Categories: Kerala

നഗ്നനാക്കി കസ്റ്റംസ് മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി; രാഷ്‌ട്രീയ പാര്‍ട്ടിയുടെ മറവില്‍ സ്വര്‍ണം കടത്തിയെന്നും ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ്

സോഷ്യല്‍മീഡിയയിലൂടെ യുവാക്കളെ ആകര്‍ഷിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.

Published by

കൊച്ചി: കസ്റ്റംസ് തന്നെ മര്‍ദിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി കോടതിയില്‍. കസ്റ്റഡിയില്‍ എടുത്ത് രണ്ടാം ദിവസം നഗ്നനാക്കി മര്‍ദിച്ചെന്നാണ് അര്‍ജുന്റെ ആരോപണം. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസിനെതിരേ അര്‍ജുന്റെ ആരോപണം. എന്നാല്‍, അര്‍ജുനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഭാര്യയുടെ മൊഴി പോലും അര്‍ജുന്‍ പറഞ്ഞതിന് എതിരാണെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു. രാഷ്‌ട്രീയ പാര്‍ട്ടിയുടെ മറവിലായിരുന്നു സ്വര്‍ണക്കടത്ത്. സോഷ്യല്‍മീഡിയയിലൂടെ യുവാക്കളെ ആകര്‍ഷിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. അതിലൂടെയാണ് സ്വര്‍ണക്കടത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്നു ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചെന്നും കസ്റ്റംസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക