Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിഹാങുകളും സമരത്തിന്റെ ഭാഗം; ഇപ്പോള്‍ നിഹാങുകളെ തള്ളി കര്‍ഷകസമരക്കാര്‍; സിഖ് യുവാവിന്റെ ക്രൂരകൊലപാതകത്തില്‍ നിഹാങ് സംഘക്കാരന്‍ അറസ്റ്റില്‍

കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ ഒരു കയ്യും ഒരു കാലും വെട്ടിമാറ്റി വധിച്ച് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത് നിഹാങ്ങുകളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ തന്നെ തുറന്ന് സമ്മതിച്ചു. അതേ സമയം നിഹാങുകളെ കുറ്റപ്പെടുത്തി തടിതപ്പാന്‍ ശ്രമിക്കുകയാണ് സമരക്കാര്‍.

Janmabhumi Online by Janmabhumi Online
Oct 15, 2021, 09:14 pm IST
in India
സിഖ് യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത് നിഹാങ് വിഭാഗക്കാരനായ സര്‍വ്വ്ജിത് സിങ് (ഇടത്ത്). സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരത്തില്‍ മുന്‍നിരയില്‍ നീലയുടപ്പണിഞ്ഞ് ഇരിക്കുന്ന നിഹാങ് വിഭാഗക്കാര്‍

സിഖ് യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത് നിഹാങ് വിഭാഗക്കാരനായ സര്‍വ്വ്ജിത് സിങ് (ഇടത്ത്). സിംഗു അതിര്‍ത്തിയിലെ കര്‍ഷകസമരത്തില്‍ മുന്‍നിരയില്‍ നീലയുടപ്പണിഞ്ഞ് ഇരിക്കുന്ന നിഹാങ് വിഭാഗക്കാര്‍

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:  കർഷക പ്രക്ഷോഭ വേദിയായ സിംഗു അതിര്‍ത്തിയില്‍ സിഖ് യുവാവിനെ ഒരു കയ്യും ഒരു കാലും വെട്ടിമാറ്റി വധിച്ച് പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത് നിഹാങ്ങുകളാണെന്ന്  സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാവ് ബല്‍ബീര്‍ സിംഗ് രജേവാള്‍ തന്നെ തുറന്ന് സമ്മതിച്ചു. അതേ സമയം   നിഹാങുകളെ കുറ്റപ്പെടുത്തി തടിതപ്പാന്‍ ശ്രമിക്കുകയാണ് സമരക്കാര്‍. ‘തുടക്കം മുതലേ നിഹാങ്ങുകള്‍ ഞങ്ങള്‍ക്കെതിരെ പ്രശ്‌നമുണ്ടാക്കുകയാണ്,’ -ബല്‍ബീര്‍ സിംഗ് രജേവാള്‍ കുറ്റപ്പെടുത്തുന്നു. നിഹാങ്ങുകള്‍ സമരക്കാരുടെ ഭാഗമല്ലെന്ന് കര്‍ഷക നേതാക്കളിലൊരാളായ അഭിമന്യു കൊഹാര്‍ പറയുന്നു. കൊല്ലപ്പെട്ട യുവാവും സമരക്കാരുടെ ഭാഗമല്ലെന്നും കര്‍ഷക നേതാക്കള്‍ അവകാശപ്പെടുന്നു.  

എന്തായാലും കൊലപാതകത്തിന്റെ ഭാഗമായി ഹരിയാന പൊലീസ് ഒരു നിഹാങ് വിഭാഗക്കാരനെ അറസ്റ്റ് ചെയ്തു. സര്‍വ്വ്ജിത് സിങ് എന്ന നിഹാങ് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് പൊലീസിന്റെ പിടിയിലായത്.  സിഖ് സമുദായത്തിന്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് നിഹാങുകള്‍ സിഖ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു.  ലഖ് ബീര്‍ സിംഹ് എന്ന സിഖ് യുവാവിനെയാണ് ഒരു കയ്യും കാലും വെട്ടിമാറ്റി ക്രൂരമായി കൊന്നത്. ബാരിക്കേഡില്‍ തൂങ്ങിയാടുന്ന ലഖ്ബീര്‍ സിങിന്റെ കയ്യും കാലും വെട്ടിമാറ്റിയ മൃതദേഹവും നിലത്ത് തളം കെട്ടിയ രക്തവും കാണിക്കുന്ന വീഡിയോ വെള്ളിയാഴ്ച രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹര്‍നം സിങ് എന്നയാള്‍ ആറാം വയസ്സ് മുതല്‍ ലഖ്ബിര്‍ സിങിനെ ദത്തെടുത്ത് വളര്‍ത്തിയതാണ് . പഞ്ചാബിലെ തന്‍ തരനിലെ ചീമ കുര്‍ദ് ഗ്രാമത്തിലെ തൊഴിലാളിയാണ് ലഖ്ബീര്‍ സിങ്.  ഇപ്പോള്‍ കര്‍ഷകര്‍ യുവാവിന്റെ കൊലപാതകം മുഴുവനായി നിഹാങുകളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.  

ദല്‍ഹിയില്‍ സിംഗു അതിര്‍ത്തിയില്‍ തുടക്കം മുതലേ കര്‍ഷക സമരത്തില്‍ നിഹാങുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കര്‍ഷകസമരവേദിയിലെ നിഹാങ്ങുകളുടെ സാന്നിധ്യം തുടക്കം മുതലേ പൊലീസിന് വലിയ തലവേദനയായിരുന്നു.  സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അന്നേ നിഹാങ്ങുകള്‍ പ്രഖ്യാപിച്ചിരുന്നു.  കര്‍ഷകസമരത്തെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ട റിപ്പബ്ലിക് ദിന സമരത്തില്‍ കുതിര, പരുന്ത് തുടങ്ങിയവയുമായാണ്  നിഹാങ്ങുകള്‍ എത്തിയിരുന്നത്.  മൂന്ന് പരുന്തുകളും 15 കുതിരകളുമായാണ് 40 അംഗ നിഹാങ് സംഘം അന്ന് വന്നത്.  

നിഹാങ് എന്നാല്‍ ഭയമില്ലാത്തവന്‍ എന്നാണര്‍ത്ഥം. പത്താമത്തെ സിഖ് ഗുരുവായ ഗുരുഗോവിന്ദിന്റെ കാലത്ത് മുഗളന്മാരുമായി യുദ്ധം ചെയ്തിട്ടുള്ളവരാണ് നിഹാങുകള്‍. സിംഗുവിലെ പൊലീസ് ബാരിക്കേഡിന് മുന്‍പില്‍ എപ്പോഴും ഇവരുണ്ട്. സമരക്കാരെ തൊടണമെങ്കില്‍ ആദ്യം നിഹാങുകളെ നേരിടണമെന്നതായിരുന്നു പൊലീസിന്റെ വെല്ലുവിളി. നിഹാങുകളുടെ ഈ സാന്നിധ്യം തങ്ങള്‍ക്ക് നല്ലൊരു സുരക്ഷാ വലയമായാണ് സമരക്കാരും കണ്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ നിഹാങുകളെ തള്ളിപ്പറയുകയാണ് കര്‍ഷക നേതാക്കള്‍.  

നിഹാങുകള്‍ ചെരിപ്പ് ഇടാറില്ല. ഇവരുടെ ഇടങ്ങളിലേക്ക് പാദരക്ഷകള്‍ ധരിച്ച് കടക്കാനുമാവില്ല. പരമ്പരാഗത വേഷവിധാനങ്ങള്‍ അഴിച്ചുവെയ്‌ക്കാത്ത ഇവര്‍ നീലനിറത്തിലുള്ള വസ്ത്രം മാത്രമേ ധരിക്കൂ. വാളും പരിചയും ശരീരത്തിന്റെ ഭാഗം. സിഖുകാരുടെ ആചാര്യനായ ഗുരുഗോബിന്ദ് സിങ്ങിന്റെ മകന്‍ സഹിബ്‌സാഫത്തേ സിംഗ് ജിയുടെ പിന്‍ഗാമികളായ സായുധ സിഖ് യോദ്ധാക്കളാണ് നിഹാങ്ങുകള്‍. ഇവര്‍ക്ക് മരണമില്ലെന്നും വിശ്വാസമുണ്ട്. നിഹാങ് ഗ്രൂപ്പായ നിര്‍വെയ് ര്‍ ഖല്‍സ ഉഡ്‌ന ദള്‍ കൊലാപതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

അതേ സമയം സിഖ് യുവാവിന്റെ കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് 40 കര്‍ഷക യൂണിയനുകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഹരിയാന സര്‍ക്കാരുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

Tags: കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകാര്‍ഷിക ബില്‍ 2020സിംഘു അതിര്‍ത്തിനിഹാങ്കൊലപാതകംസിഖ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies