Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചെമ്പോലയിലെ തത്വമസിപ്പൊരുള്‍

നേര്‍മുറിമോന്‍സന്‍ മാവുങ്കലിനെ ആസ്ഥാന പുരാവസ്തു മേധാവിയാക്കാന്‍ ഇനിയെന്താണാവോ തടസ്സം?

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Oct 5, 2021, 05:00 am IST
in Article

ജനകോടികള്‍ അഭയകേന്ദ്രമായി കരുതുന്ന ശബരിമലയില്‍ എത്തുമ്പോള്‍, പൊന്നുപതിനെട്ടാംപടി കയറിവരുമ്പോള്‍ കാണുന്ന ഒരു വാക്യമുണ്ട്. വാക്യം എന്നു പറഞ്ഞു കൂടാ. നാലക്ഷരം. ഇഹ-പര ബന്ധങ്ങളെക്കുറിച്ച് ഒരു വേള മനസ്സിന്റെ ഏതെങ്കിലും കോണില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉയരാന്‍ ഒരുപക്ഷേ, ആ മഹാക്ഷരങ്ങള്‍ക്കു കഴിഞ്ഞേക്കും. അതിതാണ്: ‘തത്വമസി’. ജന്മ-ജന്മാന്തര പാപ- പുണ്യങ്ങളുടെ ചുമടിറക്കി വെയ്‌ക്കാന്‍ എത്തുന്ന ഭക്തനോട് അയ്യപ്പസ്വാമി പറയുകയാണ്,’ അതു നീ തന്നെ’. ബ്രഹ്മത്തെ അറിയാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുമായി എല്ലാ കഷ്ടപ്പാടുകളും സഹിച്ച് എത്തുന്നവരോടാണ് ഇങ്ങനെ പറയുന്നത്. ഏതു ബ്രഹ്മത്തെയാണോ തേടുന്നത് ആ ബ്രഹ്മം നീ തന്നെയാണെന്ന് പറയുമ്പോള്‍ ദൈവമെന്ന ബ്രഹ്മത്തിലേക്കെത്തുന്ന മനുഷ്യന്റെ മഹായാത്രയെയും അതിന്റെ നിഷ്ഠയേയും അയ്യപ്പസ്വാമി ഹൃദയം കൊണ്ട് അഭിഷേകം ചെയ്ത് പരിപൂതമാക്കുകയാണ്.

  അത്തരം ഒരു ധന്യമായ അവസ്ഥയേയും സാഹചര്യത്തേയുമാണ് മാനവികതയുടെ തരിമ്പുപോലുമില്ലാത്ത ഒരു ഭരണകൂടം തകര്‍ത്തെറിഞ്ഞത്. ഭക്തരെ ആട്ടിയകറ്റിയത്. പൊന്നുപതിനെട്ടാംപടിയെന്ന് പവിത്രമായി വിളിക്കുന്ന സ്ഥലത്തെ മലീമസമാക്കിയത്. ഭക്തിയും വിഭക്തിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയാത്ത വൃകോദരന്മാരുടെ താളത്തിനൊത്ത് തുള്ളിയ ഒരു ഭരണകൂടം അതിനൊക്കെ ആധാരമാക്കിയത് ഒരു പെരുങ്കള്ളന്റെ  വ്യാജരേഖകളായിരുന്നു എന്ന് ഇപ്പോള്‍ പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിച്ച് വിശ്വാസി സമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പൊതുജന മധ്യത്തില്‍ നഗ്‌നമായ അവസ്ഥയിലാണ്. വര്‍ഷങ്ങളായി നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളും അട്ടിമറിച്ച് രാഷ്‌ട്രീയത്തിന്റെ മലീമസമായ കെട്ടുകാഴ്ചയ്‌ക്ക് അവസരമൊരുക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. അന്താരാഷ്‌ട്ര തലത്തില്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തിനു നേരെ നടക്കുന്ന ഗൂഢാലോചനയ്‌ക്ക് കരുത്തേകാന്‍ മ്ലേച്ഛമായ ഒട്ടേറെ പദ്ധതികളായിരുന്നു ആസൂത്രണം ചെയ്തത്.ആ മഹാക്ഷേത്രം പണ്ട് തീയിട്ട നീചശക്തികള്‍ക്ക് ഉയിരും ഉശിരും നല്‍കാന്‍ ഇടതു ഭരണകൂടം കഴിയാവുന്ന തൊക്കെ ചെയ്തു.

  അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നു പ്രചരിപ്പിക്കപ്പെട്ട ചെമ്പോല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരാമര്‍ശമില്ലെന്നും അവിടത്തെ ഇപ്പോഴത്തെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തിലുള്ളവരല്ലെന്നും മറ്റും പത്തു മുന്നൂറ് വര്‍ഷം മുമ്പത്തെ ചെമ്പോലയിലുണ്ടെന്നായിരുന്നു പ്രചാരണം. അതിനു തുല്യം ചാര്‍ത്താന്‍ ഒരു പൈതൃക പണ്ഡിതനേയും എഴുന്നള്ളിച്ചു.   മാലോകരെ അറിയിക്കാന്‍ ഒരു മാധ്യമശിങ്കത്തെയും തരാക്കി. എന്നാല്‍ കെട്ടിപ്പൊക്കിയ നുണക്കൂടാരങ്ങള്‍ ഒന്നൊന്നായി ഇടിഞ്ഞു വീഴുകയാണുണ്ടായത്. വിശ്വാസികളുടെ നെഞ്ചിലെ തീയില്‍ വഞ്ചനയുടെ കെട്ടുകടലാസുകള്‍   ഒന്നൊന്നായി കത്തിക്കരിഞ്ഞു പോവുകയായിരുന്നു.

ഒടുവിലിതാ നുണക്കൊട്ടാരത്തിന്റെ അടിത്തറയും വിണ്ടുകീറിയിരിക്കുന്നു. മോന്‍സന്‍  മാവുങ്കല്‍ എന്ന ഭൂലോക ഫ്രോഡിനെ കൂട്ടുപിടിച്ച് ശബരിമലയെയും അവിടെ നിന്നുയരുന്ന ആധ്യാത്മിക സംസ്‌കൃതിയെയും തകര്‍ത്തെറിയാന്‍ കൂട്ടുനിന്നവര്‍ക്കും ഒത്താശ ചെയ്തവര്‍ക്കും കിറുകൃത്യമായാണ്  ഫലങ്ങള്‍ കിട്ടുന്നത്. സാധാരണയുള്ള പ്രയോഗമുണ്ടല്ലോ,  ‘ഒന്നിനു പത്തായ് പത്തിനു നൂറായ്’ എന്ന്. അതേ പോലത്തെ അനുഭവമാണ് ഘോഷയാത്രയായി എത്തുന്നത്.

എന്നിട്ടും രണ്ടാം ഭരണത്തിന്റെ ഹുങ്കിലാണെന്ന അവകാശവാദമാണെങ്കില്‍ അത് സ്വാഭാവിക നീതിക്കു മുമ്പുള്ള ഇടവേളയാണെന്ന് കരുതിക്കൊള്ളണം. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുന്ന നാട്ടുചികിത്സ. അങ്ങനെയാവുമ്പോഴാണല്ലോ കാണാന്‍ ചന്തമുണ്ടാവുക. ഇനി നടേ സൂചിപ്പിച്ച’തത്വമസി’യിലേക്കു വരാം. ബ്രഹ്മജ്ഞാനത്തിന്റെ ആത്യന്തികാനുഭൂതിയിലേക്കു പദംവച്ചു വരുന്നവരോട് അയ്യപ്പന്‍ പറഞ്ഞത് അതു നീയാണ് എന്നാണല്ലോ. നീച മനസ്സിന്റെ ഉപോത്പന്നമായ മ്ലേച്ഛതയുമായി നടക്കുന്ന ഭരണകൂടത്തോടും അതിനെ താങ്ങി നിര്‍ത്തുന്ന പാര്‍ട്ടിയോടും അതു തന്നെയാണ് അയ്യപ്പന്‍ പറയുന്നത്. ‘ അതു നിങ്ങളാണ്’. മനോവേദനയാല്‍ ഹൃദയം പൊട്ടി മരിച്ചവര്‍, ഭജനപാടി പോകവേ കല്ലേറേറ്റ് അന്ത്യശ്വാസം വലിച്ചവര്‍, എണ്ണിയാലൊടുങ്ങാത്ത ദുഃഖ-ദുരിതങ്ങള്‍ ഏറ്റുവാങ്ങിയവര്‍, അപമാനിതരായവര്‍, അപഹസിക്കപ്പെട്ടവര്‍… അത്തരക്കാരെ അയ്യപ്പസ്വാമി സാന്ത്വനിപ്പിക്കാതിരിക്കുമോ? ഒന്നൊന്നായി പണി കൊടുക്കാതിരിക്കുമോ? നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ!

നേര്‍മുറിമോന്‍സന്‍ മാവുങ്കലിനെ ആസ്ഥാന പുരാവസ്തു മേധാവിയാക്കാന്‍ ഇനിയെന്താണാവോ തടസ്സം?

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.