Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

63 വര്‍ഷത്തിനു ശേഷം ഡോളര്‍ രാഷ്‌ട്രീയ വിഷയമാകുന്നു; അന്ന് ആരോപണം നടത്തിയവര്‍ ഇന്ന് പ്രതിക്കൂട്ടില്‍; നിര്‍ണായക തീരുമാനം കോടതി പറയും

മുഖ്യമന്ത്രി ഇഎംഎസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇടയാക്കിയ 1958ലെ വിമോചന സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിനെതിരേ പ്രാദേശികമായി നടന്ന പ്രക്ഷോഭവും ക്രമസമാധാന പ്രശ്നങ്ങളും മൂലമാണ് 1959ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 13, 2021, 11:10 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: 63 വര്‍ഷത്തിനു ശേഷം കേരള രാഷ്‌ട്രീയത്തില്‍ ഡോളര്‍ വീണ്ടും വിഷയമാകുന്നു. അന്ന് ഡോളര്‍ രാഷ്‌ട്രീയത്തില്‍ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റ് ഇതര രാഷ്‌ട്രീയ കക്ഷികളായിരുന്നു. ആരോപിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഇന്നിപ്പോള്‍ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റുകളാണ്, പ്രതിക്കൂട്ടില്‍ സിപിഎം മുഖ്യമന്ത്രിയും.

മുഖ്യമന്ത്രി ഇഎംഎസിന്റെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ ഇടയാക്കിയ 1958ലെ വിമോചന സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിനെതിരേ പ്രാദേശികമായി നടന്ന പ്രക്ഷോഭവും ക്രമസമാധാന പ്രശ്നങ്ങളും മൂലമാണ് 1959ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്. പക്ഷേ, വിമോചന സമരത്തിന് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ സഹായവും ആസൂത്രണവും ഉണ്ടായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് ആരോപണം. ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന ഡാനിയന്‍ പാട്രിക് മൊയ്നിഹാന്റെ ചില പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് ഇത് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. അന്ന് പ്രതിപക്ഷത്തെ ‘അമേരിക്കന്‍ ഡോളര്‍ കൈപ്പറ്റിയ വഞ്ചകര്‍’ എന്ന് ആക്ഷേപിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. ‘അമ്പത്തേഴിന്‍ രാവുകളില്‍ സിഐഎയുടെ കാശും വാങ്ങി അട്ടിമറിച്ചവരെക്കുറിച്ച്’ കാല്‍ നൂറ്റാണ്ടു മുമ്പത്തെ പ്രീഡിഗ്രി ബോര്‍ഡ് സമരകാലത്തും സിപിഎം മുദ്രാവാക്യം മുഴക്കിയിരുന്നു.

ഇന്ന് ഡോളര്‍ കൈപ്പറ്റിയതിനും കടത്തിയതിനും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുന്നത് കോണ്‍ഗ്രസുകാരാണ്. പിണറായി വിജയനിലേക്ക് ഇഎംഎസിന്റെ കാലത്തുനിന്ന് പാര്‍ട്ടി സഞ്ചരിച്ച ദൂരവും അതാണ്. വിദേശ കോണ്‍സുലേറ്റിന്റെ സംസ്ഥാനത്തെ ആസ്ഥാനം വഴിയായിരുന്നു ഡോളര്‍ ഇടപാട്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിരുന്ന ഇടപാട്. നിയമസഭാ സ്പീക്കറും മന്ത്രിസഭാംഗവും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ട ഇടപാട്. ‘ഡോളര്‍ കടത്തിയ മുഖ്യമന്ത്രി’യെന്ന് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നിയമസഭയില്‍ ആക്ഷേപിക്കപ്പെടുമ്പോള്‍ സ്വര്‍ണ-ഡോളര്‍ കടത്തിടപാടിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വരുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്വര്‍ണക്കടത്ത്-ഡോളര്‍ക്കടത്തിടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കേണ്ട അഞ്ച് ഘടകങ്ങളുണ്ട്.  

  1. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യുഎഇ കോണ്‍സുലേറ്റ് തലവന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്.
  2. കേസില്‍ പ്രതികളും പ്രധാന ഇടപാടുകാരുമായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് നേരത്തേ അറിയാം, സ്വപ്നയെ ഒരു വിദേശയാത്രയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്കിയത് അദ്ദേഹമാണ്.
  3. സ്വപ്‌നയെ സ്പേസ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.
  4. ലൈഫ് പാര്‍പ്പിട പദ്ധതി യുഎഇ കോണ്‍സുലേറ്റ് വഴി നടപ്പാക്കുന്നതും പദ്ധതിയുടെ ഘടന മാറ്റുന്നതും അതിന്റെ കോണ്‍ട്രാക്ടിലെ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു.
  5. സ്വര്‍ണക്കടത്ത്-ഡോളര്‍കടത്തിടപാടില്‍ മുഖ്യ പ്രതി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എല്ലാക്കാര്യവും അപ്പപ്പോള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം പലപ്പോഴായി കോടതികളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലുണ്ട്. വൈകാതെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലും ഉണ്ടാകും.  

അത് പരിശോധിച്ച് കോടതി തീരുമാനിക്കും സംസ്ഥാന മുഖ്യമന്ത്രിയുടെ പങ്ക് ആര്, എങ്ങനെ അന്വേഷിക്കണമെന്ന്. അത് നിര്‍ണായക തീരുമാനമാകും. അതുവരെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിയാവശ്യത്തില്‍ നില്‍ക്കുമോ, സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുമോ എന്നാണിനി കാണേണ്ടത്.

Tags: cpmPinarayi Vijayanകമ്മ്യൂണിസ്റ്റ് പാര്‍ട്ടിസ്വര്‍ക്കടത്തുകേസ്emsഡോളര്‍ കടത്ത് കേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

Kerala

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

Kerala

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

Kerala

യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Kerala

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies