Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎന്‍എസ് വിക്രാന്തിന് കരുത്തായി ആത്മനിര്‍ഭര്‍ ഭാരത്; 30 പോര്‍ വിമാനങ്ങള്‍ വരെ വഹിക്കും, ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍

കൊച്ചിന്‍ കപ്പല്‍ശാലയില്‍ വിമാന വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പരിചയവും, ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തും ഒത്ത് ചേര്‍ന്നതോടെയാണ് ഐഎന്‍എസ് വിക്രാന്ത് ജനിച്ചതെന്ന് അധികൃതര്‍ .

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Aug 15, 2021, 12:50 pm IST
in Defence
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന് കരുത്തായി ആത്മനിര്‍ഭര്‍ ഭാരത്. കപ്പലിന്റെ രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണത്തിന്റെ 75 ശതമാനവും ഇന്ത്യയിന്‍ തന്നെയാണ് നിര്‍മ്മിച്ചത്. വിമാന വാഹിനിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ തുകയുടെ 75 ശതമാനവും ഇന്ത്യയില്‍ ചെലവഴിക്കാന്‍ സാധിച്ചത് ആത്മനിര്‍ഭര്‍ ഭാരതിന്റെ വിജയമായിരിക്കുകയാണ്. കപ്പല്‍ നിര്‍മ്മാണത്തിനുള്ള ഉരുക്ക് ആദ്യം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റുകയും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഏറ്റവും ഗുണനിലവാരമുള്ള ഉരുക്ക് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയായിരുന്നു. 

കൊച്ചിന്‍ കപ്പല്‍ശാലയില്‍ വിമാന വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പരിചയവും, ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തും ഒത്ത് ചേര്‍ന്നതോടെയാണ് ഐഎന്‍എസ് വിക്രാന്ത് ജനിച്ചതെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. കൊച്ചിന്‍ ഷിപ്പ്യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിര്‍മാണം നടന്നത്. 

സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയും രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകളും അടക്കം പടക്കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. 

വിക്രാന്തിന്റെ നിര്‍മാണം, ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്. കൊവിഡ് കാലം കാര്യമായി ബാധിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും കൊച്ചി കപ്പല്‍ നിര്‍മാണ ശാലയ്‌ക്കാണ്. ഇന്ത്യയില്‍ ഇതുവരെ 7,500 ടണ്‍ മുതല്‍ 8,000 ടണ്‍ വരെ ഭാരമുള്ള യുദ്ധക്കപ്പലുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഐഎന്‍എസ് വിക്രാന്തിന്റെ ഭാരം 40,000 ടണ്ണാണ്. 263 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും. കീലില്‍ നിന്നുള്ള ഉയരം 37.5 മീറ്ററാണ്. 

യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം എന്നിവയ്‌ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവല്‍കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന് 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിങ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.  

30 പോര്‍ വിമാനങ്ങള്‍ വഹിക്കും

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്‌മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 

1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍സിഎ എയര്‍ക്രാഫ്റ്റ് എന്നിവയ്‌ക്കുള്ള സൗകര്യവും ഐഎസി-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്ടിഒബിഎആര്‍ സംവിധാനവും കപ്പലിലുണ്ടാകും.

ആത്മവിശ്വാസം ഇരട്ടി: നാവിക സേന  

ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കരുത്തും ആവേശവുമാണെന്ന് ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ. കെ. ചൗള പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തില്‍ ഉള്‍പ്പെടുത്തിയാണ് വിമാന വാഹിനിയുടെ നിര്‍മ്മാണം. ഉടന്‍ തന്നെ കപ്പല്‍ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: പ്രതിരോധംഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്നാവിക സേനAathma Nirbhar Bharathകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍
India

തദ്ദേശീയമായി ക്രാഷ് ഫയര്‍ ടെന്‍ഡറും വികസിപ്പിച്ച് ഭാരതം; വ്യോമസേനയ്‌ക്ക് കൈമാറി

India

2047-ഓടെ ഭാരതീയ നാവികസേന ‘ആത്മനിർഭർ’ കൈവരിക്കും : അഡ്മിറൽ ആർ. ഹരികുമാർ 

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിനെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അഗസ്ത്യമുനിയുടെ ശില്പം സമ്മാനിക്കുന്നു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ എ.ബാലകൃഷ്ണന്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി.ജയമണി സമീപം
Main Article

ഭാരതം എന്ന ആത്മവിശ്വാസം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies