Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ അതിർത്തി സംരക്ഷണ നിയമത്തെ വിമര്‍ശിച്ച് ഇന്ത്യ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്നതാണ് നിയമമെന്ന് തുറന്നടിച്ച് ഇന്ത്യ

ചൈന ഈയിടെ സ്വന്തമായി രൂപീകരിച്ച് നടപ്പാക്കിയ ഭൂ അതിര്‍ത്തി നിയമം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 05:15 pm IST
in India
ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി(ഇടത്ത്)

ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി(ഇടത്ത്)

ന്യൂഡൽഹി: ചൈന ഈയിടെ സ്വന്തമായി രൂപീകരിച്ച് നടപ്പാക്കിയ ഭൂ അതിര്‍ത്തി നിയമം ചൈനയും ഇന്ത്യയും  തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.  

അതിര്‍ത്തി സംരക്ഷണം ഫലപ്രദമാക്കാന്‍ എന്ന പേരില്‍ നടപ്പാക്കിയ ഈ ഭൂ അതിർത്തി  നിയമം  വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലഡാക്കിൽ ശക്തമായ സൈനിക നീക്കം നടത്തുന്ന ചൈന, ടിബറ്റിലെ ജനങ്ങളില്‍ നിന്നും നിർബന്ധമായി ഭൂമി എഴുതിവാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ അരുണാചൽ മേഖലയിലും ചൈന കയ്യേറ്റ ശ്രമം തുടരുകയാണ്.  

ഇരുരാജ്യങ്ങളും അതിർത്തി വിഷയങ്ങളിൽ ഇനിയും  ഒരു ധാരണയിലെത്തിയിട്ടില്ല. ഇതിനിടെ അതിർത്തി സംരക്ഷണങ്ങൾക്കെന്ന പേരിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുന്ന നീക്കമാണിതെന്നും ബാഗ്ചി ഓർമ്മപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ അതിർത്തിയിലെ ശാന്തിയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത്.  എന്നാൽ അതിനിടെ ഏകപക്ഷീയമായ നിയമനിർമ്മാണവും അതിർത്തി വിഷയത്തിലിറക്കുന്ന പ്രസ്താവനകളും എല്ലാധാരണകൾക്കും വിരുദ്ധമാണെന്നും ബാഗ്ചി പറഞ്ഞു.  

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്  അതിര്‍ത്തി സംരക്ഷണത്തിനായി ചൈന ലാന്‍ഡ് ബോര്‍ഡര്‍ ലോ (ഭൂ അതിര്‍ത്തി നിയമം) എന്ന പേരില്‍ നിയമം ഉണ്ടാക്കിയത്. താലിബാനില്‍ നിന്നും മറ്റും അഭയാര്‍ത്ഥികള്‍ ഒഴുകിയെത്തുന്നത് തടയാനാണ് അതിര്‍ത്തി സംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് ചൈന അവകാശവാദം. അതിര്‍ത്തിക്കപ്പുറത്ത് നിന്നും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനും കൂടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും ചൈന പറയുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, റഷ്യ, വടക്കന്‍ കൊറിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളുമായി ചൈന ഏതാണ്ട് 22000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവെയ്‌ക്കുന്നുണ്ട്.  

ഈ അതിര്‍ത്തി എങ്ങിനെ ഭരിയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് ഈ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.  അതിര്‍ത്തിയിലെ പരമാധികാരവും ഭൂ ഇതിര്‍ത്തി സുരക്ഷയും കര്‍ശനമാക്കുന്നതാണ് നിയമം. ഇനി ഈ അതിര്‍ത്തിയില്‍ ചൈനയുടെ സൈന്യവും, സൈനിക പൊലീസും സുരക്ഷയ്‌ക്കായി ഉണ്ടാകും. യുദ്ധമോ സായുധ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിര്‍ത്തികള്‍ അടയ്‌ക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

Tags: ലോchinalandഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഭൂ അതിര്‍ത്തി നിയമംArunachal pradeshലഡാക്ക്എല്‍എസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.