ന്യൂദല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,06,63,665 ആയി. നിലവില്‍ 4,59,920 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.18 ശതമാനമായിട്ടുണ്ട്.
47,240 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,97,99,534 പേര് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,07,216 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാംപിളുകള്‍ 42,33,32,097 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 930 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,04,211 ആയി.
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ചില ജില്ലകളില്‍ രണ്ടാം തരംഗം തുടരുകയാണ് എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള സംസ്ഥാനം കേരളമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 14,373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1,04,105 പേരാണ് വിവിധ ഇടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. മരണ നിരക്കും കേരളത്തില്‍ കൂടുതലാണ്. രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ കേരളത്തില്‍ നൂറിന് മുകളിലാണ് മരണ സംഖ്യ.
അതേസമയം രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 36,13,23,548 പേര് വാക്സിനേഷനില്‍ പങ്കെടുത്തിട്ടുണ്ട്. സ്പുട്നിക് വാക്സീന് വൈകാതെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്ത് തുടങ്ങുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കൊവിഷീല്‍ഡും കൊവ്കസീനും മാത്രമാണ് നിലവില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: