Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താലിബാന്റെ കരിനിഴല്‍ കശ്മീരിലും കേരളത്തിലും

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്‌ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 24, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായില്ലെങ്കില്‍ ലോകം മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുമെന്ന് മുറവിളി കൂട്ടിയവരെ ഇപ്പോള്‍ എവിടെയും കാണാനില്ല. താലിബാനുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി അഫ്ഗാന്‍ ജനതയെയും, പാക്കിസ്ഥാനൊഴികെയുള്ള അയല്‍രാജ്യങ്ങളെയും വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തീരുമാനിച്ചതിലും വളരെ മുന്‍പുതന്നെ അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സേന പിന്മാറിയതോടെ വര്‍ഷങ്ങളായി ഇങ്ങനെയൊരു അവസരം പാര്‍ത്തിരുന്ന താലിബാന്‍ ഭീകരര്‍ സര്‍വശക്തിയോടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. യുവാക്കളെ ഭീഷണിപ്പെടുത്തി സേനയില്‍ ചേര്‍ക്കുകയും വ്യാപാരികളില്‍നിന്ന് കനത്ത നികുതി പിരിക്കുകയും ചെയ്യുന്ന താലിബാന്‍ അഫ്ഗാനിലെ ഇരുനൂറിലേറെ ജില്ലകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നു. അടുത്തിടെ ഒരു പരിഭാഷകനെ താലിബാന്‍ വധിക്കുകയുണ്ടായി. ഒഴിഞ്ഞുപോകുമെന്ന് കരുതിയിരുന്ന മതമൗലികവാദവും ഭീകരവാദവും അഫ്ഗാന്‍ ജനതയെ, പ്രത്യേകിച്ച് സ്ത്രീസമൂഹത്തെ വീണ്ടും വേട്ടയാടുകയാണ്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ടിരുന്ന അവര്‍ പ്രാകൃതമായ മതശാസനങ്ങള്‍ക്ക് കീഴടങ്ങുകയോ മരണം വരിക്കുകയോ ചെയ്യേണ്ടിവരും.

താലിബാന്‍ ലോകസമാധാനത്തിനുതന്നെ ഭീഷണി ഉയര്‍ത്തിയപ്പോഴാണ് അതിനെ നേരിടാന്‍ അമേരിക്കന്‍ സേന അഫ്ഗാനിലെത്തിയത്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ പരിപൂര്‍ണ പിന്തുണ ഇതിനുണ്ടായിരുന്നു. ബരാക് ഒബാമയുടെ ഭരണകാലത്തും ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകാലത്തും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ല. ഇങ്ങനെയൊരു നടപടി ആത്മഹത്യാപരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ എന്തൊക്കെ ദുഷ്ടലാക്കുവച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് സേനയെ പിന്‍വലിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തതെന്ന് വ്യക്തമല്ല. ഇതുവഴി അമേരിക്കയ്‌ക്ക് എന്തൊക്കെ നേട്ടമുണ്ടായാലും ആത്മഹത്യാപരമായ തീരുമാനമാണ് ഇതെന്ന കാര്യത്തില്‍ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ അറിയാവുന്നവര്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടാവില്ല. ആഗോള സമാധാനത്തിന് കനത്ത ഭീഷണിയാണ് ഇതുയര്‍ത്തുക. തിരിച്ചടി ലഭിക്കുമെന്ന ഭയം നീങ്ങിക്കിട്ടിയ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത് ഭീകരവാഴ്ച നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. അഫ്ഗാന്‍ സേന ഇതിനെ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യക്തമല്ല. അവര്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നില്ല. നയതന്ത്ര മര്യാദകളിലൊന്നും വിശ്വാസമില്ലാത്ത താലിബാനെ നേരിടാന്‍ അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ സൈന്യത്തെ സജ്ജമാക്കുകയാണ്.

അഫ്ഗാനില്‍നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിലും, താലിബാന്‍ ഭീകരരുടെ മുന്നേറ്റത്തിലും സന്തോഷിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. താലിബാന് എല്ലാവിധ പിന്തുണയും നല്‍കുന്ന പാക് ഭരണകൂടം അവര്‍ക്ക് ശക്തി പകരാന്‍ പോരാളികളെ അതിര്‍ത്തി കടത്തിവിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍  പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇപ്പോള്‍തന്നെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മിതികളെയാണ് താലിബാന്‍ ലക്ഷ്യംവയ്‌ക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്‌ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. അടുത്തിടെ താലിബാന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെ വലിയൊരു സംഭവമായി കാണാന്‍ പലരും തയ്യാറായില്ല. ഭരണാധികാരിയായിരുന്ന നജീബുള്ളയെ നിഷ്‌കാസനം ചെയ്ത് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്ന നാടാണ് കേരളം. ഐഎസ് ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ പോലും സജീവമായ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്‌ക്കുന്ന ഒരു ഭരണസംവിധാനമുള്ളത് സ്ഥിതിവിശേഷത്തെ ആപല്‍ക്കരമാക്കും. വളരെ കരുതലോടെയാണ് അഫ്ഗാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നീങ്ങുന്നത്. ഈ കരുതലും ജാഗ്രതയും ജനങ്ങള്‍ക്കും ആവശ്യമാണ്.

Tags: keralaതാലിബാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies