Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം; കേരള ഗാന്ധിയുടെ സമാധി മണ്ഡപം കാടുപിടിച്ചു കിടക്കുന്നു; കേളപ്പജിക്ക് സ്മാരകം വേണ്ടേ?

കേളപ്പജിയുടെ 132-ാം ജന്മദിനമായ ഇന്നലെ സമാധി മണ്ഡപത്തിനു തൊട്ടടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്ഥലം എംഎല്‍എ കെ.ടി. ജലീല്‍ എത്തിയിരുന്നുവെങ്കിലും സമാധി മണ്ഡപത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല.

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Aug 25, 2021, 04:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തവനൂര്‍: 1921ലെ മാപ്പിളക്കലാപത്തില്‍ നിരപരാധികളായ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസലിയാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്മാരകം പണിയുമ്പോള്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത കേരള ഗാന്ധി കേളപ്പജിയുടെ തവനൂരിലെ സമാധി മണ്ഡപം കാടുപിടിച്ചു കിടക്കുന്നു.  

കേളപ്പജിയുടെ 132-ാം ജന്മദിനമായ ഇന്നലെ സമാധി മണ്ഡപത്തിനു തൊട്ടടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്ഥലം എംഎല്‍എ കെ.ടി. ജലീല്‍ എത്തിയിരുന്നുവെങ്കിലും സമാധി മണ്ഡപത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല.

ഭാരതപ്പുഴയുടെ തെക്കേക്കരയില്‍ തവനൂര്‍ ആല്‍ത്തറയ്‌ക്ക് കിഴക്ക് സമാധിഭൂമി അന്യാധീനമായി കിടക്കുകയാണ്. സര്‍വ്വോദയ മേളയോടനുബന്ധിച്ചുള്ള പുഷ്പാര്‍ച്ചന മാത്രമാണ് അവിടെ നടക്കാറുണ്ടായിരുന്നത്. നിളാവിചാരവേദി 2013ല്‍ സംഘടിപ്പിച്ച നിളാപരിക്രമയാത്രയ്‌ക്ക് ശേഷമാണ് ജന്മ, സമാധി ദിനങ്ങളില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കാനാരംഭിച്ചത്. നിളാവിചാരവേദി പ്രവര്‍ത്തകരുടെ പരാതി പ്രകാരം കളക്ടര്‍ നേരിട്ട് ഇടപെട്ടഴാണ് ഭൂമികൈയേറ്റം ഒഴിവാക്കിയത്. സ്ഥലത്ത് സിമന്റ്തറ കെട്ടി സംരക്ഷിച്ചത് നിളാവിചാരവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥലവാസികളാണ്.

മഹാകവി അക്കിത്തം, സര്‍വ്വോദയ നേതാവും ഗാന്ധിയനുമായ തായാട്ട് ബാലന്‍, സി. രാധാകൃഷ്ണന്‍, ജെ. നന്ദകുമാര്‍, ഒ. രാജഗോപാല്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ വര്‍ഷങ്ങളിലായി അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കേരളരാജ്ഘട്ട് എന്നറിയപ്പെടുന്ന പ്രദേശത്ത് ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യം പ്രമുഖര്‍ മുന്നോട്ട് വച്ചിരുന്നു. മാപ്പിളക്കലാപത്തിന്റെ നൂറാം വര്‍ഷത്തിലും, കേളപ്പജിയുടെ സമാധിസ്ഥലത്ത് സ്മാരകം പണിയണമെന്ന ആവശ്യം  അംഗീകരിച്ചിട്ടില്ല.  റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്,

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെയ്‌ത്ത് കേന്ദ്രം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ കേളപ്പജിയുടെ ശ്രമഫലമായി തവനൂരില്‍ ഉണ്ടായിട്ടുണ്ട്. കേളപ്പജിയുടെ സുഹൃത്ത് തവനൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരിയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി നൂറേക്കര്‍ സ്ഥലം സൗജന്യമായി നല്കിയത്. കേളപ്പജി അവസാനമായി നടത്തിയ സത്യഗ്രഹം കൊണ്ട് പ്രസിദ്ധമായ ശാന്തികുടീരവും കാടുപിടിച്ചു കിടക്കുകയാണ്.

Tags: KelappajiMemorialകെ കേളപ്പന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ്റാണ്ടു പഴക്കമുള്ള ഈ എന്‍ജിനീയറിംഗ് വിസ്മയം സ്മാരകമാക്കി മാറ്റി സ്ഥാപിക്കും

Kerala

മരിക്കുന്നില്ല ഓര്‍മ്മകള്‍: തൃക്കുന്നപ്പുഴയിലുയരുന്നു, ഡോ.വന്ദന മെമ്മോറിയല്‍ ക്‌ളിനിക്

Kerala

സ്മാരകം വേണമെന്ന ആവശ്യം ശക്തം; രാമപുരത്ത് വാര്യരെ സാംസ്‌കാരിക വകുപ്പ് അവഗണിക്കുന്നു

ജന്മഭൂമി സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണ പരിപാടിയില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും ഓണ്‍ലൈനായി സദസിനെ അഭിസംബോധന ചെയ്യുന്നു
Kerala

സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം അഭിമാനമെന്ന് മാതാപിതാക്കള്‍

India

വീരമൃതു വരിച്ച സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് യുഎന്‍ പൊതുസഭയുടെ അംഗീകാരം

പുതിയ വാര്‍ത്തകള്‍

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

വാരഫലം: ജൂണ്‍ 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് ശാരീരിക സുഖം കുറയും. വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും.

പെയ്യേണ്ടതെങ്ങനെ….

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies