Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നര വര്‍ഷക്കാലമായി ജോലിയും കൂലിയുമില്ലാതെ പാചകത്തൊഴിലാളി കുടുംബങ്ങള്‍; കണ്ണു തുറക്കാതെ അധികൃതര്‍

നാടുനീളെ വിവാഹസദ്യകള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആയിരക്കണക്കിനാളുകള്‍ക്ക് അന്നം തയ്യാറാക്കി നല്‍കുന്ന പാചകത്തൊഴിലാളികള്‍ കൊവിഡ് കാലഘട്ടത്തിലുടനീളം സ്വന്തം അന്നത്തിനുളള വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Aug 27, 2021, 10:49 am IST
in Kerala

കണ്ണൂര്‍:  ജോലിയും കൂലിയുമില്ലാതെ പാചകത്തൊഴിലാളികള്‍ പട്ടിണിയില്‍. കൊവിഡ് അടച്ചിടലിന്റെ ഏറ്റവും വലിയ ഇരകള്‍ ആരെന്നുചോദിച്ചാല്‍ പറയാന്‍ കഴിയുന്നത് സംസ്ഥാനത്താകമാനമുളളത് ആയിരക്കണക്കിന് പാചകത്തൊഴിലാളി കുടുംബങ്ങളാണെങ്കിലും ഇവര്‍ക്കായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭ്യമാകുന്നില്ല.  നാടുനീളെ വിവാഹസദ്യകള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആയിരക്കണക്കിനാളുകള്‍ക്ക് അന്നം തയ്യാറാക്കി നല്‍കുന്ന പാചകത്തൊഴിലാളികള്‍ കൊവിഡ് കാലഘട്ടത്തിലുടനീളം സ്വന്തം അന്നത്തിനുളള വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നാമമാത്രമായ ആളുകളെ പങ്കെടുപ്പിച്ചു മാത്രമേ വിവാഹമടക്കമുളള ആഘോഷങ്ങളും മറ്റ് പരിപാടികളും നടത്താന്‍ പാടുളളൂ എന്ന കര്‍ശനനിര്‍ദ്ദേശം നിലവില്‍ വന്നത് മുതല്‍ പാചകക്കാരുടെ ജോലി നഷ്ടമാവുകയായിരുന്നു.

ഓണത്തിന് പോലും പരമ്പരാഗത പാചകത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതുകൊണ്ടുതന്നെ പതിവ് ഓണക്കാലത്തെ പോലെ ഇത്തവണ ആഘോഷങ്ങളൊന്നുമില്ലാതെയാണ് തൊഴിലാളികളുടെ ഓണം കടന്നുപോയത്. ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടിയ തൊഴിലാളികള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ മുട്ടാത്ത വാതിലുകളില്ല. നിരന്തരം കലക്ട്രേറ്റുകള്‍ക്ക് മുന്നിലും വിവിധ ഓഫീസുകള്‍ക്ക് മുമ്പിലും സമരങ്ങള്‍ നടത്തി. കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും കേരളാ സ്റ്റേറ്റ് കുക്കിംങ്ങ് വര്‍ക്കേര്‍സ് യൂനിയന്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ നിവേദനങ്ങള്‍ക്ക് നേരെ അധികൃതര്‍  കണ്ണടക്കുകയായിരുന്നു.

പല പാചകത്തെഴിലാളികളും വീടുകളില്‍ത്തന്നെയാണ് കഴിയുന്നത്. വിധവകളടക്കമുളള നിരവധി സ്ത്രീകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. ആഴ്ചയില്‍ കിട്ടുന്ന ഒന്നോ രണ്ടോ തൊഴില്‍ ദിനങ്ങളില്‍ നിന്ന് സഹായത്തിന് പോകുന്നവര്‍ക്ക് ലഭിക്കുന്ന തുച്ചമായ തുകയില്‍ നിന്ന് വേണം വീട്ടുവാടകയും ജീവിതച്ചെലവുകളും മരുന്നും മറ്റും വാങ്ങാന്‍. ഇപ്പോള്‍ ഏറെ നാളുകളായി അതും നിലച്ചതോടെ വാടക കൊടുക്കാന്‍ പോലും പറ്റാതെ അന്യന്റെ വീട്ടുവരാന്തകളില്‍ പറക്കമുറ്റാത്ത മക്കളെ ചേര്‍ത്ത് പിടിച്ചു കഴിയുകയാണ് പലരും.

ഓണത്തോടനുബന്ധിച്ച് പല തൊഴില്‍ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും മറ്റും നല്‍കിയപ്പോഴും പാചകത്തൊഴിലാളികളെ അവഗണിക്കുകയായിരുന്നു. രണ്ടാം തവണയും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാറില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും നിരാശയാണ് പാചകതൊഴിലാളികള്‍ക്ക് ലഭിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. 2018ല്‍ പ്രാബല്യത്തില്‍ വന്ന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമപദ്ധതിയില്‍ പാചകത്തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാമെങ്കിലും പരിമിതമായ സമയം കൊണ്ട് കൊവിഡ് പടരുകയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ പതിനായിരക്കണക്കിന് വരുന്ന ജില്ലയിലെ പാചകത്തൊഴിലാളികള്‍ക്ക് അംഗത്വമെടുക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിട്ടില്ല. തൊഴിലുറപ്പ് വിഭാഗങ്ങള്‍ക്ക് വരെ ഓണത്തിന് ആശ്വാസ സഹായം കൊടുക്കുമ്പോള്‍ പാചകത്തൊഴിലാളികളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാചകം തൊഴിലായി പോലും അംഗീകരിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ കണക്കില്‍ സ്‌കൂളുകളില്‍ പാചകം ചെയ്യുന്നവര്‍  മാത്രമാണ് പാചകത്തൊഴിലാളികള്‍. ലക്ഷക്കണക്കിന് പരമ്പരാഗത പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. സമരങ്ങള്‍ നടത്തിയിട്ടും ഒരു പ്രയോജനവും കിട്ടാത്ത സ്ഥിതിയില്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്‍. തൊഴിലില്ലാതെ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ ഉഴലുകയാണ് തൊഴിലാളികള്‍.

   സര്‍ക്കാര്‍ പുറത്തിറങ്ങരുത് എന്ന് പറയുമ്പോള്‍ പട്ടിണിയും പരിവട്ടവും സഹിച്ചും അതനുസരിക്കുമ്പോള്‍ വൈദ്യുതി ബില്ലിന്റെ പേരിലും മറ്റും സര്‍ക്കാര്‍ പലതരത്തിലും ഇവരെ ദ്രോഹിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. നിലവില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ആലക്കോട്, പേരാവൂര്‍, മട്ടന്നൂര്‍, പാനൂര്‍, മമ്പറം കമ്മറ്റികള്‍ പായസ ചലഞ്ചുകളും മറ്റും നടത്തിയാണ് മെമ്പര്‍മാര്‍ക്ക് ചെറുതാണെങ്കിലും ആശ്വാസമെത്തിക്കുന്നത്.

Tags: നിര്‍മാണ പ്രവര്‍ത്തനംJobCoockingWages
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

Kerala

പകല്‍ താപനില വര്‍ദ്ധിച്ചു: സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു

Kerala

തടവുകാരുടെ വേതന വര്‍ദ്ധനയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

Education

നേടാം, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐഐസിയുടെ ഇരട്ട യോഗ്യത സര്‍ട്ടിഫിക്കറ്റും ജോലിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.