Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി ജസ്റ്റിസ് ഫോര്‍ കേരളാഗേള്‍സ്; വണ്ടിപ്പെരിയാര്‍ സംഭവം ദേശീയ ശ്രദ്ധയിലേക്ക്

ഉത്തര്‍പ്രദേശിലെയോ ജമ്മുകശ്മീരിലെയോ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇടത് സാംസ്‌കാരികപ്രവര്‍ത്തകര്‍ മൗനംദീക്ഷിച്ചാലും വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിക്ക് നേരെ ഡിവൈ എഫ് ഐ പ്രവര്‍ത്തന്‍ നടത്തിയ മൂന്ന് വര്‍ഷത്തെ പീഡനവും പിന്നീടുള്ള അരുംകൊലയും ദേശീയ ശ്രദ്ധയിലേക്ക്. വണ്ടിപ്പെരിയാര്‍ സംഭവത്തിലേക്ക് ശ്രദ്ധതിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് (#justiceforkerala) എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ട്വിറ്ററില്‍ ഇരമ്പുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 04:10 pm IST
in Kerala

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെയോ ജമ്മുകശ്മീരിലെയോ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇടത് സാംസ്‌കാരികപ്രവര്‍ത്തകര്‍ മൗനംദീക്ഷിച്ചാലും വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിക്ക് നേരെ ഡിവൈ എഫ് ഐ പ്രവര്‍ത്തന്‍ നടത്തിയ മൂന്ന് വര്‍ഷത്തെ പീഡനവും പിന്നീടുള്ള അരുംകൊലയും ദേശീയ ശ്രദ്ധയിലേക്ക്. വണ്ടിപ്പെരിയാര്‍ സംഭവത്തിലേക്ക് ശ്രദ്ധതിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് (#justiceforkerala) എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ട്വിറ്ററില്‍ ഇരമ്പുകയാണ്. ട്വിറ്ററിന്റെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ ഹാഷ് ടാഗ് ശ്രദ്ധകേന്ദ്രമായിരിക്കുകയാണ്.

പെണ്‍കുട്ടിക്ക് മൂന്ന് വയസ്സായപ്പോള്‍ മുതല്‍ പീഡനം തുടങ്ങിയ അര്‍ജുന്‍ എന്ന ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ ആറാം വയസ്സില്‍ ആ പെണ്‍കുട്ടിയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കുകയായിരുന്നു. പ്രതി ഇടതുപക്ഷ പ്രവര്‍ത്തകനായതിനാല്‍ കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ അറിഞ്ഞ മട്ടേ നടിക്കുന്നില്ല. കൊടിയുടെയും പാര്‍ട്ടിയുടെയും നിറം നോക്കിയാണ് ഇവര്‍ക്ക് വികാരം അണപൊട്ടിയൊഴുകുക.  ഉത്തര്‍പ്രദേശിലെ ഹത്രാസിലും (യോഗി ആദിത്യനാഥ് ഭരിയ്‌ക്കുന്നതിനാല്‍) കശ്മീരിലെ കത്വായിലും (കേന്ദ്രഭരണപ്രദേശമായതിനാല്‍ പ്രധാനമന്ത്രിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ വിരല്‍ ചൂണ്ടാന്‍) നടന്ന ബലാത്സംഗത്തില്‍ ദേശീയ മാധ്യമങ്ങളെ മുഴുവന്‍ പിടിച്ചുകുലുക്കുന്ന രീതിയിലായിരുന്നു കേരളത്തിലെ ഇടതുപക്ഷ-സാംസ്‌കാരികപ്രവര്‍ത്തകരുടെ പ്രതികരണം. കേരളത്തില്‍ നിന്നും ഇവര്‍ അവിടെ പ്രതിഷേധിക്കാന്‍ കൂട്ടംകൂട്ടമായി പോവുകയും ചെയ്തു. അവര്‍ ഹത്രാസിന്റെയും കത്വായുടെയും പേരില്‍ അങ്ങ് ദല്‍ഹിയില്‍ വരെ പോയി മെഴുകുതിരി കത്തിക്കാനും മൗനമാചരിക്കാനും ഇവര്‍ക്ക് മടിയില്ല…..അവിടേക്ക് കൃത്യമായ രാഷ്‌ട്രീയ അജണ്ടയോടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കെട്ടിയിറക്കുകയും ചെയ്യും. കൃത്യമായ അജണ്ടയോടെയുള്ള പ്രതിഷേധനാടകങ്ങള്‍.  

ഇപ്പോള്‍ വണ്ടിപ്പെരിയാര്‍ പീഡനത്തിലും കൊലയിലും പ്രതി ഇടതുപ്രവര്‍ത്തകനായതിനാല്‍ മെഴുകിതി കത്തിക്കലില്ല, ഹാഷ്ടാഗ് ഇറക്കിപ്രതിഷേധമില്ല.ചാനല്‍ ചര്‍ച്ചയില്ല…സമൂഹമാധ്യമ ക്യാപ്സ്യൂളുകളില്ല..’കരുതലു’മില്ല..എല്ലായിടത്തും കനത്ത മൗനം. എന്നാല്‍ ട്വിറ്ററില്‍ ഒരു ദൈവനിയോഗം പോലെയായിരുന്നു മരിച്ച പെണ്‍കുട്ടിക്ക് വേണ്ടി ജസ്റ്റിസ് ഫോര്‍ കേരളഗേള്‍സ് എന്ന ഹാഷ്ടാഗ് പൊന്തിവന്നത്. ഇപ്പോള്‍ അത് ശക്തമായ ട്രെന്‍ഡിംഗ് ആയി നില്‍ക്കുകയാണ്.

ഇതിനിടിയില്‍ പ്രതിയായ അര്‍ജുനെ രക്ഷിക്കാന്‍ ഒരു എംഎല്‍എ രംഗത്തെത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനും ഉന്നതരാഷ്‌ട്രീയനേതാക്കള്‍ ശ്രമിച്ചിരുന്നതായി ആരോപണമുയരുന്നുണ്ട്. ഇതോടെയാണ് കൊച്ചുപെണ്‍കുട്ടിക്കായി ഹാഷ് ടാഗിലൂടെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമായി ഉയര്‍ന്ന് വന്നത്. സമൂഹമാധ്യമത്തിലെ ആ പ്രതിഷേധം ഇപ്പോള്‍ വന്‍ കടലായി ആര്‍ത്തിരമ്പുന്നു.  

പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ ഏറെ നാള്‍ ലൈംഗികപീഢനത്തിനിരയാക്കിയ ശേഷം പീഢനം പുറത്തറിയുന്നു എന്ന ഘട്ടത്തില്‍ കൊന്ന് കെട്ടിത്തൂക്കിയതും ഡിവൈഎഫ് ഐക്കാരാണ്. അവിടെയും കേസന്വേഷണം ഇഴഞ്ഞുനീങ്ങുകയും പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ ശക്തമായി രംഗത്തെത്തിയതോടെ സര്‍ക്കാരിന് കേസ് സിബി ഐയ്‌ക്ക് വിടേണ്ടതായി വന്നു. വാളയാറിലെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തില്‍ 1513 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതില്‍ പാതിയോളം പെണ്‍കുട്ടികളാണ്. കൃത്യമായി പറഞ്ഞാല്‍ 627 കേസുകള്‍. പ്രബുദ്ധകേരളത്തിന്റെ ഈ നാണിപ്പിക്കുന്ന മുഖം അമ്പരപ്പോടെയാണ് ചെറുപ്പക്കാരായ പുതിയ തലമുറ കാണുന്നത്. അത് തന്നെയായിരിക്കണം പുതുതലമുറയ്‌ക്ക് ഏറെ സ്വാധീനമുള്ള സമൂഹമാധ്യമങ്ങളില്‍ ജസ്റ്റിസ് ഫോര്‍ കേരളാഗേള്‍സ് (#justiceforkerala) എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായതും.

Tags: ജസ്റ്റിസ് ഫോര്‍ കേരളാഗേള്‍സ്ലൈംഗിക ദുരുപയോഗംകേസ്പീഡന കേസ്harassmentSocial MediaSexual Exploitationലൈംഗിക പീഡനംവണ്ടിപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.