Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈകുണ്ഡത്തിലെ കാഴ്ചകള്‍

കത്തുന്ന ചിതയിലേക്കു എടുത്തുചാടിയ അര്‍ജുനനെ ഭഗവാന്‍ തടഞ്ഞു. ഭഗവാന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്

കത്തുന്ന ചിതയിലേക്കു എടുത്തുചാടിയ അര്‍ജുനനെ ഭഗവാന്‍ തടഞ്ഞു. ഭഗവാന്‍ പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ തീരുമാനമെടുക്കാവൂ. അന്വേഷണം പൂര്‍ത്തിയാകുന്നത് അന്വേഷണം സഫലമാകുമ്പോള്‍ മാത്രമാണ്. ത്രിലോകത്തു മാത്രമല്ല ലോകമുള്ളത്. വരൂ നമുക്കൊന്നിച്ച് അന്വേഷിക്കാം.

ഭഗവാന്‍ രഥം തയ്യാറാക്കിയിരുന്നു. അര്‍ജുനനെ ബലമായി പിടിച്ചു തേരിലിട്ടു. ജനാവലി നോക്കിനില്‍ക്കെ ഭഗവാന്റെ രഥം അതിവേഗത്തില്‍ പാഞ്ഞു. അര്‍ജുനന് രഥയാത്ര സുപരിചിതവും അതിമനോഹരവുമായിട്ടുള്ളതാണ്. എന്നാല്‍ ഈ യാത്ര അതിലുപരിയായിരുന്നു. യാത്രയുടെ ദിശപോലും വ്യക്തമാകാത്ത യാത്ര. വിചിത്രമായ കാഴ്ചകള്‍ മിന്നിമറിഞ്ഞു. രഥം പ്രകാശ ഗോളങ്ങളെ പിന്നിലാക്കി മുന്നോട്ടു കുതിച്ചു. കുറെ കഴിഞ്ഞ് പ്രകാശം പൂര്‍ണമായും അസ്തമിച്ചു. രഥം ലോകാലോകത്തെത്തി. അവിടേക്ക് ഇന്നേവരെ സൂര്യപ്രകാശം എത്തിയിട്ടില്ല. അതിലും വേഗത്തിലാണ് രഥത്തിന്റെ ഗതി. അര്‍ജുനന്‍ ചകിതനായി. ഭഗവാന്‍ അരുമസുഹൃത്തിനെ തലോടി. അര്‍ജുനന്റെ ഭ്രമവും ഭയവും വിട്ടകന്നു. സുഖശീതളക്കാറ്റടിക്കുന്നു. സുദര്‍ശനം വഴികാട്ടിയായി മുന്നില്‍ നീങ്ങുന്നു. ഭഗവാന്‍ സുദര്‍ശനത്തെ പിന്‍വലിച്ചു. സൂര്യോദയം പോലെ ചുവപ്പും മഞ്ഞയും കലര്‍ന്ന പ്രകാശം കൂടിക്കൂടി വന്നു. അവസാനം ആയിരംകോടി സൂര്യപ്രഭാ പോലത്തെ പാല്‍ക്കടല്‍ ദൃശ്യമായി. അര്‍ജുനന്‍ കാഴ്ചകള്‍ കണ്ണിമയ്‌ക്കാതെ കണ്ടു. പൂക്കളുടെ സുഗന്ധവും ഹംസഗീതങ്ങളും അന്തരീക്ഷത്തെ അലങ്കരിച്ചു. അങ്ങകലെ ഒരു നീലരത്‌നക്കല്ലിന്റെ പ്രകാശം കണ്ടു. മണിമന്ദിരങ്ങളും ഗോപുരങ്ങളും അംബരചുംബികളായി വിളങ്ങി. പാലാഴി മധ്യത്തില്‍ വൈകുണ്ഠലോകം തിളങ്ങി. സര്‍വ്വത്ര വിഷ്ണുരൂപികള്‍ വിമാനയാത്ര നടത്തുന്നു. ചെന്താമരയും നീലത്താമരയും നിറഞ്ഞ തടാകങ്ങളില്‍ കുളക്കോഴികളും ഹംസങ്ങളും നീന്തിക്കളിക്കുന്നു. പൂക്കള്‍ നിറഞ്ഞ പൂന്തോട്ടങ്ങളും ഫലങ്ങള്‍ നിറഞ്ഞ മാന്തോപ്പുകളും കമനീയ കാഴ്ചയായി. മയിലുകളും മാന്‍പേടകളും ചുറ്റും ഓടിനടന്നു. ഓംകാരം മുഴക്കുന്ന കരിവണ്ടുകള്‍ താമരപ്പൂവിലെ മധുവുണ്ടു മത്തുപിടിച്ചു പാറി നടക്കുന്നു.

ഭഗവാന്‍ രഥം നിര്‍ത്തി. ഭഗവാനും അര്‍ജുനനും തേരില്‍നിന്നിറങ്ങി. മുന്നില്‍ പ്രത്യക്ഷമായ കാഴ്ച കണ്ടു അര്‍ജുനന്‍ കോള്‍മയിരണിഞ്ഞു. അനന്തനു മുകളില്‍ ലക്ഷ്മീസേവിതനായ ചെന്താമരാക്ഷന്‍ ഇരുവരേയും അനുഗ്രഹിക്കുന്ന കടാക്ഷത്തോടെശയിക്കുന്നു.

അഞ്ജലീബദ്ധരായ കൃഷ്ണാര്‍ജ്ജുനന്മാരെ നോക്കി ഭഗവാന്‍ അരുളി: നിങ്ങളെ അവതാര ലീലയാടാന്‍ ഭൂമിയിലേക്കയച്ചത് ഞാന്‍ തന്നെ. നിങ്ങള്‍ എന്റെ സൃഷ്ടി തന്നെ. പക്ഷേ ഇതിനു മുമ്പൊരിക്കലും നിങ്ങളെപ്പോലെയുള്ള സൃഷ്ടി ഞാന്‍ നടത്തിയിട്ടില്ല. എന്റെ സൃഷ്ടിയില്‍ ഞാന്‍ തന്നെ ആകൃഷ്ടനായിപ്പോയി. അതിനാല്‍ നിങ്ങളെ ഒന്നിച്ച് നേരില്‍ കാണാന്‍ കൊതിച്ചു. അതിനു നിങ്ങളേയും മറ്റു പലരേയും ഭ്രമിപ്പിക്കേണ്ടി വന്നു. നിങ്ങള്‍ അന്വേഷിച്ചെത്തിയ ബ്രാഹ്മണ കുമാരന്മാരാരും മരിച്ചിട്ടില്ല. അവരിവിടെത്തന്നെയുണ്ട്. നിങ്ങളെക്കണ്ടു പേടിച്ച ചിലര്‍ ഈ മെത്തയ്‌ക്കടിയിലുണ്ട്. ഭഗവാന്‍ ഓരോരുത്തരെയും പേരെടുത്തു വിളിച്ചു പല പ്രായക്കാരായ ബ്രാഹ്മണ ബാലകര്‍ പുറത്തുവന്നു കൃഷ്ണാര്‍ജുനന്മാര്‍ക്കു മുന്നില്‍ വന്നുനിന്നു. അതില്‍ ഇളംതലമുറക്കാര്‍ ചേലക്കു പിന്നില്‍ മറഞ്ഞുനിന്നത് കൃഷ്ണാര്‍ജുനന്മാര്‍ കൗതുകത്തോടെ നോക്കി. ഭഗവാനവര്‍ക്കു പുല്ലാങ്കുഴല്‍ നീട്ടിക്കാണിച്ചു. അവര്‍ ഓടി ഭഗവാനടുത്തെത്തി. ഭഗവാന്റെ പീലിത്തിരുമുടി അവര്‍ വലിച്ചിഴച്ചു. പീലി കൈക്കലാക്കി. മുട്ടുകുത്തിപ്പായുന്ന ഒരു ബാലനെ അര്‍ജുനനും കയ്യിലെടുത്തു. ലക്ഷ്മീദേവി അകത്തുപോയി തൂക്കില്‍ കിടക്കുന്ന കുഞ്ഞിനേയും എടുത്തുകൊണ്ടുവന്നു. മൊത്തം ഒമ്പതുപേര്‍. അവരെ ഭഗവാന്‍ കൃഷ്ണാര്‍ജുനന്മാര്‍ക്കു സമ്മാനിച്ചു. തിരിച്ചുയാത്രക്കുള്ള യാത്രാനുമതിയും അനുഗ്രഹവും നല്‍കി.  

വൈകുണ്ഠദര്‍ശനത്തിന്റെ സ്മൃതിലഹരിയില്‍ത്തന്നെ അവര്‍ തിരിച്ചെത്തി. ബ്രാഹ്മണബാലന്മാരെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. ബ്രാഹ്മണരും കൃഷ്ണാര്‍ജുനന്മാരെ സ്തുതിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.