Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാബൂളിനെ വിഴുങ്ങി താലിബാന്‍

താലിബാന്റെ പുതിയ മുന്നേറ്റത്തിനു പിന്നില്‍ പാകിസ്ഥാന്റെയും ചൈനയുടെയും കരങ്ങളാണുള്ളത്. ഈ ഭീകരസംഘങ്ങളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്ക് എങ്ങനെയൊക്കെ തിരിച്ചടി നല്‍കാമെന്നാവും ഇവര്‍ ചിന്തിക്കുക. ഇതിനെക്കുറിച്ച് ഇന്ത്യയുടെ ഭരണനേതൃത്വത്തിന് പൂര്‍ണമായ ബോധ്യമുണ്ട്. പുതിയ സംഭവവികാസങ്ങളില്‍ വെറും കാഴ്ചക്കാരായി ഇന്ത്യ നില്‍ക്കില്ല എന്നുറപ്പാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 17, 2021, 05:00 am IST
in Editorial

പ്രതീക്ഷിച്ചതുപോലെ താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറുകയും ചെയ്തിരിക്കുന്നു. സ്ഥിതിഗതികള്‍ ഇവിടേക്കാണ് മുന്നേറുന്നതെന്ന് മനസ്സിലാക്കി പ്രസിഡന്റ് അഷ്‌റഫ് ഘനി പരിവാരസമേതം അയല്‍ രാജ്യമായ താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ രാഷ്‌ട്രീയാഭയം തേടുകയാണത്രേ ലക്ഷ്യം. താലിബാന്‍ ഭീകരന്‍ മുല്ല അബ്ദുള്‍ ഗനിബറാദറിനെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലേക്ക് വീണിരിക്കുന്നു. ഇനി സംഭവിക്കാന്‍ പോകുന്ന ആപത്തുകളെയോര്‍ത്ത് എങ്ങനെയെങ്കിലും രാജ്യം വിടാന്‍  ആഗ്രഹിക്കുന്നവര്‍ വിമാനത്താവളത്തില്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇതിനിടെ നടന്ന വെടിവയ്‌പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. അഫ്ഗാനിലെ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടുന്ന  ഇന്ത്യക്കാരെ  ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വ്യോമസേന. അഫ്ഗാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം ആ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലുമൊക്കെ  എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന്‍ ജനതയും. ഇന്ത്യയില്‍ കഴിയുന്ന തങ്ങള്‍ക്ക് ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടെന്നാണ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ താലിബാനികള്‍ ഭീകരരാണെന്നുപോലും സമ്മതിക്കാന്‍ ഇന്ത്യയിലെ പല മാധ്യമങ്ങളും മടിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ വേഷംകെട്ടി നടക്കുന്ന ചില ഇസ്ലാമിക മതമൗലികവാദികള്‍ താലിബാനികളുമായി രമ്യതയില്‍ എത്തണമെന്നുവരെ ആവശ്യപ്പെട്ടിരിക്കുന്നു!

താലിബാന്‍ ഭീകരര്‍ ഒരിക്കല്‍ക്കൂടി അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ വൃത്തം പൂര്‍ത്തിയായിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഇരട്ട വ്യാപാര സമുച്ചയം  ആക്രമിച്ച് തകര്‍ത്തതിന് പ്രതികാരമായി താലിബാനികളെ സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സേന ഇരുപത് വര്‍ഷത്തിനുശേഷം പിന്മാറുന്നതോടെയാണ് ഒരിക്കല്‍ക്കൂടി താലിബാന്‍ അധികാരം പിടിച്ചിരിക്കുന്നത്. അധികാര കൈമാറ്റം സമാധാനപരമാക്കാന്‍ ദോഹയില്‍ നടന്ന ഉച്ചകോടിയുടെ തീരുമാനങ്ങളെ പ്രഹസനമാക്കിക്കൊണ്ടാണ് താലിബാന്‍ വീണ്ടും ആക്രമണം തുടങ്ങിയത്. മുന്‍കാലത്തെ ഭീകരവാഴ്ചയില്‍ നടത്തിയ അപരിഷ്‌കൃതവും പൈശാചികവുമായ ചെയ്തികള്‍ അവര്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. നിരപരാധികളായ മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തുകയും, മതശാസനങ്ങള്‍ പുറപ്പെടുവിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുകയും ചെയ്തു.  സ്ത്രീകള്‍ ബുര്‍ക്കയിടാതെ പുറത്തിറങ്ങരുതെന്നും, കാല്‍പ്പാദം വെളിയില്‍ കാണിക്കരുതെന്നും മറ്റുമുള്ള വിലക്കുകള്‍ ഇതിനകം തന്നെ നിലവില്‍ വന്നുകഴിഞ്ഞു. ഇത് ലംഘിക്കുന്നവരുടെ ജീവനെടുക്കാനാണ് താലിബാന്‍ ഭീകരരുടെ തീരുമാനം. ഇതനുസരിച്ച് പലരെയും കൊലപ്പെടുത്തിക്കഴിഞ്ഞു.  താലിബാന്റെ ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ഇനി എന്തൊക്കെ പൈശാചികതകളാണ് അടിച്ചേല്‍പ്പിക്കുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. വടി കൊടുത്ത് അടിവാങ്ങുന്ന ഗാസയെക്കുറിച്ച് നമ്മുടെ നാട്ടില്‍ മുറവിളി കൂട്ടുന്നവര്‍ക്ക് താലിബാന്റെ കാട്ടാളത്തത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ഇന്ത്യക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് അലി ഉള്‍പ്പെടെയുള്ളവരെ മൃഗീമായി കൊലപ്പെടുത്തിയിട്ടും ലെഫ്റ്റ് ലിബറലുകള്‍ ഒട്ടകപക്ഷി നയം അവലംബിക്കുകയാണ്.

പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍ അമേരിക്കന്‍ സേനയെ അഫ്ഗാനില്‍നിന്ന് പിന്‍വലിച്ചതാണ് താലിബാന്‍ വാഴ്ചയ്‌ക്ക് വഴിയൊരുക്കിയത്. അമേരിക്ക ഈ ഘട്ടത്തില്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന അഭിപ്രായമാണ് പല രാജ്യങ്ങള്‍ക്കുമുള്ളത്. എന്നാല്‍ സ്വന്തം സൈനികരുടെ ജീവന്‍ ബലി കൊടുത്തും, കോടിക്കണക്കിന് രൂപ ചെലവഴിച്ചും അഫ്ഗാനില്‍ സമാധാനം നിലനിര്‍ത്തേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് അമേരിക്കന്‍ പക്ഷം. അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് വലിയ പങ്കുവഹിച്ച ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആ രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. പക്ഷേ ഇതിനും താലിബാന്‍ ഭരണകൂടം തടസ്സം സൃഷ്ടിക്കുകയാണ്. അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്ന താലിബാന്‍ ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കാതിരിക്കില്ല. താലിബാന്റെ പുതിയ മുന്നേറ്റത്തിനു പിന്നില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും കരങ്ങളാണുള്ളത്. ഈ ഭീകരസംഘങ്ങളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്ക് എങ്ങനെയൊക്കെ തിരിച്ചടി നല്‍കാമെന്നാവും ഇവര്‍ ചിന്തിക്കുക. ഇതിനെക്കുറിച്ച് ഇന്ത്യയുടെ ഭരണനേതൃത്വത്തിന് പൂര്‍ണമായ  ബോധ്യമുണ്ട്. പുതിയ സംഭവവികാസങ്ങളില്‍ വെറും കാഴ്ചക്കാരായി ഇന്ത്യ നില്‍ക്കില്ല എന്നുറപ്പാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നില വന്നാല്‍ നയതന്ത്ര തലത്തില്‍ മാത്രമല്ല, സൈനിക തലത്തിലും ഇടപെടാനുള്ള ശക്തി ഇന്ത്യയ്‌ക്കുണ്ട്. പാക്കിസ്ഥാനെ നാം പലയാവര്‍ത്തി പാഠം പഠിപ്പിച്ചിട്ടുണ്ടല്ലോ. ആവശ്യം വന്നാല്‍ താലിബാന്‍ ഭീകരരും അതിന്റെ രുചിയറിയും.

Tags: terrorismതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.