Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനെടുത്ത് ലോക്ഡൗണ്‍; അതിജീവനത്തിന് ശേഷിയില്ലാതെ ആത്മഹത്യ ചെയ്തത് പതിനെട്ടുപേര്‍; ഒന്നും ചെയ്യാതെ പിണറായി സര്‍ക്കാര്‍

ജീവനോപാധി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് എല്ലാവരും ജീവനൊടുക്കിയത്. ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഒപ്പമില്ലാത്തതും ആശ്വാസത്തിനുപോലും ഒന്നും ചെയ്യാത്തതുമാണ് ഇത്രയേറെ പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ സാധാരണക്കാരായ കര്‍ഷകന്റെയും ദിവസവേതനക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതം കൊടുംദുരിതത്തിലാക്കി.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Aug 25, 2021, 10:34 am IST
in Kerala

കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജീവിതം വഴിമുട്ടി അതിജീവനത്തിന് ശേഷിയില്ലാതെ ജീവനൊടുക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നു. രണ്ടാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയശേഷം സംസ്ഥാനത്ത് 18 പേരാണ് ജീവനൊടുക്കിയത്. കൊല്ലം കുണ്ടറയില്‍ കല്ലു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ സുമേഷാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണം.  

തലസ്ഥാനത്ത് നന്തന്‍കോട്ട് സ്വര്‍ണപ്പണിക്കാരന്‍ മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് 18 പേരില്‍ ആദ്യം ജീവനൊടുക്കിയവര്‍. ഇടുക്കിയിലെ പാമ്പാടുംപാറ ഏലം കര്‍ഷകന്‍ സന്തോഷ്, തിരുവനന്തപുരം ഗൗരീശപട്ടം ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രന്‍, ആലപ്പുഴ മാന്നാര്‍ വിഷ്ണു പ്രസാദ്, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പാലക്കാട് വെണ്ണക്കരയിലെ പൊന്നുമണി, ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ബേക്കറിയുടമ വിനോദ്, തൃശ്ശൂരില്‍ ഡ്രൈവര്‍ ശരത്, അച്ഛന്‍ ദാമോദരന്‍, വയനാട് അമ്പലവയലില്‍ ബസ്സുടമ പി.സി. രാജാമണി, തിരുവനന്തപുരം തച്ചോട്ടുകാവിലെ സ്റ്റേഷനറിക്കടയുടമ എസ്. വിജയകുമാര്‍, പാലക്കാട് പല്ലശന ചെറുകിട കര്‍ഷകന്‍ കണ്ണന്‍കുട്ടി, കൊല്ലം കൊട്ടിയത്ത് മോഹനന്‍ പിള്ള, തിരുവനന്തപുരം വിളപ്പില്‍ശാല ക്ഷീരകര്‍ഷകന്‍ ശ്രീകാന്ത്, കോട്ടയം കല്ലറ ടൂറിസ്റ്റ് ബസ്സുടമ വി. മോഹനന്‍, വടകരയില്‍ ചായക്കടയുടമ മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണന്‍ എന്നിവരാണ് ജീവനൊടുക്കിയ മറ്റ് 17 പേര്‍.  

ജീവനോപാധി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് എല്ലാവരും ജീവനൊടുക്കിയത്. ഒപ്പമുണ്ടാകുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഒപ്പമില്ലാത്തതും ആശ്വാസത്തിനുപോലും ഒന്നും ചെയ്യാത്തതുമാണ് ഇത്രയേറെ പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ സാധാരണക്കാരായ കര്‍ഷകന്റെയും ദിവസവേതനക്കാരന്റെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതം കൊടുംദുരിതത്തിലാക്കി.  

രണ്ടാം തരംഗത്തോടെ ലോക്ഡൗണ്‍ സംസ്ഥാന സര്‍ക്കാരാണ് നേരിട്ട് നിയന്ത്രിക്കുന്നത്. മേയ് മാസത്തില്‍ ആരംഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ കാരണം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. വ്യാപാര, തൊഴില്‍ മേഖലകളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.  

മറ്റു സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കരുതലെടുത്തപ്പോള്‍ കേരളം ഒന്നും ചെയ്തില്ലെന്നാണ് വിമര്‍ശനം. ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് അത്യാവശ്യ സേവനമല്ലാത്ത ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലകള്‍ പോലുള്ള വിഭാഗങ്ങളെയാണ്. അവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ലായിരുന്നു എന്നു മാത്രമല്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണക്കാലവും നഷ്ടത്തിന്റേതായിരുന്നു.  

അത്യാവശ്യ സേവനങ്ങളല്ലാത്ത ഇത്തരം നിരവധി സംരംഭകര്‍ ഇനിയും ലോക്ഡൗണ്‍ ഏല്‍പ്പിച്ച കടക്കെണിയില്‍ നിന്ന് കരകയറാനാകാതെ മുങ്ങിത്താഴുകയാണ്. ബാങ്കുകളില്‍ നിന്നും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുമെടുത്ത വായ്‌പകള്‍ തിരിച്ചടയ്‌ക്കാനാകാതെ വട്ടം കറങ്ങുകയാണ് ഇവര്‍. ഒരു കൈസഹായം ചെയ്യാന്‍ സര്‍ക്കാരിനുമാകുന്നില്ല.

Tags: Pinarayi Vijayansuicideകേരള സര്‍ക്കാര്‍ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.