Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരിയംകുന്നനെ മഹാത്മാവാക്കുന്നവര്‍ മറക്കരുത് തുവ്വൂരിലെ ചോരക്കിണര്‍

റത്തിറങ്ങാന്‍ കല്‍പ്പിച്ചു. അവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ശേഷമുള്ളവരില്‍ പുരുഷന്മാരെയെല്ലാം ലഹളക്കാര്‍ കൈയും കാലും കെട്ടി ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയുമൊന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. പിടികൂടിയവരെയെല്ലാം ചേരിക്കമ്മല്‍കുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി. അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പില്‍ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട്

സരുണ്‍ പുല്‍പ്പള്ളി by സരുണ്‍ പുല്‍പ്പള്ളി
Aug 29, 2021, 05:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: ‘‘1921 സപ്തംബര്‍ 24 രാത്രി വരാന്‍ പോകുന്ന ആപത്തുകള്‍ യാതൊന്നും ശങ്കിക്കാതെ തുവ്വൂരിലെ നിവാസികള്‍ അവരവരുടെ വീടുകളില്‍ കിടന്നുറങ്ങുന്നു. അങ്ങനെയുള്ള നൂറോളം വീടുകള്‍ നേരം പുലരുന്നതിന് മുമ്പായി മാപ്പിളമാര്‍ വളഞ്ഞു. അകത്തുള്ളവരോട് പു

റത്തിറങ്ങാന്‍ കല്‍പ്പിച്ചു. അവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ശേഷമുള്ളവരില്‍ പുരുഷന്മാരെയെല്ലാം ലഹളക്കാര്‍ കൈയും കാലും കെട്ടി ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയുമൊന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. പിടികൂടിയവരെയെല്ലാം ചേരിക്കമ്മല്‍കുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി. അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പില്‍ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട്. ആ പാറയുടെ അടുത്തുവെച്ച് ഒരോരുത്തരുടെയും വിചാരണ ആരംഭിച്ചു. പാറയുടെ അടുത്തുവച്ച് അനേകം ഹിന്ദുക്കളെയും ഏതാനും മാപ്പിളമാരെയും ലഹളത്തലവന്മാരുടെ ‘മാര്‍ഷ്യല്‍ ലോ’ പ്രകാരം വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാന്‍ വിധി കല്‍പ്പിച്ചുവെന്നും അവരെ അപ്പോള്‍തന്നെ ആ പാറയില്‍ നിന്ന് സുമാര്‍ 15 വാര ദൂരത്തുള്ള കിണറ്റിന്നരികെ കൊണ്ടുപോയി വെട്ടി കിണറ്റിലിട്ടുവെന്നും ഉള്ളതിന് യാതൊരു സംശയവുമില്ല. 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയുമാണിങ്ങനെ ഗളച്ഛേദം ചെയ്തത് എന്നാണ് അക്കാലത്തെ ലഹളസ്ഥലത്ത് നിന്ന് ഓടിവന്നവര്‍ പറഞ്ഞിട്ടുള്ളത്. ഇരുപത് പേരെ മാത്രമേ അവിടെ വച്ച് കൊന്നിട്ടുള്ളൂവെന്നും ശേഷം വേറെ സ്ഥലത്ത് വച്ചാണ് കൊന്നതെന്നും മറ്റൊരു വിധത്തിലും കേട്ടിട്ടുണ്ട്. ഏതായാലും ലഹള കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞ ശേഷം ശ്രീമാന്‍ ശ്രീനിവാസ ശാസ്ത്രിയോടു കൂടി ആ കണറ്റില്‍ ചെന്ന് നോക്കുവാന്‍ അവസരം എനിക്കുണ്ടായി. അപ്പോള്‍ അതില്‍ സുമാര്‍ 20ഓളം തല ഞങ്ങള്‍ക്കെണ്ണാന്‍ സാധിച്ചു”

മാപ്പിളക്കലപാത്തിന്റെ ദൃക്‌സാക്ഷികളിലൊരാളായ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ. മാധവന്‍ നായര്‍ അദ്ദേഹത്തിന്റെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്ന വരികളാണിത്. ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നനെയും ആലി മുസ്ലിയാരെയും സ്വാതന്ത്ര്യസമര സേനാനികളായി ഉയര്‍ത്തിക്കാട്ടുന്ന സിപിഎം-ജിഹാദി കൂട്ടുക്കെട്ടിന് ചരിത്രം മാപ്പുനല്‍കില്ല. അവരുടെ കള്ളക്കഥകള്‍ക്ക് ഉത്തരം നല്‍കാന്‍ മലപ്പുറം തുവ്വൂരില്‍ ഇപ്പോഴും ആ കിണറുണ്ട്. വെള്ളത്തിന് പകരം മനുഷ്യന്റെ ചുടുചോര നിറഞ്ഞ കിണര്‍.

തൂവ്വൂരില്‍ കൂട്ടക്കൊല നടത്തിയത് വാരിയംകുന്നനല്ലെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും വാദിക്കുന്നവരുണ്ട്. വര്‍ഗീയവാദിയായ വാരിയംകുന്നന്റെ അടുത്ത അനുയായിയായിരുന്നു ചെമ്പ്രശ്ശേരി തങ്ങളെന്ന് വാദമുഖമുയര്‍ത്തുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.

മതമാറാന്‍ വിസമ്മതിച്ച ഹിന്ദുക്കളും കലാപത്തെ എതിര്‍ത്ത രണ്ട് മുസ്ലിങ്ങളുമാണ് തുവ്വൂരില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ മാപ്പിള രാജ്യത്ത് ഇസ്ലാമല്ലാതെ മറ്റാരും ഉണ്ടാകരുതെന്ന് വാരിയംകുന്നന്‍ ശഠിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും ചോര മണക്കുന്ന തുവ്വൂര്‍ കിണര്‍. ബ്രിട്ടീഷുകാരും മാപ്പിളക്കലാപകാരികളും തമ്മില്‍ ആരാണ് മികച്ച ക്രൂരന്‍ എന്നൊരു മത്സരമാണ് 1921ല്‍ നടന്നത്. വാരിയംകുന്നന്റെ മതവെറിക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണകൂടം തോല്‍ക്കുകയും ചെയ്തു. ഈ മതവെറിയെ ഇന്ന് രാജ്യസ്‌നേഹമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ചരിത്രത്തെ മറക്കുകയാണ്.

Tags: Mappila LahalaThuvvur Well
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി 
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

Entertainment

ഇത് ഞങ്ങളുടെ ചരിത്രമാണ്. ഞങ്ങള്‍ ജീവിച്ചു തീര്‍ത്ത ചരിത്രം; ഹൃദയം പിളര്‍ക്കുന്ന വേദനയോടെ ശ്രീമതി കെ നായര്‍

Kerala

ഹിന്ദു വംശഹത്യയുടെ സത്യം പറയാന്‍ കടമ്പകളേറെ കടന്നിട്ടും….അവസാന നിമിഷം കോഴിക്കോടും എറണാകുളത്തും പോസ്റ്റര്‍ കീറി വലിച്ചെറിയുന്നു

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies