Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല’- മിസോറാമുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

മിസോറാമുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. താന്‍ ഭരിക്കുന്ന സംസ്ഥാനത്തിന്റെ ഒരിഞ്ചുപോലും ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
Jul 27, 2021, 03:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഗുവാഹതി: മിസോറാമുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. താന്‍ ഭരിക്കുന്ന സംസ്ഥാനത്തിന്റെ ഒരിഞ്ചുപോലും ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അമിത് ഷായുടെ കാഴ്ചപ്പാടാണ് തനിക്കും. രാജ്യം 75ാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ യാതൊരുവിധ അതിര്‍ത്തിത്തര്‍ക്കവും ഉണ്ടാകരുതെന്ന നിലപാടാണ് അമിത് ഷായ്‌ക്ക്. ഇപ്പോഴത്തെ തര്‍ക്കം ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനത്തിന്റെ സംരക്ഷണം സംബന്ധിച്ച പ്രശ്‌നമാണ്. ആളുകള്‍ പാര്‍ക്കുന്നതിനായി ഇത്തരം പ്രദേശങ്ങള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്ത് മിക്കയിടത്തും അതിര്‍ത്തി തര്‍ക്കം ഭൂമിയെ ചൊല്ലിയല്ല. കാടിനെ ചൊല്ലിയാണ്. തങ്ങളുടെ കാട് സംരക്ഷിക്കാന്‍ അസം ആഗ്രഹിക്കുന്നു. കാട്ടില്‍ മനുഷ്യവാസം വേണ്ടെന്നാണ് അസമിന്റെ നിലപാട്,’ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

റിസര്‍വ്വ് വനത്തില്‍ കെട്ടിടങ്ങള്‍ പണിയാന്‍ അനുവദിക്കില്ല. വെടിവെയ്പ് നടക്കുമ്പോള്‍ ഞാന്‍ മിസോറാം മുഖ്യമന്ത്രിയെ വിളിച്ചു. അദ്ദേഹം അനിഷ്ടസംഭവങ്ങളില്‍ മാപ്പ് പറഞ്ഞു. എന്നെ ചര്‍ച്ചകള്‍ക്കായി ഐസ്വാളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.,’ അസം മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം നല്‍കും.

അസമിലുള്ള മിസോറാം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കും. പകരം വീട്ടുന്നതില്‍ അസം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നേതൃത്വത്തിലുള്ള വടക്ക് കിഴക്കന്‍ ജനാധിപത്യ മുന്നണി (എന്‍ഇഡിഎ)യില്‍ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടുമായി ബിജെപിക്ക് തര്‍ക്കമൊന്നുമില്ലെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മ തന്നെയാണ് എന്‍ഇഡിഎ കണ്‍വീനര്‍.

അസമിലെ ലെയ്‌ലാപൂരിലെ ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനം നശിപ്പിച്ച് റെംഗ്ടി ബസ്തിയിലേക്ക് റോഡ് നിര്‍മ്മിച്ച മിസോറാം നടപടിയെ അസം ചോദ്യം ചെയ്തതോടെയാണ് ഇപ്പോഴത്തെ തര്‍ക്കം ഉടലെടുത്തത്. ഒരു സായുധസേനാ ക്യാമ്പ് സ്ഥാപിക്കലായിരുന്നു മിസോറാമിന്റെ ലക്ഷ്യം. ഇതിനെ എതിര്‍ത്ത അസം ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും എതിരെ മിസോറാം ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെടുകയും 50 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അസം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതുടര്‍ന്ന് അസം പൊലീസിന് നേരെ മാത്രമാണ് വെടിവെച്ചതെന്ന് മിസോറാം പറയുന്നു.

അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോടും മിസോറാം മുഖ്യമന്ത്രി സൊറാംതങ്കയോടും സംസാരിച്ചതിനെ തുടര്‍ന്ന് മിസോറാം അവരുടെ പൊലീസ് സേനയെ പിന്‍വലിച്ചു. അതിര്‍ത്തിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് ഈ അനിഷ്ടസംഭവമുണ്ടായതെന്നതില്‍ ഖേദമുണ്ടെന്ന് മിസോറാം മുഖ്യമന്ത്രി പ്രതികരിച്ചു.

Tags: അസം-മിസോറാം അതിര്‍ത്തിതര്‍ക്കംmizoramഅസംഹിമന്ത ബിശ്വ ശര്‍മമിസോ നാഷണല്‍ ഫ്രണ്ട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

India

മ്യാൻമർ അതിർത്തിയിൽ പത്ത് തീവ്രവാദികളെ വധിച്ച് അസം റൈഫിൾസ് : നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

India

ജനറേഷന്‍ ബീറ്റ… ഭാരതത്തിലെ ആദ്യ കുട്ടി മിസോറാമില്‍

India

മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസ് പിടികൂടിയത് 68 കോടിയുടെ മെത്താംഫെറ്റാമൈൻ ഗുളികകൾ : മയക്കുമരുന്ന് കാർട്ടലുകൾക്കെതിരെ നടപടിയുമായി സൈന്യം

India

ദുബായിൽ എത്തിച്ചു നാല് മാസം വെറുതെ ഇരുത്തി , പിന്നീട് പറഞ്ഞ് പറ്റിച്ച് സിറിയയിലേക്ക് , അവിടെ പട്ടിണിയും പീഡനവും , മിസോറാം യുവതികളുടെ ദുരന്ത ജീവിതം 

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies