Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

74 വര്‍ഷത്തിന് ശേഷം ഉറക്കമുണരുന്ന കമ്യൂണിസ്റ്റുകള്‍; 1920 മുതല്‍ 1946 വരെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്

പാര്‍ട്ടി രൂപീകരിച്ച 1920 മുതല്‍ 1946 വരെ പാര്‍ട്ടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം പിടിച്ചെടുക്കാനും സര്‍വ്വാധിപത്യം സ്ഥാപിക്കാനും മാത്രമാണ് പാര്‍ട്ടി ശ്രമിച്ചിരുന്നത്. ഇതെല്ലാം ചരിത്രരേഖകളിലുള്ളതാണ്; വസ്തുതകളാണ്. സഖാക്കള്‍ നിഷേധിച്ചതുകൊണ്ടുമാത്രം 1920 മുതല്‍ 1947 വരെ നടത്തിയ ദേശദ്രോഹ പ്രവൃത്തികളെ ജനമനസ്സുകളില്‍ നിന്നും മായ്ച്ചുകളയാന്‍ സാധ്യമല്ല.

ഡോ. ഇ. ബാലകൃഷ്ണന്‍ by ഡോ. ഇ. ബാലകൃഷ്ണന്‍
Aug 11, 2021, 05:39 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ത്യ 1947 ആഗസ്റ്റ് 15 ന് സ്വതന്ത്രയായ ശേഷം എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഒരു ദിവസം സ്വാതന്ത്ര്യം കമ്യൂണിസ്റ്റുകള്‍ ആഘോഷിച്ചിരുന്നു. പക്ഷേ അന്നുതന്നെ ഇന്ത്യ സ്വതന്ത്രയല്ല എന്നഭിപ്രായം ഭൂരിപക്ഷം നേതാക്കള്‍ക്കുമുണ്ടായിരുന്നുവെങ്കിലും അല്‍പ്പം സൂര്യവെളിച്ചം തലയില്‍ കയറിത്തുടങ്ങിയിരുന്ന പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ആ ആഘോഷം. പിന്നീട് ജോഷിയെ പുറത്താക്കി കമ്യൂണിസ്റ്റുകള്‍ പകരം വീട്ടി. പിന്നീട് ഒരിക്കലും സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നില്ല.

1947 നും ശേഷം, 1955 വരെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചോ എന്നും ഇന്ത്യ ബ്രിട്ടീഷ് കോളനി തന്നെയാണോ അതോ അമേരിക്കന്‍ കോളനിയാണോ എന്നും കമ്യൂണിസ്റ്റുകള്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ പ്രതിഷേധദിനമാചരിക്കണോ അതോ ദേശീയ പതാക ഉയര്‍ത്തണോ എന്നും തര്‍ക്കിച്ചതായി സമുന്നത കമ്യൂണിസ്റ്റ് നേതാവായിരുന്ന ഡോ. ജി. അധികാരി രേഖപ്പെടുത്തിയിട്ടുണ്ട്.(Dr.G. Adhikari, Communist Party and India’s Path to National Regeneration and Socialism, 1964, Page130) 1956 ലെ പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ സ്വാതന്ത്ര്യം അംഗീകരിച്ചെങ്കിലും (മേലുദ്ധരിച്ച ഗ്രന്ഥം പേജ് 134) പാര്‍ട്ടി സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ മടിച്ചു നിന്നു.

1920 ഒക്‌ടോബര്‍ 17 നാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി താഷ്‌കന്റില്‍ വെച്ചു  രൂപീകരിച്ചത്. സംഘടിപ്പിക്കപ്പെട്ടത്. ഇത് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അംഗീകരിച്ചിട്ടുമുണ്ട്. പക്ഷേ ഈ സംഭവത്തിനും രണ്ട് മാസം മുന്‍പ് 1920 ജൂലായ് 19 മുതല്‍ ആഗസ്റ്റ് 7 വരെ മോസ്‌കോവിലും പെട്രോഗ്രാഡിലുമായി കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സ് നടന്നിരുന്നു. ഈ കോണ്‍ഗ്രസ്സില്‍ വച്ച് ലെനിന്‍ നേരിട്ട് എഴുതി ഉണ്ടാക്കിയ ”കൊളോണിയല്‍ തീസിസ്” എന്ന രേഖ പാസ്സാക്കിയിരുന്നു. ഈ രേഖയിലും അതിന് മുന്‍പ് ഇന്ത്യയില്‍ നിന്നു (ഔദ്യോഗികമായി മെക്‌സിക്കോവില്‍നിന്ന്) കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത എം.എന്‍. റോയിയുമായുള്ള ചര്‍ച്ചയിലും ഉരുത്തിരിഞ്ഞുവന്ന പാര്‍ട്ടിലൈന്‍ ഇപ്രകാരമായിരുന്നു:

1. ഗാന്ധി ബഹുജനസംഘടനകളുടെ പ്രചോദകനും നേതാവുമെന്ന നിലയില്‍ വിപ്ലവകാരിയായ നേതാവാണ് (M.N. Roy Memoirs, Bombay, 1964, Page 374)

2. ദേശീയ സ്വാതന്ത്ര്യസമരത്തെ (ഉദാഹരണമായി ഇന്ത്യയില്‍നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ) പിന്താങ്ങണം.

3. ദേശീയ സ്വാതന്ത്ര്യസമരത്തിന് കമ്യൂണിസ്റ്റ് നിറംകൊടുക്കരുത് (എന്നുവച്ചാല്‍ ദേശീയ സ്വാതന്ത്ര്യമായിരിക്കണം ലക്ഷ്യം, കമ്യൂണിസം സ്ഥാപിക്കലായിരിക്കരുത്) (ലെനിന്‍)

വ്യക്തമായ നിര്‍ദ്ദേശങ്ങളായിരുന്നു ഇവ. റോയി അതു നടപ്പാക്കിയില്ലെന്നു മാത്രമല്ല, അതിന് വിപരീതമായി കോണ്‍ഗ്രസ്സിനെ ആക്രമിക്കാനും  ദുഷ്‌കീര്‍ത്തിപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിച്ചു. “”Masses of India” “”Vanguard of Indian Independence’‘ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ഇന്ത്യയുടെ ദേശീയപ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ്സിനും ഗാന്ധിജിക്കുമെതിരായി റോയി ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങളെല്ലാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മനുഷ്യവിഭവങ്ങളും ധനവും ഉപയോഗിച്ചാണ്   റോയി നടത്തിയത്.  1924 ല്‍ നടന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ അഞ്ചാം കോണ്‍ഗ്രസില്‍, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ  നയങ്ങളല്ല റോയി നടപ്പിലാക്കുന്നതെന്ന് വിമര്‍ശിച്ചിരുന്നു (ഡോ. ജി.അധികാരി, Documents of the History of the Communist Party of India, Volume2, page 350) 1928 ലാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസ്സ് ചേരുന്നത്.  അപ്പോഴേക്കും റഷ്യാ ആധിപത്യം സ്റ്റാലിന്‍ കയ്യടക്കിയിരുന്നു. ഈ കോണ്‍ഗ്രസ്സില്‍ വച്ച്  നേരത്തെ ലെനിന്‍ നല്‍കിയിരുന്ന വ്യക്തമായ മാര്‍ഗ്ഗരേഖയ്‌ക്ക് വിരുദ്ധമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ആക്രമിക്കുന്ന ഒരു പാര്‍ട്ടി ലൈന്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍  സ്വീകരിച്ചു. പുതിയ സമീപനമനുസരിച്ച് ഗാന്ധി ”ബ്രിട്ടീഷ് ഏജന്റായി” വിലയിരുത്തപ്പെട്ടു. (Jane Degras,(Ed) Communist International, Documents, Volume 2, Page 528)

എന്നാല്‍ 1950 കളുടെ അവസാനം വരെ ലെനില്‍ ഗാന്ധിജിയെ വിപ്ലവകാരിയായി കണ്ടതും ദേശീയ സ്വാതന്ത്ര്യസമരത്തെ പിന്താങ്ങാന്‍ ലെനിന്‍ പറഞ്ഞിരുന്നു എന്ന കാര്യവും ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക് അജ്ഞാതമായിരുന്നു. (കെ.ദാമോദരന്‍, താരിക്ക് അലിയുമായി നടത്തിയ ഇന്റര്‍വ്യൂ, New Left Review, London) ഈ വസ്തുത ശരിവച്ച ദാമോദരന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. 1937 ല്‍ രൂപീകരിച്ച കേരള സംസ്ഥാന  കമ്മിറ്റിയില്‍  അംഗവുമായിരുന്നു.

1991 ല്‍ അച്യുതമേനോന്റെ മരണശേഷം, ടി.എന്‍. ജയചന്ദ്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്യുതമേനോനെഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ലേഖനത്തില്‍ സ്വാതന്ത്ര്യസമരത്തോടുള്ള കമ്യൂണിസ്റ്റ് നയത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിജിയെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ വളരെയധികം എതിര്‍ പ്രചാരണം നടത്തിയിട്ടും അദ്ദേഹം കാട്ടിയ മാര്‍ഗ്ഗത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം കിട്ടിയ കാര്യം അദ്ദേഹം അംഗീകരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോബര്‍ 13, 1991)

1935 ല്‍ കമ്യൂണിസ്റ്റുകാരുടെ ”ഒരേ ഒരു പിതൃരാജ്യമായ” സോവിയറ്റ് റഷ്യ ജര്‍മ്മനിയാല്‍ ആക്രമിക്കപ്പെടുമെന്നും സഖാക്കള്‍ ഭയന്നു. ഇതിനെ തുടര്‍ന്ന് 1936 ല്‍ ”സാമ്രാജ്യത്വത്തിനെതിരായ ഐക്യമുന്നണി” എന്നൊരു നയം ആവിഷ്‌കരിക്കപ്പെട്ടു. 1936 ല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതുവരെ ഈ നയം നിലനിന്നു. ഈ നയപരിപാടി നടപ്പിലാക്കിയിരുന്ന കാലത്താണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതും അവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ കടന്ന് കെപിസിസി നേതൃത്വം പിടിച്ചടക്കിയതും. ഈ കാലയളവില്‍ കോണ്‍ഗ്രസ്സ് കേഡര്‍മാരെ ഗാന്ധിവിരുദ്ധ സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ പരിശീലിപ്പിച്ചു സഖാക്കളാക്കി മാറ്റി. ഇപ്രകാരം കോണ്‍ഗ്രസ്സ് സംഘടനയെ ഉള്ളില്‍നിന്ന് തകര്‍ത്തു. 1939 ല്‍ സ്റ്റാലിന്‍-ഹിറ്റ്‌ലര്‍ ഉടമ്പടി ഉണ്ടായശേഷമാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. സ്റ്റാലിനും  ഹിറ്റ്‌ലറും ഒന്നിച്ച് പോളണ്ടിനെ ആക്രമിച്ച് ആ രാജ്യം പങ്കിട്ടെടുത്തു. 1941 ജൂണ്‍ 22-ാം തീയതി ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിച്ചു. തുടര്‍ന്ന് 1941 ഡിസംബര്‍ മാസത്തിലാണ് (Subodh Ray (ED) Communism in India. 1985, 26167) കമ്യൂണിസ്റ്റ് പാര്‍ട്ടി ”ജനകീയയുദ്ധ”മെന്ന പുതിയ മുദ്രാവാക്യവുമായി ബ്രിട്ടീഷ് ഗവണ്‍മെന്റുമായി പരസ്യമായി സഖ്യത്തിലാവുകയും  ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയും ചെയ്തത്.  1943 ആഗസ്റ്റ് 8 ന് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി’യില്‍ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചിരുന്നത് ആ കാലത്ത് പാര്‍ട്ടി നടപ്പിലാക്കിയിരുന്ന ദേശദ്രോഹ നടപടികളുടെ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. ”നമ്മുടെ നേതാവല്ല, ചെറ്റ ജപ്പാന്‍കാരുടെ കാല്‍നക്കി” എന്നാണ് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചത്. അക്കാലത്ത് പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയില്‍, ഉജ്ജ്വല നേതാവായിരുന്ന ജയപ്രകാശ് നാരായണനേയും രാജ്യദ്രോഹിയായി ചിത്രീകരിച്ചിരുന്നു. പാര്‍ട്ടിയെ പരസ്യമായി ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തിരുന്ന ഒരു രാഷ്‌ട്രീയ പ്രസ്ഥാനവും ഇത്ര നിര്‍ലജ്ജം അക്കാലത്ത് പ്രവൃത്തിച്ചിരുന്നില്ല. അത്തരത്തില്‍ രാജ്യദ്രോഹിയായ ഒരു പാര്‍ട്ടിയാണ് ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷികംകൊണ്ടാടുന്നത് എന്നത് വിചിത്രമാണ്.

1945 ല്‍ രണ്ടാം ലോകമഹായുദ്ധം കഴിയുകയും സമാധാനം കൈവരിക്കുകയും ഇന്ത്യയില്‍ സ്വാതന്ത്ര്യം  ചര്‍ച്ചാ വിഷയമാവുകയും ചെയ്തപ്പോള്‍ പാര്‍ട്ടി അവരുടെ രാജ്യദ്രോഹത്തിന്റെ മറ്റൊരു പതിപ്പാണ് ആവിഷ്‌കരിച്ചത്. ഇന്ത്യക്ക് 17 ഭരണഘടനാ നിര്‍മാണ സഭകള്‍ വേണമെന്ന് പാര്‍ട്ടി പരസ്യമായി ആവശ്യപ്പെട്ടു. ഇന്ത്യാ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ഈ സഭകള്‍ക്ക് അധികാരമുള്ളതായിരിക്കണമെന്നും പാര്‍ട്ടി ശഠിച്ചു. (Election Manifesto of the Communist Party of India, 1946) ഇപ്രകാരം 17 ഭരണഘടനാ നിര്‍മാണ സഭകള്‍ രൂപീകരിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെന്ന രാജ്യം പോലും ഉണ്ടാകുമായിരുന്നില്ല.

അതായത് പാര്‍ട്ടി രൂപീകരിച്ച 1920 മുതല്‍ 1946 വരെ പാര്‍ട്ടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം പിടിച്ചെടുക്കാനും സര്‍വ്വാധിപത്യം സ്ഥാപിക്കാനും മാത്രമാണ് പാര്‍ട്ടി ശ്രമിച്ചിരുന്നത്. ഇതെല്ലാം ചരിത്രരേഖകളിലുള്ളതാണ്; വസ്തുതകളാണ്. സഖാക്കള്‍ നിഷേധിച്ചതുകൊണ്ടുമാത്രം 1920 മുതല്‍ 1947 വരെ നടത്തിയ ദേശദ്രോഹ പ്രവൃത്തികളെ ജനമനസ്സുകളില്‍ നിന്നും മായ്ച്ചുകളയാന്‍ സാധ്യമല്ല. ചരിത്രരേഖകള്‍ നശിപ്പിക്കാനും സാധ്യമല്ല.

Tags: Independence Daynational flagദേശീയ പതാകcpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

Kerala

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies