Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക് ഡൗണില്‍ ഇളവ്; തിരിച്ചടിയായി സാമ്പത്തിക പ്രതിസന്ധി

നേരത്തെ വാരാന്ത്യ ടിപിആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഇനി മുതല്‍ ടിപിആറിന് പകരം പ്രതിവാര രോഗബാധ നിരക്ക് (വീക്കിലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 11:57 am IST
in Idukki

തൊടുപുഴ: ഓണം പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകള്‍ വ്യാപാര- വ്യവസായ- ടൂറിസം മേഖലകള്‍ക്ക് ഉണര്‍വേകുമെങ്കിലും സാമ്പത്തിക അടിത്തറ തകര്‍ന്നത് തിരിച്ചടിയാകുന്നു. പുതിയ ഉത്തരവനുസരിച്ച് കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം.
എന്നാല്‍ മിക്ക കടകളിലും ആവശ്യത്തിന് സാധനങ്ങളില്ലാത്തതും വലിത തുക വൈദ്യുതി, വാടക, വായ്‌പകള്‍ തുടങ്ങിയവ കൊടുക്കാനുള്ളതുമാണ് തിരിച്ചടി. ഇനി കടം ലഭിക്കുന്നതിന് വഴിയില്ലാത്തിനാല്‍ മിക്ക കടകളിലും സ്റ്റോക്ക് എടുക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്.

നേരത്തെ വാരാന്ത്യ ടിപിആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഇനി മുതല്‍ ടിപിആറിന് പകരം പ്രതിവാര രോഗബാധ നിരക്ക് (വീക്കിലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍.

ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയില്‍ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഓരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.

ഇളവുകള്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് താത്കാലികാശ്വാസമാകും. സംസ്ഥാനത്ത് കൊവിഡിന്റെ ആരംഭഘട്ടം മുതല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗമാണ് വ്യാപാര മേഖല. കടമുറികളുടെ വാടക പോലും കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വ്യാപാരികള്‍. രണ്ടു തവണയായി വന്ന ലോക്ക് ഡൗണ്‍ വ്യാപാരികളില്‍ നല്ലൊരു ശതമാനം പേരുടെയും ജീവിതത്തെ സാരമായി ബാധിച്ചു.

കടബാധ്യതയെ തുടര്‍ന്ന് അടിമാലിയില്‍ ബേക്കറി വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു.
എല്ലാ ബുധനാഴ്ചയും പ്രതിവാര രോഗബാധ നിരക്ക് ജില്ലാ തല സമിതി പ്രസിദ്ധീകരിക്കും. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിദഗ്ധാഭിപ്രായം കൂടി പരിഗണിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തിയത്. ഇതോടെ വരും ദിവസങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. 

കഴിഞ്ഞ വര്‍ഷവും ഓണക്കാല വ്യാപാരം കൊവിഡ് കവര്‍ന്നിരുന്നു. തുണിക്കടകളും ജൂവലറികളും സ്റ്റേഷനറി കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ ഇടയ്‌ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് പിന്‍വലിക്കുകയായിരുന്നു. അതേസമയം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഇനിയും അനുമതി നല്‍കാത്തത് ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിക്കും. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകള്‍ക്ക് ഭക്ഷണം വിളമ്പാമെന്നും ഉത്തരവിലുണ്ട്.

നിബന്ധനകള്‍
രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കാം
ജീവനക്കാരുടെ വാക്സിനേഷന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം
രാത്രി 9.30 വരെ ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറിയാകാം

ടൂറിസം മേഖലയ്‌ക്കും ആശ്വാസം

2018ലെ പ്രളയം മുതല്‍ പ്രതിസന്ധിയിലായതാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ഓരോ തവണയും മഴയും കാറ്റും വെള്ളപൊക്കവും മണ്ണിടിച്ചിലുമെല്ലാം വില്ലനായി എത്തി. നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുന്നത് ആത്മഹത്യയുടെ വക്കിലെത്തിയ മേഖലയ്‌ക്ക് നേരിയ ആശ്വാസമാകും. റിസോര്‍ട്ടുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതും ഗുണം ചെയ്യും. ടൂറിസം കേന്ദ്രങ്ങളിലും വാക്സിന്‍ എടുത്ത ജീവനക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം.

ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍,  കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. 

സര്‍ക്കാര്‍ കൈയയച്ച് സഹായിക്കണം

ഇളവുകള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും വ്യാപാര മേഖല ഒന്നാകെ വലിയ പ്രതിസന്ധിയിലാണ്. മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാല്‍ സര്‍ക്കാര്‍ കൈയഴച്ച് സഹായിച്ചെങ്കില്‍ മാത്രമെ ഇതിന് മാറ്റമുണ്ടാകൂ. അടിയന്തരമായി ഇടപ്പെട്ട് വ്യാപാര മേഖല നഷ്ടത്തില്‍ നിന്ന് കരകയറാനായി സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണം. കടയില്‍ സ്റ്റോക്ക് കുറവായതിനാലും നിലവിലെ വായ്‌പ അടവുകള്‍ ഉള്‍പ്പെടെ മാസങ്ങളായി മുടങ്ങിയതിനാലും സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. കേരളബാങ്ക് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ആവശ്യമായ പണം പലിശകുറച്ചുകൊണ്ട് ദീര്‍ഘകാല വായ്‌പയായി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണം.

റ്റി.എസ്. രാജന്‍
ജില്ലാ പ്രസിഡന്റ്
ഭാരതീയ വ്യാപാരി വ്യവസായി സംഘം

വ്യവസ്ഥകള്‍ ഗുണം ചെയ്യില്ല

ഇളവുകള്‍ അനുവദിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിനോടനുബന്ധിച്ചുള്ള വ്യവസ്ഥകള്‍ വ്യാപാരികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. അത് വീണ്ടും ഉദ്യോഗസ്ഥരാജ് നടപ്പിലാക്കാന്‍ സാധ്യതയുണ്ട്

രാജു തരണിയില്‍
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്

Tags: ടൂറിസംcovidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.