Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഞാന്‍ എന്ന ശുദ്ധ ചൈതന്യം

ഒരു നിശ്ചിത ദൂരത്തിന് അപ്പുറമോ അകലെയോ മറ്റോ ഒരാളെ മറ്റൊരാളായി തെറ്റിദ്ധരിച്ചേക്കാം. ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ലെങ്കില്‍ സത്യത്തെ അറിയാതിരിക്കുക എന്ന അജ്ഞാനത്തില്‍ നിന്ന് മിഥ്യാ ജ്ഞാനം ഉണ്ടാകും. സത്യത്തെ അറിയുമ്പോള്‍ അതുവരെയുണ്ടായിരുന്ന അജ്ഞാനം നീങ്ങും.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 3, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശ്ലോകം 348

ആവരണസ്യ നിവൃത്തിര്‍-

ഭവതി ച സമ്യക് പദാര്‍ത്ഥ ദര്‍ശനതഃ

മിഥ്യാജ്ഞാനവിനാശ-

സ്ത തദ്വദ് വിക്ഷേപജനിത ദുഃഖനിവൃത്തിഃ

സത്യ വസ്തുവിന്റെ സമ്യക്ദര്‍ശനത്താല്‍ ആവരണം ഇല്ലാതാവും മിഥ്യാജ്ഞാനം നശിക്കും. അതുണ്ടാക്കുന്ന വിക്ഷേപജന്യമായ ദുഃഖവും ഒടുങ്ങും.

ശരിയായ വസ്തുവിനെ അറിയുന്നതുവഴി മറ നീങ്ങും. അപ്പോള്‍ തെറ്റായ അറിവ് പോകുകയും മുമ്പുണ്ടായ ദുഃഖങ്ങള്‍ തീരുകയും ചെയ്യും. ആവരണ വിക്ഷേപങ്ങളാകുന്ന രണ്ട് ശക്തിളാണ് ജീവനെ ബന്ധിക്കുന്നത്. അവ ഇല്ലാതായാല്‍ സംസാര ബന്ധനം ഉണ്ടാകില്ല.

ഒരു വസ്തുവിനെ സംബന്ധിച്ച തെറ്റിദ്ധാരണ അതിനെ വ്യക്തമായി കാണുമ്പോള്‍ നീങ്ങുന്നു. മരക്കുറ്റിയെ ഭൂതമായോ കള്ളനായോ ആളായോ തോന്നാം. കയറിനെ പാമ്പായും ഒരാളെ മറ്റൊരാളായും തെറ്റിദ്ധരിച്ചേക്കാം. മരക്കുറ്റിയേയും കയറിനേയും മങ്ങിയ വെളിച്ചത്തില്‍ കാണുമ്പോഴാണ് തെറ്റിദ്ധരിക്കല്‍ ഉണ്ടാകുക.

ഒരു നിശ്ചിത ദൂരത്തിന് അപ്പുറമോ അകലെയോ മറ്റോ ഒരാളെ മറ്റൊരാളായി തെറ്റിദ്ധരിച്ചേക്കാം. ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ലെങ്കില്‍ സത്യത്തെ അറിയാതിരിക്കുക എന്ന അജ്ഞാനത്തില്‍ നിന്ന് മിഥ്യാ ജ്ഞാനം ഉണ്ടാകും. സത്യത്തെ അറിയുമ്പോള്‍ അതുവരെയുണ്ടായിരുന്ന അജ്ഞാനം നീങ്ങും.

മരക്കുറ്റിയെ കാണുമ്പോള്‍ ഭൂതം ഇല്ലാതാകും. കയറിനെ കാണുമ്പോള്‍ പിന്നെ പാമ്പിനെ കാണാനാവില്ല. ഒരാളെ മറ്റൊരാളായി കാണുകയുമില്ല. ആവരണം നീങ്ങുമ്പോള്‍ വിക്ഷേപവും അതു മൂലമുണ്ടായ ദുരിതങ്ങളും നീങ്ങും.

അരണ്ട വെളിച്ചത്തില്‍ മരക്കുറ്റിയേയോ തൂണിനേയോ ആളാണെന്ന് കരുതുന്ന അബദ്ധത്തെ സ്ഥാണു പുരുഷ ഭ്രാന്തിയെന്ന് പറയും. മരക്കുറ്റിയെ അറിയായ്ക എന്ന അജ്ഞാനം അതിനെ മറയ്‌ക്കുന്നു. അപ്പോള്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്നിനെ തോന്നിക്കും. ഭൂതമായോ ആളായോ തോന്നിയേക്കാം. അതാണ് അന്യഥാ ജ്ഞാനം. ഇത് ദുഃഖത്തിന് കാരണമാകും. മരക്കുറ്റി നേരിട്ട് നമുക്ക് ദുഃഖം തരുന്നില്ല. മരക്കുറ്റിയെ കാണാതെ അതില്‍ ഭൂതത്തെ കണ്ടതോടെ ദുഃഖം ആരംഭിച്ചു. മിഥ്യാ ജ്ഞാനം നീങ്ങണമെങ്കില്‍ ശരിയായത് ബോധ്യമാകണം. അപ്പോള്‍ സകല പ്രശ്‌നങ്ങളും തീരും.

അജ്ഞാനം മൂലം ഇപ്പോള്‍ ഞാന്‍ ശരീര മനോബുദ്ധികളാണെന്ന മിഥ്യാജ്ഞാനത്തിലാണ്. ഞാന്‍ അല്പനായ ജീവിയാണെന്ന തോന്നല്‍ ദുഃഖത്തിനിടയാക്കുന്നു. ശുദ്ധ ചൈതന്യമാണ് ഞാന്‍ എന്ന് അനുഭവ രൂപത്തില്‍ അറിയുമ്പോള്‍ അജ്ഞാനം നശിക്കും. അപ്പോള്‍ പരിമിതനെന്ന തോന്നലുളവാക്കുന്ന ജീവത്വഭാവവും അതുമൂലമുള്ള ദുഃഖങ്ങളും നീങ്ങും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു
Kerala

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

Entertainment

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

World

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ല’ ; ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവന

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍
Kerala

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം
News

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

വാരഫലം: ജൂണ്‍ 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് ശാരീരിക സുഖം കുറയും. വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും.

പെയ്യേണ്ടതെങ്ങനെ….

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

ജി ശങ്കരക്കുറുപ്പ്: ദാര്‍ശനികനായ മഹാകവി

പണം ജീവനക്കാരുടെ അക്കൗണ്ടിൽ തന്നെയെന്ന് പൊലീസ്: മൂവരും വീതിച്ചെടുത്തു, ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

മേളത്തിന്റെ സംവേദനം

ലഹരിയുടെ കുഞ്ഞ്

ജലന്ധര്‍ രൂപത ബിഷപ്പായി  ജോസ് സെബാസ്റ്റ്യന്‍ നിയമിതനായി, ഫ്രാങ്കോ മുളക്കലിന് ശേഷം സ്ഥാനത്തെത്തുന്ന മലയാളി

നവോത്ഥാന സാരഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies