Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

തുറന്നു കാട്ടപ്പെടുന്ന കമ്യൂണിസ്റ്റ് ബഡായികള്‍

വായന

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 11, 2021, 09:07 pm IST
in Literature

1995 ല്‍ പിഎച്ച്ഡി നല്‍കപ്പെട്ട  ഒരു ഡോക്ടറല്‍  പ്രബന്ധമാണ് ഇത്. 1998 ല്‍ ഒരു ഇംഗ്ലീഷ് ഗ്രന്ഥമായി ഈ തീസിസ് പ്രസിദ്ധീകരിക്കപ്പെട്ടു. ദല്‍ഹിയില്‍ ഡോ. മുരളി മനോഹര്‍ ജോഷി റിലീസ് ചെയ്ത ഈ ഗ്രന്ഥം കഴിഞ്ഞ 20 വര്‍ഷമായി ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിരുന്നത്. പ്രസിദ്ധ സാഹിത്യ വിമര്‍ശകനും ഗ്രന്ഥകാരനുമായ പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ തയ്യാറാക്കിയ ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ഒരു പഠനം 2000, 2009, 2017 ലും പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തില്‍ ഈ ഗ്രന്ഥത്തിലെ ആശയങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ടെന്ന് ഈ സംഭവം കാണിക്കുന്നുണ്ട്.

തന്റെ പഠനം ഉപസംഹരിച്ചുകൊണ്ട് പ്രൊഫസര്‍ എം.ആര്‍. ചന്ദ്രശേഖരന്‍ നടത്തുന്ന സുപ്രധാനമായ നിരീക്ഷണം അവഗണിക്കാന്‍ വയ്യാത്തവണ്ണം പ്രധാനമാണ്. അദ്ദേഹം എഴുതി: ”തെളിവിനെ കവിഞ്ഞുള്ള ദൃഢ പ്രസ്താവം തെറ്റ് മാത്രമല്ല കുറ്റം കൂടിയാകുന്നു.” കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തെളിവു കൂടാതെയുള്ള ദൃഢപ്രസ്താവനകളായിട്ടാണ് ഇക്കാലമത്രയും രചിക്കപ്പെട്ടുവന്നത്. പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണ് അതൊക്കെ എഴുതിയത്. ”ജേതാവു പറയുന്നത് ചരിത്രം” എന്ന പ്രസിദ്ധമായ ചൊല്ലിന് നിരക്കുന്ന രചനകള്‍. കേരളത്തിലെ രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ വിശേഷിച്ച് യുവ കമ്യൂണിസ്റ്റുകള്‍ അവയല്ല, ബാലകൃഷ്ണന്റെ പുസ്തകമാണ് വായിച്ചു പഠിക്കേണ്ടത്, കെട്ടുകഥകളല്ല ചരിത്രമാണവര്‍ക്ക് വേണ്ടതെങ്കില്‍. കമ്യൂണിസ്റ്റുകാരെ മാത്രം സംബന്ധിക്കുന്ന ഒരു കാര്യമല്ല ഇത്; ചിരകാലമായി ഇവിടെ രാഷ്‌ട്രീയം  പറയുന്നതും പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും കമ്യൂണിസ്റ്റുകാരാണ്. അന്ധമായ ധാരണകളേയും അതിഭാവുകത്വപരമായ അവകാശവാദങ്ങളെയും ആസ്വദിച്ചാണ് കമ്യൂണിസം കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രശില്‍പ്പം നിര്‍മിച്ചിട്ടുള്ളത്. അവരുടെ വാദങ്ങളുടെയും നാട്യങ്ങളുടെയും ഉള്ളിലേക്ക് കടന്നു സത്യമാരായാന്‍ കമ്യൂണിസ്റ്റുകളില്‍ ഒട്ടേറെപ്പേര്‍ മിനക്കെട്ടിട്ടില്ല. ആ കുറവ് നി

കത്തുന്നു, ബാലകൃഷ്ണന്റെ ഈ ചരിത്രഗ്രന്ഥം.”

ഡോ. ബാലകൃഷ്ണന്റെ ഗ്രന്ഥത്തിന്റെ പ്രാധാന്യം മുഴുവന്‍ പുറത്തുകൊണ്ടുവരുന്ന വരികളാണിത്. പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഡോ. എം.ജി.എസ്. നാരായണനാണ്. സമകാലീന കേരളത്തിലെ അധൃഷ്യനായ ഈ ചരിത്രകാരന്‍ ഡോ. ബാലകൃഷ്ണന്റെ പുസ്തകത്തേപ്പറ്റി പറഞ്ഞത് നോക്കുക: ”ഈ ഗ്രന്ഥത്തിന്റെ പ്രധാന മേന്മ കമ്യൂണിസ്റ്റ് പ്രചാരണങ്ങളിലൂടെ മുങ്ങിപ്പോയ കമ്യൂണിസത്തിന്റെ മറുവശം പണ്ഡിതലോകത്തിനു മുന്‍പില്‍ വെളിവാക്കാന്‍ കഴിഞ്ഞു എന്നതാണ്.” അതായത് പ്രചാരണങ്ങളുടെ സത്യാവസ്ഥ ഈ ഗ്രന്ഥം പുറത്തുകൊണ്ടുവരുന്നു എന്നത് ഡോ. എം.ജി.എസ്. തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം തുടരുന്നു: ”ഡോ. ബാലകൃഷ്ണന്‍ അജ്ഞാതമായിക്കിടന്നിരുന്ന പാര്‍ട്ടി രേഖകളില്‍ മറഞ്ഞു കിടന്നിരുന്ന വസ്തുതകള്‍ ചികഞ്ഞെടുത്ത് വായനക്കാരുടെ മുന്നില്‍ ഭയമോ പ്രീതിപ്പെടുത്താനുള്ള ഉത്കണ്ഠയോ കൂടാതെ നിരത്തിയിരിക്കുന്നു ”

ഇത്രയും പ്രധാനപ്പെട്ട ഈ ഗ്രന്ഥം കഴിഞ്ഞ 20 വര്‍ഷമായി ഇംഗ്ലീഷ് അറിയുന്നവരുടെ മാത്രം മുന്നിലായിരുന്നു. മട്ടന്നൂര്‍ മധുസൂദനന്‍ ഇത് പരിഭാഷപ്പെടുത്തി മലയാള വായനക്കാരുടെ മുന്നിലേക്ക് തന്നിരിക്കയാണ്. മലയാള ഗ്രന്ഥങ്ങളില്‍ വളരെ അപൂര്‍വമായി മാത്രം കാണാറുള്ള വിശദമായ അടിക്കുറിപ്പ് ഈ ഗ്രന്ഥത്തിന്റെ ആധികാരികത വര്‍ധിപ്പിച്ചിരിക്കുന്നു. വളരെ ചെറിയ അക്ഷരത്തില്‍ 33 പേജുകളുള്ള അടിക്കുറിപ്പ് തെളിവുകളിലേക്ക് വിരല്‍ചൂണ്ടുന്നു. 352 പേജുകളുള്ള ഈ ഗ്രന്ഥത്തിന് 350 രൂപ മാത്രമേ വിലയുള്ളൂ. സാധാരണക്കാരനു കൂടി പ്രാപ്തമാക്കാനുദ്ദേശിച്ചാണ് ഈ വിലക്കുറവ്. കേരള രാഷ്‌ട്രീയ സാഹിത്യത്തിന് വളരെ വിലപ്പെട്ട ഒരു സംഭാവനയാണ് ഇത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാനും  അതനുസരിച്ച് രാഷ്‌ട്രീയ തന്ത്രങ്ങളാവിഷ്‌കരിക്കാനും ഓരോ മലയാളിയെയും ഈ ഗ്രന്ഥം സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.

സി.വി. വാസുദേവന്‍

Tags: പുസ്തകംreview
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

Education

നാലുവര്‍ഷ ബിരുദ സിലബസ് അവലോകനം ചെയ്യും, നിര്‍ദ്ദേശങ്ങള്‍ക്കായി പോര്‍ട്ടല്‍ തുടങ്ങും

India

ജമ്മു കാശ്മീരിന് പ്രത്യേകപദവി റദ്ദാക്കിയ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

Kerala

ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.