Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അംബേദ്കര്‍ ചെയറിനും വിലക്കു കല്‍പ്പിക്കുന്നവര്‍

ആറു പതിറ്റാണ്ടു കാലം ഭരിച്ചിട്ടും അംബേദ്കര്‍ക്ക് ഒരു സ്മാരകം പോലും നിര്‍മിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. നെഹ്‌റു കുടുംബത്തിന്റെ കണ്ണിലെ കരടായതാണ് ഇതിനു കാരണം. സ്വതന്ത്ര ഭാരതത്തിന്റെ നിര്‍മിതിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് നിഷ്പ്രഭനാക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും ശ്രമിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 26, 2021, 05:00 am IST
in Editorial

പണമില്ലാത്തതിനാല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കില്ല എന്ന വാര്‍ത്ത കേരളത്തിന്റെ പൊതുസമൂഹത്തിനു നേരെ വലിയൊരു ചോദ്യചിഹ്നമുയര്‍ത്തുകയാണ്. രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് അധഃസ്ഥിത വിമോചനത്തിന്റെ സ്വന്തം നാടായി വാഴ്‌ത്തപ്പെടുന്ന കേരളത്തില്‍ നിലനില്‍ക്കുന്നത് അതിന് കടകവിരുദ്ധമായ ഒരു പൊതുബോധമാണെന്നും, ഇതിനെ പിന്തുണയ്‌ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നയമാണ് അധികാരം കയ്യാളുന്നവര്‍ നടപ്പാക്കുന്നതെന്നും തെളിയിക്കുന്ന സംഭവമാണിത്. ഭരണഘടനാ ശില്‍പ്പിയായി വിശേഷിപ്പിക്കപ്പെടുന്ന അംബേദ്കറുടെ ചെയര്‍ സ്ഥാപിക്കണമെന്ന് അപേക്ഷിച്ച മഹാത്മാ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിനോട് അതിനായി 25 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ അഭിലാഷം തുടക്കത്തിലെ സര്‍വകലാശാല നുള്ളിക്കളഞ്ഞിരിക്കുന്നത്. മൂന്നുലക്ഷമായിരുന്ന ഈ കോര്‍പ്പസ് ഫണ്ട് ആറ് വര്‍ഷം മുന്‍പാണ് സിന്‍ഡിക്കേറ്റ് ഇരുപത്തിയഞ്ച് ലക്ഷമായി ഉയര്‍ത്തിയത്. സര്‍വകലാശാലക്ക് ഈ തുക കുറയ്‌ക്കുകയോ വേണ്ടെന്നു വയ്‌ക്കുകയോ ചെയ്യാമെന്നിരിക്കെ, സ്ഥാപിക്കപ്പെടേണ്ടത് അംബേദ്കറുടെ പേരിലുള്ള ചെയറായതിനാല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്‍കുന്ന ഭരണസംവിധാനത്തിന് ഇതിന് താല്‍പ്പര്യമില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ദളിത്-മുസ്ലിം ഐക്യം പറയുന്നവരുടെ തനിനിറവും കോഴിക്കോട് സര്‍വകലാശാലയുടെ ഈ നടപടിയില്‍നിന്ന് വ്യക്തമാവുന്നുണ്ട്.  

അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സര്‍വകലാശാല അനുമതി നല്‍കിയത് ആറുവര്‍ഷം മുന്‍പാണ്. ഇതിനു തൊട്ടുപിന്നാലെയാണ് വന്‍തുക കോര്‍പ്പസ് ഫണ്ടായി നല്‍കണമെന്ന നിബന്ധന സിന്‍ഡിക്കേറ്റ് മുന്നോട്ടുവച്ചത്. സര്‍വകലാശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍, മൗലാന അബുള്‍ കലാം ആസാദ്, മഹാത്മാഗാന്ധി എന്നിവരുടെ പേരുകളില്‍  ചെയറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു വേണ്ട പണം നല്‍കിയത് സര്‍ക്കാരും സര്‍വകലാശാലയുമാണ്. പക്ഷേ അംബേദ്കറുടെ കാര്യം വന്നപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നില്ല. അംബേദ്കറോടുള്ള കേരളം ഭരിക്കുന്നവരുടെ ഈ അസ്പൃശ്യത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ അംബേദ്കറെ തമസ്‌കരിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആറു പതിറ്റാണ്ടു കാലം ഭരിച്ചിട്ടും അംബേദ്കര്‍ക്ക് ഒരു സ്മാരകം പോലും നി

ര്‍മിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. നെഹ്‌റു കുടുംബത്തിന്റെ കണ്ണിലെ കരടായതാണ് ഇതിനു കാരണം. സ്വതന്ത്ര ഭാരതത്തിന്റെ നിര്‍മിതിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് നിഷ്പ്രഭനാക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും ശ്രമിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അംബേദ്കറെക്കുറിച്ച് പരാമര്‍ശിക്കാതെ പോയതും ഇതിന്റെ ഭാഗമായിരുന്നു. പണിപൂര്‍ത്തിയായിട്ടും അംബേദ്കറുടെ പ്രതിമ നിയമസഭാ കോമ്പൗണ്ടില്‍ സ്ഥാപിക്കാതിരുന്നതും, പ്രതിഷേധമുയര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇഎംഎസിന്റെ പ്രതിമയ്‌ക്കൊപ്പം സ്ഥാപിച്ചതുമൊക്കെ കേരളീയ സമൂഹം മറന്നിട്ടില്ല.

ദളിത് വിഭാഗങ്ങളെ കബളിപ്പിച്ച്, അവരുടെ വോട്ട് നേടുന്നതില്‍ മാത്രമാണ് കേരളത്തിലെ ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും താല്‍പ്പര്യം. ചില നേതാക്കള്‍ക്ക് പാര്‍ട്ടിയിലും മന്ത്രിസഭയിലുമൊക്കെ സ്ഥാനം നല്‍കുമെങ്കിലും ദളിത് വിഭാഗങ്ങള്‍ ആത്മാഭിമാനമുള്ളവരായി മാറുന്നത് ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. ഇതാണ് അംബേദ്കറോടുള്ള വിപ്രതിപത്തിക്ക് കാരണം. ഇക്കൂട്ടര്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കണ്ടു പഠിക്കണം. അംബേദ്കര്‍ അന്താരാഷ്‌ട്ര ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ വി.പി. സിങ്ങിന്റെ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ പിന്നീടു വന്ന സര്‍ക്കാരുകള്‍ ഇതിനുവേണ്ടി ചെറുവിരലനക്കിയില്ല. രണ്ടു പതിറ്റാണ്ടിനുശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴാണ് പഞ്ചതീര്‍ത്ഥ എന്ന പേരില്‍ ഈ സ്മാരക പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ജന്മനാടായ മധ്യപ്രദേശിലെ മൗ, ദീക്ഷാ ഭൂമിയായ നാഗ്പൂര്‍, വിദ്യാഭ്യാസം നടത്തിയ ലണ്ടന്‍, ചൈത്യ ഭൂമിയായ മുംബൈ, പരിനിര്‍വാണ ഭൂമിയായ ദല്‍ഹി എന്നിവിടങ്ങളില്‍ അംബേദ്ക്കര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മിച്ച മോദി സര്‍ക്കാര്‍ ദളിതരുടെ അഭിമാനമുയര്‍ത്താനാണ് അതിലൂടെ ലക്ഷ്യം വച്ചത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയാണ് ബിജെപി. സ്വാഭാവികമായും അടുത്തിടെ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ ദളിത് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യവും നല്‍കുകയുണ്ടായി. അധഃസ്ഥിത വിമോചനത്തിന്റെ പേരില്‍ അധരവ്യായാമം നടത്തുകയും, അതിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുകയും ചെയ്യുന്നവര്‍ ആരാണെന്ന് ദളിത് വിഭാഗങ്ങള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: Ambedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കറെക്കുറിച്ച് സംസാരിച്ച ശ്രീജിത്ത് പണിക്കരെ തടഞ്ഞ് പാനലിസ്റ്റുകളും മോഡറേറ്ററും

Kerala

രാജ്ഭവനില്‍ അംബേദ്ക്കര്‍ ഇല്ല, കുറവ് പരിഹരിച്ച് ആര്‍ലേക്കര്‍, പൂര്‍ണകായ ചിത്രം ചീഫ് ജസ്റ്റിസ് അനാച്ഛാദനം ചെയ്യും

India

അംബേഡ്കറിന്റെ സന്ദേശം ഇന്നും പ്രസക്തം: സുനില്‍ ആംബേക്കർ

പാര്‍ലമെന്റ് മന്ദിരസമുച്ചയത്തിലെ പ്രേരണ സ്ഥലിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എംപി എന്നിവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം.
India

അംബേദ്കറിന് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; വികസിത ഭാരതത്തിന് കരുത്ത് പകരുന്നു: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.