Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദന്തവക്ത്രന്‍

ശിശുപാലനില്‍ നിന്നെന്നപോലെ ദന്തവക്ത്രനില്‍നിന്നു ഒരു തേജോഗോളം ഭഗവാനെ സമീപിക്കുകയും ഭഗവാനില്‍ ലയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

ജയവിജയന്മാര്‍, ദ്വാപരയുഗത്തില്‍, ശിശുപാലനും ദന്തവക്ത്രനുമായിട്ടാണ്  പുനര്‍ജനിച്ചത്. സനകാദികളുടെ ശാപം മൂലമുള്ള മൂന്നാമത്തേതും അവസാനത്തേതുമായ അസുരജന്മമായിരുന്നു അത്. ശിശുപാലന്‍ രാജസൂയ സഭയില്‍ വച്ച് മോക്ഷംപ്രാപിച്ചു. ദന്തവക്ത്രന്‍, ശാല്വന്‍, പൗണ്ഡ്രകന്‍, ശിശുപാലന്‍ എന്നിവരുടെ ഉറ്റമിത്രമായ ഒരു രാജാവായിരുന്നു.

ദന്തവക്ത്രനും ശിശുപാലനെപ്പോലെ ഹൃദയത്തില്‍ ഭക്തിയും അധരത്തില്‍ നിന്ദയുമായി കഴിഞ്ഞുകൂടുന്നവനാണ്. തന്റെ ഊഴവും കാത്തു കഴിയുകയാണ് ദന്തവക്ത്രന്‍. ഏറ്റവും വേഗം വൈകുണ്ഠത്തില്‍ തിരിച്ചെത്തി ഭഗവദ് സേവകനാവണം. ഇതായിരുന്നു ദന്തവക്ത്രന്റെ ഉള്ളിലെ മോഹം. പക്ഷേ കിട്ടിയ ശരീരം അസുരന്റെതാകയാല്‍ പുറമേക്ക് ഒരു ഉഗ്രസത്വമായിരുന്നു. ആ ഭീകരന്റെ കണ്ണില്‍പ്പെട്ടവരാരും കാലപുരി പൂകാതിരുന്നിട്ടില്ല. സജ്ജനദ്രോഹമാണ് പ്രധാനവിനോദം. അതിനു സഹായികളായിരുന്നു കംസനും ജരാസന്ധനും. അവര്‍ക്കു പരികര്‍മ്മിയായി ദന്തവക്ത്രന്‍ കൂടെ കൂടി.

കംസന്‍, ശിശുപാലന്‍, സാല്വന്‍, പൗാണ്ഡ്രകന്‍ എന്നീ സുഹൃത്തുക്കളെല്ലാം കൃഷ്ണനാല്‍ ഹനിക്കപ്പെട്ടു കഴിഞ്ഞു. ഇനി തന്റെ ഊഴമാണ്. ഒരു ദിവസം അത്യുഗ്ര രൂപിയായി ദന്തവക്ത്രന്‍ ദ്വാരകയിലെ തെരുവീഥികളിലെത്തി. ഭഗവാനെ പ്രകോപിപ്പിക്കാനായി നാടും നഗരവും തകര്‍ത്തു മുന്നേറി. അവന്റെ ശ്വാസഗതിയില്‍ത്തന്നെ യാദവന്മാര്‍ വീണു മരിച്ചു തുടങ്ങി.

കാത്തിരുന്നിട്ടും ഭഗവാനെ കാണാത്തതിനാല്‍ അവന്‍ ഒരു ഗദയുമായി ഭഗവാനെ അന്വേഷിച്ചിറങ്ങി. അവന്റെ ശരീരബലത്താല്‍ ഗോപുരവും കോട്ടമതിലും തകര്‍ന്നുവീണു. ഇത്തരം ഒരു ഭീകരസത്വത്തെ ദ്വാരകാവാസികള്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. അവന്‍ നടന്ന വഴിയിലെ മരങ്ങളും കെട്ടിടങ്ങളും എല്ലാം ഭൂമി കുലുക്കത്താല്‍ മറിഞ്ഞുവീണുകൊണ്ടിരുന്നു.

ഭഗവാനും അവന്റെ പരാക്രമം കുറെ നേരം ആസ്വദിച്ചു. തന്നെ കണ്ടുകിട്ടാത്തതില്‍ ഭക്തനുള്ള മനഃപ്രയാസം ഭഗവാന്‍ കണ്ടു. ഭഗവാനും മനുഷ്യനാട്യം വിടാതെ ഭക്തനെ എതിരിട്ടു. ഒരു ഗദയുമായി തേരില്‍ നിന്നു ചാടിയിറങ്ങി. ഭഗവാനെ കണ്ടതോടെ ഇടിമുഴക്കം പോലെ ദന്തവക്ത്രന്‍ അലറിയടുത്തു. ഭഗവാനെ തേരോടുകൂടി വിഴുങ്ങി അകത്താക്കാന്‍ പാകത്തില്‍  മുഖം പിളര്‍ന്നു  പിടിച്ചു. മുഖത്തുനിന്നും ദംഷ്‌ട്രങ്ങള്‍ മേലോട്ടു താഴോട്ടും നീണ്ടുനിന്നു. വാള്‍ത്തലപോലെ നാക്കുനീട്ടിപ്പിടിച്ചു.

ദന്തവക്ത്രന്‍ ഭഗവാനോടു പറഞ്ഞു. കുറെക്കാലമായതിനാല്‍ ഞാന്‍ നിന്നെ അന്വേഷിച്ചിരിക്കുന്നു. എന്റെ പ്രാണമിത്രങ്ങളെ വധിച്ച നിന്നെ ഇന്നു കണ്ടുകിട്ടിയത് എന്റെ ഭാഗ്യം. നിന്റെ ദുര്‍ഭാഗ്യവും. ഹരേ! കൃഷ്ണ! യാദവനായ നീ ഞങ്ങള്‍ക്കു ബന്ധു തന്നെ. പക്ഷേ മിത്രഘാതകനായ നീ ഹന്തവ്യനുമാണ്. എന്റെ പ്രതികാരം കണ്ടുകൊള്ളുക. ഞാനെന്റെ മിത്രങ്ങളോടു നീതി പുലര്‍ത്താന്‍ നിന്നെ കൊല്ലുന്നുണ്ട്. നിന്നെ കൊന്നു ഞാനും എന്റെ കൂട്ടുകാരും ആത്മശാന്തി വരിക്കും!

ആ വാക്കുകള്‍ ദന്തവക്ത്രന്റെ അവസാന വാക്കുകളായിരുന്നു. കൂടുതലൊന്നും പറയാന്‍ ഇടം കിട്ടുന്നതിനു മുന്‍പ് ഭഗവാന്റെ കൗമോദകി എന്ന ഗദ ദന്തവക്ത്രന്റെ ശിരസ്സില്‍ പതിച്ചു. ദന്തവക്ത്രന്‍ കമഴ്ന്നടിച്ച് ഭഗവാന്റെ കാല്‍ക്കല്‍ വീണു. അവന്റെ അവസാനത്തെ ദണ്ഡനമസ്‌കാരം!

ശിശുപാലനില്‍ നിന്നെന്നപോലെ ദന്തവക്ത്രനില്‍നിന്നു ഒരു തേജോഗോളം ഭഗവാനെ സമീപിക്കുകയും ഭഗവാനില്‍ ലയിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.