Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീര സവര്‍ക്കര്‍ ദയാ ഹര്‍ജി നല്‍കിയിട്ടുണ്ട്; എസ് എ ഡാങ്കേയോ ?

”ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണം എന്ന ആശയത്തെ ഞാൻ ഒരിക്കലും അനുകൂലിച്ചിട്ടില്ല. ചക്രവർത്തി തിരുമനസ്സിൻറെ പരമാധികാരം നിഷേധിക്കാനുള്ള വിപ്ലവം നടത്തുന്ന ഗൂഡാലോചനയിൽ ഞാൻ ഒരിക്കലും പങ്കാളിയായിട്ടില്ല. ബഹുമാനപ്പെട്ട കോടതി എന്നെ കുറ്റവിമുക്തനാക്കണം.” - എസ് എ ഡാങ്കേ

Janmabhumi Online by Janmabhumi Online
Oct 19, 2021, 08:29 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

സന്ദീപ് വാചസ്പതി

വീര സവർക്കർ ദയാ ഹര്‍ജി നല്‍കിയിട്ടുണ്ട്. 1911 ലും 13 ലും 20 ലും. പക്ഷേ 1921 മെയിലാണ് സവർക്കരെ കാലാപാനിയിലെ ഏകാന്ത തടവിൽ നിന്ന് മോചിപ്പിച്ചത്. എന്നിട്ട് രത്ന​ഗിരി ജയിലിലേക്ക് മാറ്റുകയാണ് ഉണ്ടായത്. 1937 ൽ മോചിപ്പിക്കുന്നത് വരെ ഇവിടെ തടവിൽ കഴിയേണ്ടി വന്നു. അതായത് ദയാ ഹര്‍ജി കൊണ്ടൊന്നും സവർക്കറുടെ സ്വഭാവമോ സവർക്കറോടുള്ള ബ്രിട്ടീഷ് മനോഭാവമോ മാറിയില്ല എന്ന് ചുരുക്കം. സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച മാത്രമാണ് മാപ്പപേക്ഷയ്‌ക്ക് പിന്നിലും പ്രവർത്തിച്ചത്. പുറത്തിറങ്ങി വീണ്ടും പോരാടാനുള്ള തന്ത്രം. സവർക്കർ എന്നും കലാപകാരി തന്നെയായിരുന്നു.

സവർക്കറെ പറ്റി സംശയമുള്ളവർ 1921 മെയ് 18 ലെ യം​ഗ് ഇന്ത്യയിൽ ​ഗാന്ധിജി എഴുതിയ ഈ ഭാ​ഗം മാത്രം വായിച്ചാൽ മതി.

“As it is, India is in danger of losing her two faithful sons, unless she wakes up in time. One of the brothers I know well. I had the pleasure of meeting him in London. He is brave. He is clever. He is a patriot. He was frankly a revolutionary. The evil, in its hideous form, of the present system of Government, he saw much earlier than I did, He is in the Andamans for his having loved India too well.”

ഇനി മറ്റൊരു ദയാ ഹര്‍ജിപരിശോധിക്കാം.

“We the undersigned, beg to inform you that we are willing to give an undertaking to government not to commit anymore offences, for which we are at present convicted and we shall be thankful to government if they will deign to consider our request favorably and release us as soon as possible, as we are undergoing sufferings which we cannot sustain. We shall be personally thankful to you if you will arrange with government for our petition being granted.”

We are,

Your obedient servants,

Shripad Amrit Dange

Nalini Bhushan Das Gupta”

File No- 421(Poll) Home Dept, 1924.

ഈ കത്തിനെ സാമാന്യമായി ഇങ്ങനെ മലയാളീകരിക്കാം…

”ഇപ്പോൾ ഞങ്ങൾ ശിക്ഷിക്കപ്പെട്ടിരിക്കുന്ന തരത്തിലുള്ള കുറ്റകൃത്യം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറപ്പ് തരാൻ തയ്യാറാണെന്ന് താഴെ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ വാക്ക് നൽകുന്നു. ഞങ്ങളുടെ ഈ അപേക്ഷ പരിഗണിച്ച് എത്രയും പെട്ടെന്ന് വിട്ടയച്ചാൽ ഞങ്ങൾ സർക്കാരിനോട് എന്നും നന്ദിയുള്ളവരായിരിക്കും. ഇപ്പോൾ തടവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകൾ അതിജീവിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല. ഞങ്ങളുടെ ഈ അപേക്ഷ സർക്കാരിലെത്തിച്ച് അനുവദിപ്പിച്ചാൽ അങ്ങയോട് ഞങ്ങൾ വ്യക്തിപരമായി നന്ദിയുള്ളവരായിരിക്കുമെന്നും

അറിയിക്കുന്നു.”

ഞങ്ങൾ

അങ്ങയുടെ അനുസരണയുള്ള സേവകർ

ശ്രീപദ് അമൃത് ഡാങ്കേ.

നളിനി ഭൂഷൺദാസ് ഗുപ്ത.

ഈ മാന്യൻമാർ പുറത്തിറങ്ങി അനുസരണയുള്ള സേവകരായി പൊതുപ്രവർത്തനം ചെയ്ത ചരിത്രം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ബ്രിട്ടനോട് പുലർത്തിയ മനോഭാവം ഇതോട് ചേർത്ത് വായിക്കണം.

”ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണം എന്ന ആശയത്തെ ഞാൻ ഒരിക്കലും അനുകൂലിച്ചിട്ടില്ല. ചക്രവർത്തി തിരുമനസ്സിൻറെ പരമാധികാരം നിഷേധിക്കാനുള്ള വിപ്ലവം നടത്തുന്ന  ഗൂഡാലോചനയിൽ ഞാൻ ഒരിക്കലും പങ്കാളിയായിട്ടില്ല. ബഹുമാനപ്പെട്ട കോടതി എന്നെ കുറ്റവിമുക്തനാക്കണം.”

കാൺപൂർ ​ഗൂഡാലോചനാ കേസിൽ അകത്തായ ഡാങ്കേ കോടതിയിൽ നടത്തിയ വെളിപ്പെടുത്തലാണിത്.

ഇതേപ്പറ്റി പാർട്ടിക്കുള്ളിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം സിപിഐയുടെ പിളർപ്പിന് ഒരു കാരണമാണ്.

1935 മുതൽ 47 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്ന പി.സി ജോഷിയും വൈസ്രോയി

കൗൺസിലിലെ ആഭ്യന്തര വകുപ്പ് അംഗമായ സർ റജിനാൾഡ് മാക്സ് വെല്ലും തമ്മിൽ 1942 മുതൽ 44 വരെ നടത്തിയ കത്തിടപാടുകൾ പരിശോധിച്ചാലും വടിവൊത്ത മാപ്പപേക്ഷയും നിർവ്യാജമായ സഹകരണ വാ​ഗ്ദാനവും കാണാം.

മാത്രമല്ല കത്ത് പോരായെങ്കിൽ പാർട്ടി രേഖകൾ മുഴുവൻ നേരിട്ടെത്തി സമർപ്പിച്ച് സംശയ ദൂരീകരണം നടത്താമെന്നും വിശ്വസ്ത വിധേയനായ ജോഷി ബ്രിട്ടീഷ് ഓഫീസർക്ക് വാക്ക് നൽകിയിട്ടുമുണ്ട്.

വെറുതേ മാപ്പ് അപേക്ഷിച്ച് ഇറങ്ങുകയായിരുന്നില്ല ‘വിപ്ലവകാരികൾ’, സഞ്ചാര സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി മാറുകയും ചെയ്തു. ഇതാണ് കമ്മ്യൂണിസ്റ്റ് മാപ്പപേക്ഷയുടെ ചരിത്രം.

ഇനിയുള്ള ഭാ​ഗം കോൺ​ഗ്രസുകാർ‌ വായിക്കണമെന്നില്ല;

മറ്റുള്ളവരുടെ ശ്രദ്ധയെ 1946 സെപ്തംബർ 2 ന് രാവിലെ വൈസ്രോയി ഹൗസിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ്. ജവഹർലാൽ നെഹ്രു ഭാരതത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേൽക്കുകയാണ് ഇവിടെ. അന്ന് അദ്ദേഹം ചൊല്ലിയ സത്യവാചകം അദ്ദേഹത്തിന്റെ സന്തത സഹചാരിയും സെക്രട്ടറിയുമായിരുന്നു എം.ഒ മത്തായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ചക്രവർത്തിയായ ജോർജ്ജ് ആറാമനോടും അദ്ദേഹത്തിന്റെ പിൻ​ഗാമികളോടും നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർ‌ത്തുമെന്നാണത്രേ നെഹ്രു പ്രതിജ്ഞ ചെയ്തത്.

ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം.

ഇർവിൻ പ്രഭുവിന് 1922 ഫെബ്രുവരി 1 ന് ​ഗാന്ധിജി അയച്ച കത്ത് അവസാനിക്കുന്നത് ‘I remain Your Excellency’s faithful servant and friend, M. K. GANDHI’ എന്ന വരിയോടാണ്. അതിനെ മലയാളീകരിച്ചാൽ ഞാൻ എന്നും അങ്ങയുടെ വിശ്വസ്ത സേവകനും സുഹൃത്തുമായിരിക്കും എന്ന് സാമാന്യ അർത്ഥം കിട്ടും. അതുകൊണ്ട് ​ഗാന്ധിജി ബ്രിട്ടീഷുകാരുടെ സേവകനായിരുന്നു എന്ന് വ്യാഖ്യാനിച്ച് അദ്ദേ​ഹത്തെ അപമാനിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ. അതു തന്നെയാണ് സവർക്കരുടെ മാപ്പപേക്ഷയിലും സംഭവിച്ചിട്ടുള്ളത്.

Tags: എസ് എ ഡാങ്കേപി സി ജോഷിജവഹര്‍ലാല്‍ നെഹ്‌റുവീരസവര്‍ക്കര്‍Gandhijiമാപ്പപേക്ഷ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാത്മ ഗാന്ധി താമസിച്ച മധുരദാസ് ഭവനം
Kerala

ഗാന്ധിജിയുടെ പാദസ്പര്‍ശ ശതാബ്ദി നിറവില്‍ പൈതൃക കൊച്ചി ദേശം

Kerala

ഇഎംഎസ് നമ്പൂതിരിപ്പാട് മദനിയെ ഗാന്ധിജിയോട് ഉപമിച്ചത് പി ജയരാജന്‍ മറന്നുപോകരുതെന്ന് പിഡിപി

India

‘എന്റെ ശബ്ദം മൗനമാണ്…അത് റെക്കോഡ് ചെയ്യാനാകുമോ?’- ആകാശവാണിയോട് പറഞ്ഞ രമണമഹര്‍ഷി വിചിത്രശീലക്കാരന്‍; ഏപ്രില്‍ 14ന് 74 ചരമവാര്‍ഷികം

വീര്‍ സവര്‍ക്കറുടെ ഫോട്ടോ (ഇടത്ത്) വീര്‍ സവര്‍ക്കറായി നടന്‍ രണ്‍ദീപ് ഹുഡ സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന സിനിമയില്‍
India

ഗാന്ധിജിയുടെ അഹിംസാ സമരംകൊണ്ട് മാത്രമല്ല സ്വാതന്ത്ര്യം കിട്ടിയതെന്ന് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ തെളിയിക്കും

Article

രാമസങ്കല്പം ഗാന്ധിജിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies