Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉള്ളതെല്ലാം നാടിന് നൽകി നന്മ മുത്തശ്ശി യാത്രയായി, വിടപറഞ്ഞത് കൊച്ചുമകൾക്ക് ഒരു സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയാക്കി

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മക്കൾക്കോ കൊച്ചു മക്കൾക്കോ സര്‍ക്കാര്‍ ജോലിയും അന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

ശിവാ കൈലാസ് by ശിവാ കൈലാസ്
Sep 1, 2021, 10:58 am IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നാടിന് വിലമതിക്കാനാവാത്ത ദാനം നൽകിയ നന്മ മുത്തശ്ശി യാത്രയായി. കോടികള്‍ വിലവരുന്ന ഭൂസ്വത്ത് വിളപ്പിൽ സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്‍കിയ വിളപ്പിൽശാല അമ്പലത്തുംവിള ജെ. സരസ്വതി ഭായി (96) യുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. ഏറെനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11 ന് ആയിരുന്നു അന്ത്യം.

കുടുംബ ഓഹരിയായി കിട്ടിയ ഒന്നേകാൽ ഏക്കര്‍ ഭൂമിയിൽ ഒരേക്കർ 1957 ലാണ് സരസ്വതി ഭായി വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. ഇന്ന് ഈ ഭൂമിക്ക് പത്ത് കോടിയോളം രൂപ വിലവരും. ശേഷിച്ച 25 സെന്റ് പാവങ്ങൾക്ക് വീടുവയ്‌ക്കാൻ നൽകി. മക്കള്‍ക്കുപോലും ഓഹരി നല്‍കാതെയാണ് സരസ്വതീഭായി ഈ പുണ്യകർമ്മം ചെയ്തത്.  

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മക്കൾക്കോ കൊച്ചു മക്കൾക്കോ സര്‍ക്കാര്‍ ജോലിയും അന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സമ്പന്നതയിൽ കഴിഞ്ഞിരുന്ന അമ്പലത്തുംവിള കുടുംബം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ഷയിച്ചു. സരസ്വതീ ഭായി പേരക്കുട്ടിക്ക് ഒരു ജോലിയെന്ന ആവശ്യവുമായി പലവട്ടം മന്ത്രിമന്ദിരങ്ങൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

2013 ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതിനൊപ്പം പുതിയ ബഹുനില മന്ദിരവും വന്നു. വിളപ്പിൽശാല ആശുപത്രിയുടെ പുതിയ മന്ദിരത്തിന് സരസ്വതി ഭായിയുടെ പേര് നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ 2017ൽ ആശുപത്രി ഹാളിന് സരസ്വതീഭായിയുടെ പേര് നൽകി. ആശുപത്രിയിൽ അവരുടെ ഛായാചിത്രവും സ്ഥാപിച്ചു. അന്നതുകണ്ട് ആ അമ്മയുടെ മനസ് സന്തോഷിച്ചു. നന്മ മുത്തശ്ശിക്ക് നാട് പകരം നൽകിയത് അത്ര മാത്രം.

ഉള്ളതെല്ലാം നാടിന് ദാനം നൽകിക്കഴിഞ്ഞ്, ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാതെയാണ് സരസ്വതി ഭായി ലോകത്തോട് വിടപറഞ്ഞത്. മകൻ റിട്ട. എസ്.ഐ ഭദ്രകുമാറിന്റെയും മരുമകൾ ശാന്തയുടേയും സംരക്ഷണത്തിലും പരിചരണത്തിലുമായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. വിളപ്പിൽശാല ആശുപത്രിയിലെ സരസ്വതീഭായി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരാം അർപ്പിച്ചു. ഇന്ന് 11 മണിക്ക് തയ്‌ക്കാട് ശാന്തികവാടത്തിലാണ് സംസ്ക്കാരം.  

അവസാന നാളുകളിൽ ആ മനസു നിറയെ തന്റെ കൊച്ചുകൾ പ്രസീദയ്‌ക്ക് ഒരു സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയുണ്ടായിരുന്നു. രോഗകിടക്കയിൽ കഴിയുമ്പോൾ തന്നെ കാണാനെത്തുന്ന രാഷട്രീയ നേതാക്കളോട് അമ്പലത്തുംവിള അമ്മയുടെ യാചനയും അതുമാത്രമായിരുന്നു. നാടിന് നന്മ മാത്രം നൽകിയ ഈ അമ്മയ്‌ക്ക് നാടെന്ത് നൽകിയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

Tags: hospitallandVilappilsalaJ.Saraswathy Bhai
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതി: മനുഷ്യാവകാശ കമ്മീഷന്‍

India

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

World

ഇസ്ലാമിക കാടത്തം : പാകിസ്ഥാൻ സൈന്യം വികൃതമാക്കിയ 50 ലധികം ബലൂച് വാസികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ അടുക്കിയിട്ട് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ ഭാരവാഹി തുര്‍ക്കി സ്വദേശി മുഹമ്മദ് യൂസഫ് ഖാന്‍; ഈ ഓഫീസ് തുറക്കാന്‍ പണമെവിടെനിന്ന്?

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies