Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുമരകത്ത് കരിമീന്‍ കിട്ടാനില്ല; വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു, കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും വില്ലനാകുന്നു

കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്‌ലെറ്റുകളുണ്ട്. മൂന്നു ഔട്ട്‌ലെറ്റുകളിലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്ന് പ്രസിഡന്റ് എന്‍.പി. സജീവ് ജന്മഭൂമിയോട് പറഞ്ഞു.

Janmabhumi Online by Janmabhumi Online
Aug 18, 2021, 12:16 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു. കുമരകത്തിന്റെ സ്വന്തമായ കരിമീന്‍ കാണാന്‍ പോലും കിട്ടുന്നില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും പേരിനു പോലുമില്ല. നൂറുകണക്കിന് തൊഴിലാളികളാണ് വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്.  

കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മത്സ്യക്കുഞ്ഞുങ്ങളെ വരെ നിരോധിത വലകള്‍ ഉപയോഗിച്ച് പിടികൂടുന്നതുമാണ് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുന്നതെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യസമ്പത്ത് കുറയുന്നതിനെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളില്ല. കൊവിഡും ലോക്ഡൗണും കാരണം മറ്റുമേഖലയിലുള്ള തൊഴിലാളികള്‍ കൂടി ഇപ്പോള്‍ കായലിനെ ആശ്രയിക്കുകയായിരുന്നു. കുമരകത്ത് നിന്ന് കരിമീന്‍ കിട്ടാതെ വരുമ്പോള്‍ ആന്ധ്രയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കരിമീന്‍ കൊണ്ടുവരുന്നുണ്ടെന്നും മത്സ്യവ്യാപാരികള്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത് പലയിടത്തും വില്‍ക്കുന്നത് കുമരകം കരിമീന്‍ എന്ന പേരിലാണ്.  

കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്‌ലെറ്റുകളുണ്ട്. മൂന്നു ഔട്ട്‌ലെറ്റുകളിലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്ന് പ്രസിഡന്റ് എന്‍.പി. സജീവ് ജന്മഭൂമിയോട് പറഞ്ഞു. മീനിന് ആവശ്യക്കാരുണ്ടെങ്കിലും കിട്ടാത്ത അവസ്ഥ. കരിമീന്‍ കിലോയ്‌ക്ക് അഞ്ഞൂറ് രൂപ വരെ വിലയുണ്ട്. കൂടുതല്‍ രുചിയുള്ള കരിമീനാണ് ഈ സമയത്തുണ്ടാവുക. എന്നാല്‍ മീനില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും കിട്ടാനില്ല. തൊട്ടുമുന്നത്തെ വര്‍ഷവും ഇതായിരുന്നു അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയം കാരണം കായലില്‍ എക്കലും പ്ലാസ്റ്റിക് മാലിന്യവും വന്നടിഞ്ഞിട്ടുണ്ട്. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും അവസാനം എത്തിച്ചേരുന്നത് കായലിലാണ്. ഇതും മത്സ്യസമ്പത്തിനെ ബാധിക്കുന്നു. 20 മില്ലിയില്‍ താഴെയുള്ള വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും 15 മുതല്‍ 10 മില്ലി വരെയുള്ള വല ഉപയോഗിക്കുന്നുണ്ട്. മീന്‍ കുഞ്ഞുങ്ങളെവരെ ഈ വല ഉപയോഗിച്ച് പിടിക്കുന്നു. കരിമീന്‍ മുട്ടകള്‍ നശിക്കുന്നതിനും ഇത് കാരണമാകുന്നു.  നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.  

മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടിയില്ലെങ്കില്‍ കുമരകം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കായലിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതാകുമെന്നും സാമ്പത്തിക വ്യവസ്ഥ തകരുമെന്നും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.  

Tags: KarimeenKumarakomVembanadu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

Kerala

വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

Kerala

സ്വദേശ് ദർശൻ 2.0 സ്കീം , കുമരകത്തിനായി 70 കോടിയുടെ വികസന പദ്ധതി : കുമരകം പക്ഷിസങ്കേതത്തിന് പ്രത്യേക പ്രാധാന്യം

Kerala

മൻ കി ബാത്തിലൂടെ പ്രശസ്തനായ രാജപ്പന് പ്രധാനമന്ത്രിയെ നേരിട്ട് കാണുവാൻ ക്ഷണം

India

ഹോട്ടല്‍-റിസോര്‍ട്ട് മുറികളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍  കുമരകം ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies