Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവിണിശേരിയിലും ഇനി സാര്‍, മാഡം വിളിയില്ല, തീരുമാനം നടപ്പാക്കിയത് മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന് പിന്നാലെ

ഈ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഏതെങ്കിലും സേവനം തടസപ്പെട്ടാല്‍ പ്രസിഡന്റിനോടോ, സെക്രട്ടറിയോടോ നേരിട്ട് പരാതിപ്പെടാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 03:51 pm IST
in Kerala

തൃശൂര്‍: അവിണിശേരി ഗ്രാമപഞ്ചായത്തില്‍ ഇനിമുതല്‍ സാറെന്നും മാഡമെന്നുമുള്ള വിളിയില്ല. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ ഇനി മുതല്‍ എന്താവശ്യത്തിന് ചെന്നാലും ഉദ്യോഗസ്ഥരെ സര്‍, മാഡം എന്ന് വിളിക്കേണ്ടെന്ന് ഔദ്യോഗിക തീരുമാനം വന്നുകഴിഞ്ഞു. പാലക്കാട് മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന് പിന്നാലെയാണ് പ്രസിഡന്റ് ഹരി സി.നരേന്ദ്രന്റെ നേതൃത്വത്തില്‍ അവിണിശേരിയിലും മാതൃകാപരമായ തീരുമാനം നടപ്പാക്കിയത്. ഇന്നലെ രാവിലെ ഓഫീസിന് മുന്നില്‍ ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിച്ചു.

പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം അഭിസംബോധനയും ‘അപേക്ഷിക്കുന്നു’, ‘അഭ്യര്‍ഥിക്കുന്നു’ എന്നീ പദങ്ങളും ഒഴിവാക്കാനാണ് വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സര്‍, മാഡം വിളികള്‍ക്ക് പകരം ഓരോ ഉദ്യോഗസ്ഥരുടെയും തസ്തിക പേര് വിളിക്കാവുന്നതാണ്. ജീവനക്കാരുടെ പേരുകളും തസ്തികകളും അവരുടെ സ്ഥാനങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. ഇത് നോക്കി പൊതുജനങ്ങള്‍ക്ക് അവരെ അഭിസംബോധന ചെയ്യാം. 

അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ വാക്കുകള്‍ക്കുപകരമായി ആവശ്യപ്പെടുന്നു, താത്പര്യപ്പെടുന്നു എന്നീ പദങ്ങളാണ് ഉപയോഗിക്കേണ്ടത്. ഈ വാക്കുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഏതെങ്കിലും സേവനം തടസപ്പെട്ടാല്‍ പ്രസിഡന്റിനോടോ, സെക്രട്ടറിയോടോ നേരിട്ട് പരാതിപ്പെടാവുന്നതാണ്.

സര്‍, മാഡം വിളിയും അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദപ്രയോഗങ്ങളും കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളാണെന്ന ആക്ഷേപവുമായി സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ആദ്യമായി അവിണിശേരിയിലാണ് വിപ്ലവകരമായ തീരുമാനം എടുക്കുന്നത്.  

ജനങ്ങളാണ് ജനാധീപത്യത്തില്‍ അധികാരികള്‍ എന്ന ബോധ്യം മികവുറ്റ പ്രവര്‍ത്തനത്തിലൂടെ നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് ഭരണസമിതി പറയുന്നു. ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് ഭരണസമിതി ഒരുമിച്ചാണ് തീരുമാനമെടുത്തത്. യാതൊരു ഭയവും ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ പഞ്ചായത്തില്‍ വരാനും അര്‍ഹമായ സേവനങ്ങള്‍ നേടി എടുക്കാനും സാധാരണക്കാരന് സാധിക്കണമെന്നാണ് പുതിയ തീരുമാനത്തിലൂടെ ഭരണസമിതി ലക്ഷ്യമിടുന്നു. എല്ലാ അര്‍ഥത്തിലും ഈ ചിന്തയും ബോധ്യവും ആത്മവിശ്വാസവും ജനങ്ങള്‍ക്ക് നല്‍കാന്‍ പുതിയ തീരുമാനം പ്രചോദനമാകുമെന്നാണ് ഭരണസമിതി കരുതുന്നത്.

അര്‍ഹമായ സേവനത്തിന് പൗരന് അവകാശമുണ്ടെന്ന സന്ദേശമാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല ജനങ്ങളെ സേവിക്കലാണ് ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. പഞ്ചായത്ത് ഓഫിസിലേക്ക് അര്‍ഹമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ സാറെന്നും മാഡമെന്നും വിളിക്കേണ്ട കാര്യമില്ല.  ഏതൊരാളും ഇനി മുതല്‍ സര്‍, മാഡം വിളിക്കേണ്ടെന്നും അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്നീ പദപ്രയോഗങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളില്‍ നിന്ന് ഒഴിവാക്കാനുമുള്ള തീരുമാനം ഭരണസമിതി ചര്‍ച്ച ചെയ്ത് ഏകകണ്ഠമായാണെടുത്തത്. 14 അംഗ ഭരണസമിതിയില്‍ ബിജെപിയിലെ ഏഴ് അംഗങ്ങള്‍ക്ക് പുറമേ പ്രതിപക്ഷമായ എല്‍ഡിഎഫിലെ അഞ്ചും കോണ്‍ഗ്രസിലെ മൂന്നും പ്രതിനിധികള്‍ തീരുമാനത്തെ വിയോജിപ്പൊന്നും കൂടാതെ അംഗീകരിച്ചു.  തീരുമാനത്തോട് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പേര്‍ നേരിട്ടും ഫോണ്‍ വഴിയും അഭിനന്ദനമറിയിച്ചു. ഏതൊരു പൗരനും അര്‍ഹമായ സേവനത്തിന് അവകാശമുണ്ടെന്ന സന്ദേശം എല്ലാവരിലുമെത്തിക്കുകയെന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags: പഞ്ചായത്ത്MadamAvinisseriSir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

India

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

India

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.