Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമലയിലെ ‘തത്വമസി’ക്കു പിന്നില്‍ ചിന്മയാനന്ദ സ്വാമി

'തത്വമസി' ശബരിമല സന്നിധാനത്ത് എത്തിയിട്ട് അധിക നാളായില്ല. കൃത്യമായി പറഞ്ഞാല്‍ 1982 ഡിസംബര്‍ 8 നാണ് ക്ഷേത്ര മുഖപത്മത്തില്‍ ഈ വേദവാക്യം സ്ഥാപിച്ചത്

Janmabhumi Online by Janmabhumi Online
Jul 22, 2021, 09:09 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി സാക്ഷാല്‍ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേല്‍ക്കുന്നത് ‘തത്വമസി’ എന്ന വാക്യമാണ്. മലയാളത്തിലും സംസ്‌കൃതത്തിലും ശ്രീകോവിലിനു മുന്നില്‍ എഴുതിവെച്ചിരിക്കുന്ന വേദാന്തപ്പൊരുളായ മഹാവാക്യം.

‘ഈശ്വരന്‍ നീയാണ്’ എന്നു ശ്വേതകേതുകുമാരനെ അച്ഛനായ ആരുണി മഹര്‍ഷി ഉപദേശിക്കുന്ന തത്വമസി എന്ന മഹാവാക്യം ഛാന്ദോഗ്യോപനിഷത്തിലേതാണ്. അഹങ്കാരത്തിനും അറിവില്ലായ്മയ്‌ക്കും കാമം, ക്രോധം, ലോഭം, മോഹം മുതലായ അഷ്ടരാഗങ്ങള്‍ക്കുമപ്പുറം പരമാത്മചൈതന്യത്തിന്റെ വെളിച്ചമേകുന്നതാണു ‘തത്വമസി’. മാലയിട്ട്, വ്രതമെടുത്ത്, ശരണംവിളിച്ച് പതിനെട്ടു മലകളും താണ്ടി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തന്‍ തത്വമസിയെന്ന വാക്യം ഓര്‍മിപ്പിക്കുന്ന ഈശ്വരപദത്തിലേക്കാണ് എത്തുന്നത്.  

‘തത്വമസി’  ശബരിമല സന്നിധാനത്ത് എത്തിയിട്ട് അധിക നാളായില്ല. കൃത്യമായി പറഞ്ഞാല്‍ 1982 ഡിസംബര്‍ 8 നാണ് ക്ഷേത്ര മുഖപത്മത്തില്‍ ഈ വേദവാക്യം സ്ഥാപിച്ചത്. അതിനു പിന്നില്‍ സ്വാമി ചിന്മയാനന്ദനും.

സ്വാമി കേരളത്തില്‍ എത്തുമ്പോള്‍ സന്തതസഹചാരിയായി കൂടാറുള്ളത് പാലക്കാട് സ്വദേശിയും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനുമായ കാളിദാസന്‍  ആണ്.  ശബരിമലക്ക് പോകാനായി പുറപ്പെട്ട   കാളിദാസനും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വാമിയും മുബൈയ് വിമാനത്തവളത്തില്‍ വെച്ച് കണ്ടുമുട്ടി. സംസാരത്തിനിടയില്‍ സ്വാമി പറഞ്ഞു ‘ അവിടെ എത്തുമ്പോള്‍ അധികാരികളോട്  ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം ദൃശ്യമാകുന്ന തരത്തില്‍ ‘തത്വമസി’ എന്ന് എഴുതിവെക്കണം എന്ന പറയണം’

ടി എന്‍ ഉപേന്ദ്രനാഥക്കുറുപ്പാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. സ്വാമി ചിന്മയാനന്ദനെ  ചെറുകോല്‍പുഴ ഹിന്ദുകണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനായി അദ്ദേഹം പലതവണ   കാളിദാസനുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. സ്വാമി പറഞ്ഞ അഭിപ്രായം പ്രസിഡന്റിനോടു പറഞ്ഞു. പറ്റിയ സ്ഥലം എവിടെ എന്ന ചോദ്യം മാത്രമാണ് ഉണ്ടായത്. തന്ത്രി കണ്ടരരു നീലകണ്ഠര്‍ പതിനെട്ടാം പടിക്കുമുന്നില്‍ നിന്നുകൊണ്ട് സ്ഥലം ചൂണ്ടിക്കാണിച്ചു. 1982 ഡിസംബര്‍ 8 ന് മേല്‍ശാന്തി പൂന്തോട്ടം നാരായണന്‍ നമ്പൂതിരി ബോര്‍ഡ് സ്ഥാപനം നിര്‍വഹിച്ചു. 

സ്വാമി ചിന്മയാനന്ദന്‍ ആദ്യമായി ശബരിമല ചവുട്ടിയത് 1984 ഏപ്രില്‍ 14 ന് വിഷുദിനത്തിലാണ്. നിലയ്‌ക്കല്‍ വികസനസമിതിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു യാത്ര.  കോട്ടയത്ത്  ഗീതാജ്ഞാനയജ്ഞത്തിനെത്തുമ്പോള്‍ നിലയ്‌ക്കല്‍ പള്ളിയറക്കാവ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണചടങ്ങ് ഉദാഘാടനം ചെയ്യാമെന്ന് സ്വാമി സമ്മതിച്ചിരുന്നു.  തലേന്നാണ് ശബരിമലയിലേ പോകുന്ന കാര്യം തീരുമാനിക്കപ്പെട്ടത്. സ്വാമി ചിന്മയാന്ദനെ സപ്തര്‍ഷി പദവി നല്‍കി തിരുവിതാംകൂര്‍ രാജകുടുംബം ആദരിച്ചിരുന്നു. അതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍ പൂര്‍ണ്ണകുംഭം നല്‍കി ആദരിക്കണമെന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍ ദേവസ്വം അധികൃതരുമായി സംസാരിച്ച് വേണ്ട വ്യവസ്ഥകള്‍ ചെയ്തു. കുമ്മനത്തിനും കാളിദാസിനും ഒപ്പം മല ചവുട്ടിയ സ്വാമി ചിന്മയാനന്ദനെ  ആചാര പൂര്‍വം ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. പതിനെട്ടാം പടിയിലെത്തിയപ്പോള്‍ പ്രശ്‌നം. സ്വാമിക്ക് ഇരുമുടികെട്ടില്ല. സന്നിധാനത്തിലെ പവിത്രമായ പതിനെട്ട് പടി ചവിട്ടാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്. ഉരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാന്‍ പാടില്ലന്ന് ദേവസ്വം കമ്മീഷണര്‍. സ്വാമിയോട് നേരിട്ടു പറയാന്‍ എല്ലാവര്‍ക്കും പ്രയാസം.

 കുമ്മനം രാജശേഖരന്‍  ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചു.   ‘പുണ്യപാപങ്ങളുടെ ചുമടാണ് ഇരുമുടിക്കെട്ട്. ലൗകിക ജീവിതം ഉപേക്ഷിച്ച സന്യാസിമാര്‍ക്ക്  നന്മയുടേയും തിന്മയുടേയും പ്രതീകമായും ഇരുമുടിക്കെട്ടിന്റെ ആവശ്യമില്ല’  എന്ന സ്വാമിയുടെ അഭിപ്രായം കുമ്മനം  അധികൃതരെ ബോധ്യപ്പെടുത്തിയതോടെ  പ്രശ്‌നത്തിന് പരിഹാരമായി. സ്വാമി ചിന്മയാനന്ദന്‍  ഇരുമുടിയില്ലാതെ പതിനെട്ടാം പടി ചവുട്ടി.

കേരളത്തിലെ ഹിന്ദു മുന്നേറ്റത്തിന്റേയും നവോതാത്ഥാനത്തിന്റേയും  ചരിത്രത്തിനിടയിലെ ഇത്തരം അറിയപ്പെടാത്ത വിവരങ്ങള്‍ ഇത്തവണത്തെ ജന്മഭൂമി ഓണപ്പതിപ്പില്‍ വായിക്കാം

Tags: Kummanam Rajasekharanശബരിമല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമ്മനം രാജശേഖരന് മാധവീയം പുരസ്‌കാരം

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍ കേന്ദ്രത്തെ ഒഴിവാക്കിയ നടപടി അല്‍പ്പത്തരം: കുമ്മനം

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Thiruvananthapuram

ജന്മഭൂമി സുവര്‍ണജൂബിലി: നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നാളെ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies