Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിലെ മാത്രം കൊവിഡ് ദുരവസ്ഥ

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു മാസത്തോളം ഉയര്‍ന്നുനിന്നിരുന്ന രോഗവ്യാപന നിരക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതിനാലാണ് കുറഞ്ഞുവന്നത്. ഇത് വീണ്ടും വിപരീത ദിശയിലാവുന്നതിനു പിന്നില്‍ അശാസ്ത്രീയമായ ചില ഇളവുകള്‍ പ്രഖ്യാപിച്ചതാണെന്ന് കരുതേണ്ടിയിരിക്കുന്നു. വളരെക്കാലം പൂട്ടിക്കിടന്നിരുന്ന മദ്യ വിതരണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് ഇതിലൊന്നാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 1, 2021, 05:00 am IST
in Editorial

കൊവിഡ് വ്യാപനം കുറയാത്തതിനെ തുടര്‍ന്ന് ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കേരളത്തില്‍ വീണ്ടും ശക്തമാക്കേണ്ടി വന്നിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി  അഥവാ ടിപിആര്‍ പത്ത് ശതമാനത്തിനും താഴേക്കു വന്നതില്‍ ആശ്വാസം കൊണ്ടിരുന്ന ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ തോതിനെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ തരംതിരിക്കുന്നതിന്റെ രീതിയും പുതുക്കി നിശ്ചയിക്കേണ്ടി വന്നിരിക്കുന്നു. പന്ത്രണ്ട് ജില്ലകളില്‍ നിത്യേനയുള്ള പരിശോധനകള്‍ ലക്ഷ്യം കാണാതിരുന്നത് രോഗവ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരുന്നതിന് വിഘാതമാവുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മാത്രമാണ് ആരോഗ്യവകുപ്പ് ലക്ഷ്യം വയ്‌ക്കുന്ന അത്രയും പരിശോധനകള്‍ നടക്കുന്നത്. ഈ ജില്ലകളിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങളുള്ളതാണ് ഇതിനു കാരണം. കണ്ടെയ്‌മെന്റ് സോണുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ളിടത്തും പരിശോധനകളുടെ എണ്ണം വര്‍ധിക്കാത്തത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇതിനാല്‍ സ്ഥിതിഗതികളുടെ നിയന്ത്രണം കൈവിട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെടും.

ദേശീയ തലത്തില്‍ പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരുമ്പോള്‍ ഇതിനനുസൃതമായ കുറവ് കേരളത്തില്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി ലഭിച്ചേ തീരൂ. അത് നല്‍കേണ്ടത് സംസ്ഥാനം ഭരിക്കുന്നവരാണ്. 102 ദിവസങ്ങള്‍ക്കുശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 ല്‍ താഴെയായി ചുരുങ്ങുമ്പോള്‍ കേരളം എന്ന ഒറ്റ സംസ്ഥാനത്ത് 13000 ലേറെ രോഗികളുണ്ടാവുന്നു എന്നത് ഒരു തരത്തിലും നിസ്സാരമായി കാണാനാവില്ല. ദേശീയതലത്തില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണമെടുത്താലും, രോഗമുക്തി നേടുന്നവരുടെ എണ്ണമെടുത്താലും ആനുപാതികമായ കുറവ് കേരളത്തില്‍ വന്നുകാണാത്തത് രോഗപ്രതിരോധത്തില്‍ അടിസ്ഥാനപരമായ ചില പാളിച്ചകളോ വീഴ്ചകളോ ഉള്ളതുകൊണ്ടാണെന്ന് വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാവില്ല. രോഗപ്രതിരോധം കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിലല്ല, അതിന്റെ പേരില്‍ ഖ്യാതി നേടുന്നതിനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ ഇവിടെ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ഉത്തര്‍പ്രദേശിനെയും മധ്യപ്രദേശിനെയും തമിഴ്‌നാടിനെയും പോലുള്ള വലിയ സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതില്‍ വലിയ വിജയം നേടുമ്പോള്‍ കേരളം ബഹുദൂരം പിന്നിലായിപ്പോകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തിയേ തീരൂ.

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു മാസത്തോളം ഉയര്‍ന്നുനിന്നിരുന്ന രോഗവ്യാപന നിരക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതിനാലാണ് കുറഞ്ഞുവന്നത്. ഇത് വീണ്ടും വിപരീത ദിശയിലാവുന്നതിനു പിന്നില്‍ അശാസ്ത്രീയമായ ചില ഇളവുകള്‍ പ്രഖ്യാപിച്ചതാണെന്ന് കരുതേണ്ടിയിരിക്കുന്നു. വളരെക്കാലം പൂട്ടിക്കിടന്നിരുന്ന മദ്യ വിതരണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് ഇതിലൊന്നാണ്. രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളില്‍നിന്നുപോലും ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആളുകള്‍ മദ്യം വാങ്ങാനെത്തി. കിലോമീറ്റര്‍ നീണ്ട ക്യൂവാണ് ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. യാതൊരു സാമൂഹിക അകലവും പാലിക്കാതെ ഇവിടങ്ങളില്‍ ആളുകള്‍ തിക്കിത്തിരക്കിയത് രോഗവ്യാപനം വര്‍ധിപ്പിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്. ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. സര്‍ക്കാരിനെ നയിക്കുന്നവര്‍ അറിഞ്ഞുതന്നെയാണ് ഇതിനു വഴിവച്ചതെന്ന് സംശയിക്കാനും കാരണങ്ങളുണ്ട്. ബസ് സര്‍വീസ് നിയന്ത്രിച്ചതും, കടകളുടെ പ്രവര്‍ത്തന ദിവസം ചുരുക്കിയതും ഫലത്തില്‍ തിരക്ക് വര്‍ധിപ്പിക്കാനും സാമൂഹിക അകലം തെറ്റിക്കാനുമാണ് ഇടയാക്കിയത്. ഈ നടപടികള്‍ അടിയന്തരമായി പുനഃപരിശോധിക്കണം. പാളിച്ചകള്‍ തിരുത്തണം.

Tags: keralacovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.