Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കിറ്റെക്‌സ് എംഡിയുടെ വെളുപ്പെടുത്തല്‍: സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത പുകയുന്നു; നഷ്ടം സംസ്ഥാനത്തിന്

പിണറായിയുടെ ചേരിയിലാണെങ്കിലും വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും മന്ത്രി പി. രാജീവും. വ്യവസായമന്ത്രിക്ക് വ്യക്തിപരമായി ഒരു തിരിച്ചടി നല്‍കണമെന്ന ലക്ഷ്യത്തില്‍ നടത്തിയ നീക്കങ്ങളാണ് കിറ്റെക്‌സിലെ റെയ്ഡും ഒടുവില്‍ അവര്‍ സംസ്ഥാനത്തെ 3500 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന് പിന്മാറാനും സാഹചര്യമൊരുക്കിയതെന്നാണ് സിപിഎമ്മിനുള്ളിലെ ചര്‍ച്ച. പി. രാജീവിന്റെ പിന്‍ഗാമിയായാണ് സി.എന്‍. മോഹനന്റെ വരവ്. ജില്ലാ സെക്രട്ടറി ആയിരുന്ന രാജീവിനെ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും ദേശാഭിമാനിയുടെ ചുമതലക്കാരനും ആക്കിയതിന് ശേഷമാണ് മോഹനനെ കൊണ്ടുവന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായിരിക്കുമ്പോഴും ജില്ലയില്‍ സജീവമായിരുന്നു രാജീവ്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയര്‍ത്തി നേതൃത്വത്തെ മോഹനന്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്് രാജീവ് ജില്ലയില്‍ സജീവമല്ലാതായി

കെ.എസ്. ഉണ്ണികൃഷ്ണന്‍ by കെ.എസ്. ഉണ്ണികൃഷ്ണന്‍
Jul 20, 2021, 05:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കിറ്റെക്‌സിലെ നിരന്തര പരിശോധനയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കുന്നത്ത്‌നാട് എംഎല്‍എ പി.വി. ശ്രീനിജനാണെന്ന് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് വെളുപ്പെടുത്തിയതോടെ സിപിഎമ്മിന് അകത്ത് അസ്വസ്ഥത പുകയുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ മാനസപുത്രനായി അറിയപ്പെടുന്ന ശ്രീനിജന്‍ കിറ്റെക്‌സില്‍ റെയ്ഡിനായി സമ്മര്‍ദ്ദം ചെലുത്തിയത് സ്വന്തം നിലയ്‌ക്ക് ആയിരിക്കില്ലെന്ന് സിപിഎമ്മിലെ ഒരു വിഭാഗം കരുതുന്നു.  

പിണറായിയുടെ ചേരിയിലാണെങ്കിലും വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും മന്ത്രി പി. രാജീവും. വ്യവസായമന്ത്രിക്ക് വ്യക്തിപരമായി ഒരു തിരിച്ചടി നല്‍കണമെന്ന ലക്ഷ്യത്തില്‍ നടത്തിയ നീക്കങ്ങളാണ് കിറ്റെക്‌സിലെ റെയ്ഡും ഒടുവില്‍ അവര്‍ സംസ്ഥാനത്തെ 3500 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന് പിന്മാറാനും സാഹചര്യമൊരുക്കിയതെന്നാണ് സിപിഎമ്മിനുള്ളിലെ ചര്‍ച്ച.  പി. രാജീവിന്റെ പിന്‍ഗാമിയായാണ് സി.എന്‍. മോഹനന്റെ വരവ്. ജില്ലാ സെക്രട്ടറി ആയിരുന്ന രാജീവിനെ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും ദേശാഭിമാനിയുടെ ചുമതലക്കാരനും ആക്കിയതിന് ശേഷമാണ് മോഹനനെ കൊണ്ടുവന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായിരിക്കുമ്പോഴും ജില്ലയില്‍ സജീവമായിരുന്നു രാജീവ്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയര്‍ത്തി നേതൃത്വത്തെ മോഹനന്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്് രാജീവ് ജില്ലയില്‍ സജീവമല്ലാതായി.  

സിപിഐ എംഎല്‍എ ആയിരുന്ന എല്‍ദോ എബ്രാഹമിന്റെ കൈ പോലീസ് തല്ലിയൊടിച്ച സംഭവമുണ്ടായി. പറവൂരില്‍ സിപിഎമ്മുമായുള്ള വിഷയത്തിലായിരുന്നു അന്ന് സിപിഐ ഐജി ഓഫീസ് മാര്‍ച്ച് നടത്തിയത്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയുമായുള്ള വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോഹനന്‍ പരാജയപ്പെട്ടിരുന്നുവെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജീവാണ് അതിന് പിന്നിലെന്നാണ് മോഹനന്റെ ആക്ഷേപം.  

പിണറായിയോട് വിശ്വസ്തത പുലര്‍ത്തുമ്പോള്‍ തന്നെ ഇവര്‍ രണ്ട് ചേരിയിലാണ്. രാജീവിനെ മോശക്കാരനാക്കാന്‍ വേണ്ടിയാണ് കിറ്റെക്‌സിലെ പരിശോധനയെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. കിറ്റെക്‌സില്‍ നടന്നത് അസ്വഭാവിക റെയ്ഡാണെന്ന കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ പോലും തര്‍ക്കമില്ല. ചുമതലയേറ്റ് മൂന്നു മാസത്തിനകം തന്നെ വ്യവസായ മന്ത്രിക്കേറ്റ വലിയ തിരിച്ചടിയാണ് കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനം തുടര്‍നിക്ഷേപങ്ങളില്‍ നിന്ന് ഒഴിവാകുന്നുവെന്ന പരസ്യ പ്രഖ്യാപനം. ഇത്തരത്തില്‍ നീക്കം നടക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കമ്പനിയിലെ റെയ്ഡിന് ഒത്താശ ചെയ്തത്. ഇത് കൗണ്ടര്‍ ചെയ്യുന്നതിന് കൂടുതല്‍ നിക്ഷേപകര്‍ കേരളത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പറയുന്നു.  

പരിസ്ഥിതി മലനീകരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ സമരംഗത്തുള്ള നിറ്റ ജലാറ്റിനും ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ ഗ്രൂപ്പുമാണ് പുതിയ നിക്ഷേപകരായി ചൂണ്ടികാട്ടുന്നത്. സ്വന്തം നിലയില്‍ കേരളത്തിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി, കൂടാതെ നൂറു ശതമാനം കയറ്റുമതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റ്, അത്തരം സ്ഥാപനത്തില്‍ തുടര്‍ച്ചയായി സാധാരണ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങി പരിശോധന നടത്തുമെന്ന് കരുതാനാവില്ല.  

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ശ്രീനിജന്‍ കുന്നത്ത്‌നാട്ടില്‍ മത്സരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി വിമതരായ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ച് എംഎല്‍എ ആയിരുന്ന വി.പി. സജീന്ദ്രനെതിരെ പോര്‍മുഖം തുറന്നിരുന്നു. പിന്നീട് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ സമ്മര്‍ദ്ദം ഉണ്ടായിട്ടുപോലും മരുമകനായ ശ്രീനിജന് കുന്നത്ത്‌നാട്ടില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. പിന്നീട് ശ്രീനിജന്‍ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ മാനസപുത്രനായി മാറുന്ന കാഴ്ചയായിരുന്നു. സിപിഎമ്മിലേക്ക് കൈപിടിച്ച് കൊണ്ടുവരുക മാത്രമല്ല, വന്നയുടനെ ശ്രീനിജനെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റാക്കി. മറ്റു പാര്‍ട്ടികളില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നവര്‍ വരുമ്പോഴാണ് സാധാരണ സിപിഎം പദവി കൊടുത്ത് സ്വീകരിക്കാറുള്ളത്. ശ്രീനിജന്റെ കാര്യത്തില്‍ പദവി മാത്രമല്ല കുന്നത്ത്‌നാട് കേന്ദീകരിച്ച് പ്രവര്‍ത്തിക്കാനും അവസരം നല്‍കി. തെരഞ്ഞെടുപ്പില്‍ കുന്നത്ത്‌നാട് സീറ്റ് ഉറപ്പുകൊടുത്തു. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ പിന്‍ബലത്തോടെ ശ്രീനിജന്റെ കിറ്റെക്‌സിനെതിരെയുള്ള നീക്കം സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സിപിഎമ്മിലെ വിഭാഗീയതയെ ആളികത്തിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.

Tags: cpmകിറ്റെക്‌സ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies