Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടതു ഭരണത്തിനു കീഴിലെ ഇസ്ലാമിക തീവ്രവാദം

സംസ്ഥാനത്ത് ആറു വര്‍ഷത്തോളമായി തുടരുന്ന ഇടതുപക്ഷ ഭരണം ജിഹാദി ശക്തികള്‍ക്ക് സൈ്വരവിഹാരത്തിനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. ചില ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ക്ക് ഇടതുമുന്നണിയുടെ ഘടകകക്ഷികളെപ്പോലെ സംരക്ഷണം ലഭിക്കുന്നു. ഇസ്രായേലില്‍ ഹമാസ് ഭീകരരുടെ വെടിയേറ്റ് മരിച്ച മലയാളി വനിതയ്‌ക്ക് അനുശോചനം രേഖപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാവാതിരുന്നത് ഇവിടുത്തെ ജിഹാദി ശക്തികളെ സന്തോഷിപ്പിക്കുകയുണ്ടായി.

Janmabhumi Online by Janmabhumi Online
Jun 21, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയിലെ വന മേഖലയില്‍ നിന്ന് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ പുറത്തുവരുന്ന വിവരങ്ങള്‍ ജനങ്ങളില്‍ ആശങ്ക നിറയ്‌ക്കുകയാണ്. പാടം എന്നു പേരുള്ള പ്രദേശത്ത് ഒരു തീവ്രവാദ സംഘടന അംഗങ്ങള്‍ക്ക് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കിയെന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. മൊബൈല്‍ ഫോണുമായി ഈ കശുമാവിന്‍ തോട്ടത്തില്‍ പ്രവേശിച്ച ഒരു കൗമാരക്കാരനെ പിന്നീട് കാണാതായതും, നിരവധി മാനുകള്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതും ഒരു ബൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളതുമൊക്കെ ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മറ്റിടങ്ങളിലൊക്കെ ഫോറസ്റ്റു ഗാര്‍ഡുമാരെ നിയോഗിച്ചപ്പോള്‍ ആ പ്രദേശത്തു മാത്രം അധികൃതര്‍ അതിന് തയ്യാറാവാതിരുന്നത് തീവ്രവാദികളുടെ പരിശീലനത്തിന് ഒത്താശ ചെയ്യുന്നതിനാണെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. മധുര മീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട ഒരു ഭീകരവാദിയെ കൊല്ലം ജില്ലയില്‍ നിന്ന് പിടികൂടിയതിനും, തീവ്രവാദികളെ സഹായിക്കുന്നതായി കണ്ടെത്തി ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനുമൊക്കെ പാടത്തെ തീവ്രവാദ പരിശീലനവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നി സന്ദര്‍ശിച്ച സമയത്താണോ ഈ പരിശീലനം നടന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് ആറു വര്‍ഷത്തോളമായി തുടരുന്ന ഇടതുപക്ഷ ഭരണം ജിഹാദി ശക്തികള്‍ക്ക് സൈ്വരവിഹാരത്തിനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. ചില ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ക്ക് ഇടതുമുന്നണിയുടെ ഘടകകക്ഷികളെപ്പോലെ സംരക്ഷണം ലഭിക്കുന്നു. ഇസ്രായേലില്‍ ഹമാസ് ഭീകരരുടെ വെടിയേറ്റ് മരിച്ച മലയാളി വനിതയ്‌ക്ക് അനുശോചനം രേഖപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാവാതിരുന്നത് ഇവിടുത്തെ ജിഹാദി ശക്തികളെ സന്തോഷിപ്പിക്കുകയുണ്ടായി. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഇതിന് ലഭിക്കുന്നത് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നു. കേരളം  ഇസ്ലാമിക തീവ്രവാദികള്‍ താവളമാക്കുന്നതിനെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങള്‍ വിവരം നല്‍കിയപ്പോഴും പോലീസ് വേണ്ടവിധത്തില്‍ അന്വേഷിച്ചില്ല. കളിയിക്കാവിളയില്‍ തീവ്രവാദികള്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലാനിടയാക്കിയത് തമിഴ്‌നാട് നല്‍കിയ വിവരം അവഗണിച്ചതിനാലാണ്. വി.എസ്. അച്യുതാനന്ദന്റെ സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ വാഗമണില്‍ ആയുധ പരിശീലനം നടത്തിയ സിമി തീവ്രവാദികളെ മധ്യപ്രദേശ് പോലീസാണ് പിടികൂടിയത്. കോടിയേരിയുടെ ഭരണകാലത്ത് ഇസ്ലാമിക തീവ്രവാദികള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുക തന്നെയായിരുന്നു. പിണറായി ഭരിക്കുമ്പോഴും ഇത് നിര്‍ബാധം തുടരുകയാണ്. തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ തന്നെ അവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത് പ്രഹസനമായിരിക്കുമല്ലോ. കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്ത് സമഗ്രമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇതു വൈകുന്തോറും അപകടത്തിലാവുന്നത് രാജ്യരക്ഷയായിരിക്കും.

മില്‍ഖ പറന്നകലുമ്പോള്‍

മില്‍ഖ സിങ് പോയ് മറയുമ്പോള്‍ ഒരു കായിക താരത്തിന്റെ വേര്‍പാടിനപ്പുറമുള്ള വേദനയാണ് രാജ്യത്തിന് അനുഭവിക്കേണ്ടിവരുന്നത്. ട്രാക്കില്‍ പറന്ന മില്‍ഖ കീഴടക്കിയത് എതിരാളികളെ മാത്രമായിരുന്നില്ലല്ലോ. ആ കുതിപ്പിന് ഇന്ത്യയുടെ ഉയര്‍ത്തെഴുനേല്‍പ്പിന്റെയത്ര വിലയുണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും നേടിയ സ്വര്‍ണ വിജയങ്ങളും ഒളിമ്പിക്സിലെ മിന്നല്‍പ്പിണര്‍ പ്രകടനവും കുറച്ചൊന്നുമല്ല ഈ നാടിന്റെ കായിക മനസ്സിനു നല്‍കിയ ഉത്തേജനം. റോം ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ 400 മീറ്റര്‍ പ്രകടനത്തിലൂടെ സ്ഥാപിച്ച ഇന്ത്യന്‍ റെക്കോഡ് നാലു പതിറ്റാണ്ടു നിലനിന്നു എന്നു പറയുമ്പോള്‍ത്തന്നെ ആ പ്രകടനത്തിന്റെ ആഴം അളക്കാം. ആ നാലുപതിറ്റാണ്ടിനിടെ സാങ്കേതികവും ഭൗതികവുമായ മാറ്റങ്ങള്‍ എത്ര സംഭവിച്ചിട്ടുണ്ടാകും! അതിനെയൊക്കെ അതിജീവിച്ചു നിന്ന ആ പ്രകടനം മെഡലുകള്‍കൊണ്ട് അളക്കാവുന്നതല്ല.

വിഭജനകാലത്തിന്റെ വേദനകളും യാതനകളും വേര്‍പാടിന്റെ തീരാദുഖവും അവഗണനയുടെ നീറ്റലും വിശപ്പിന്റെ വിളിയും എല്ലാം കൂടിച്ചേര്‍ന്ന മിശ്രിതമായിരുന്നു മില്‍ഖയുടെ ജീവിതം. താന്‍ പിറന്ന നാട് വിഭജനത്തില്‍ പാക്കിസ്ഥാനില്‍ പെട്ടുപോയതിന്റെ പേരില്‍ കൊടുംയാതന അനുഭവിച്ച ആയിരങ്ങളില്‍ ഒരാളായിരുന്നു മില്‍ഖ. പലായനത്തിലൂടെ മാതൃരാജ്യത്തേയ്‌ക്കു രക്ഷപ്പെട്ടപ്പോഴും നഷ്ടപ്പെട്ട ഉറ്റവരെക്കുറിച്ചുള്ള വേദനിക്കുന്ന ഓര്‍മകള്‍ മാത്രമായിരുന്നു കൈമുതല്‍. ബന്ധുക്കള്‍ പോലും കൈവിട്ട കാലം. അവിടെ നിന്നായിരുന്നു തുടക്കം. പ്രതിബന്ധങ്ങള്‍ ചിലര്‍ക്കു ശക്തിപകരുമെന്നു പറയാറുണ്ടല്ലോ. മില്‍ഖയുടെ കാര്യത്തില്‍ അതായിരിക്കാം സംഭവിച്ചത്. യാഥാര്‍ത്ഥ്യങ്ങളുമായുള്ള പോരാട്ടത്തിനിടെ തന്റെ മേഖല ഏതെന്നു കണ്ടെത്താന്‍ അല്‍പം വൈകിയെങ്കിലും കണ്ടെത്തിയപ്പോള്‍ അവിടെ സ്വന്തം മുദ്ര ചാര്‍ത്തി. ആധിപത്യം നേടുകയും ചെയ്തു. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ സുവര്‍ണകാലം അവിടെ തുടങ്ങി. ട്രാക്കില്‍ പറന്ന മില്‍ഖ എന്ന പട്ടാളക്കാരന്‍ നേടിയതു മെഡലുകളായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തിന് അത് അതിലപ്പുറവും പലതുമായിരുന്നു. ആത്മവിശ്വാസവും പൊരുതാനുള്ള വാശിയും നമുക്കും പലതും കഴിയും എന്ന സന്ദേശവും ആ വിജയങ്ങളിലുണ്ടായിരുന്നു. ധ്യാന്‍ചന്ദ് എന്ന മാന്ത്രികന്‍ ഹോക്കിക്കു നല്‍കിയ ഉണര്‍വാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റിക്സിന് മില്‍ഖ നല്‍കിയത്.  

ശരിയല്ലാത്തതിനെ നേരിട്ട് എതിര്‍ക്കുന്ന ശീലം ഈ അത്ലറ്റിന്റെ ജീവിതത്തിന്റെ ഭാഗമായത് കടന്നുവന്ന വഴികളിലെ കയ്‌പ്പുള്ള അനുഭവങ്ങളുടെ സംഭവനയായിരിക്കാം. അതിനൊപ്പം മനസ്സിന്റെ ശുദ്ധതയും ചേര്‍ന്നപ്പോള്‍ നടത്തിയ ചില തുറന്ന പ്രതികരണങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ താരത്തിന്. അതിന്റെ പേരില്‍ അര്‍ഹമായതു പലതും നിഷേധിക്കപ്പെട്ടതായി ആരോപണവും ഉയര്‍ന്നിരുന്നു. പക്ഷേ, മില്‍ഖാ സഞ്ചരിച്ചുകൊണ്ടേയിരുന്നു. മരണത്തേയും കടന്ന് അദ്ദേഹം മറയുമ്പോഴും കുറെ ഏറെ കാല്‍പ്പാടുകള്‍ ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്, പിന്നാലെ വരുന്നവര്‍ക്കായി.

Tags: terroristsPseudo Leftistമില്‍ഖാ സിംഗ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്ഞാതൻ വെടിവച്ചു കൊന്ന അബു സൈഫുള്ളയുടെ സംസ്ക്കാര ചടങ്ങിൽ കരഞ്ഞ് വിളിച്ച് ഭീകരന്മാരും, പാക് സൈനികരും ; ഭീകരനെ പ്രശംസിച്ച് പാട്ടുകളും

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

India

ആ സർജ്ജിക്കൽ സ്ട്രൈക്ക് മറന്നിട്ടില്ല : ഇന്ത്യയെ പേടിച്ച് തിരിഞ്ഞോടി ഭീകരർ ; പാക് അധീന കശ്മീരിലെ താവളങ്ങള്‍ ഉപേക്ഷിച്ചു

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

India

നാല് പഹല്‍ഗാം തീവ്രവാദികളെ കണ്ടെന്ന് സ്ത്രീ; കശ്മീരിലെ കത്വ വളഞ്ഞ് സുരക്ഷാസേന

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

എറണാകുളത്തിന്റെ എം.എസ്. അഖില്‍ ബൗളിങ്ങിനിടെ

കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, മുഖ്യമന്ത്രിയായത് തന്നെ വിഎസിനെ ചതിച്ച് – പി വി അൻവർ

കേരളത്തിൽ 2 റെയിൽ പാതകള്‍ കൂടി, ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ പിന്തുണ തേടി- മന്ത്രി

പുനരുപയോഗ ഊര്‍ജത്തിന് പുതിയ ചട്ടങ്ങള്‍: കരട് പ്രസിദ്ധീകരിച്ചു; പീക്ക് സമയത്തെ ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക്

ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ലീ ജെയ്-മ്യുങ് :  ഫാക്ടറിയിൽ തൊഴിലാളിയിൽ നിന്നും പരമോന്നത നേതാവിലേക്ക്

ചാരവൃത്തി: ജ്യോതി മൽഹോത്രയ്‌ക്ക് പിന്നാലെ പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ; ജസ്ബീർ സിങിന് പാകിസ്ഥാനുമായി അടുത്ത ബന്ധം

മാര്‍ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ സംന്യാസിമാര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചപ്പോള്‍

ധര്‍മ സന്ദേശ യാത്ര; സംന്യാസിമാര്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

മന്ത്രി ബാലഗോപാല്‍ നിര്‍മലാ സീതാരാമനെ കണ്ടു; ഗാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കുമെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies