Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാപ്പ് റോഡിലെ അനധികൃത പാറ ഖനനം; റവന്യൂ-പൊതുമരാമത്ത്-ജിയോളജി വിഭാഗത്തിന്റെ സംയുക്ത പരിശോധന തുടങ്ങി

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതല്‍ നിരന്തരം മലയിടിച്ചിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എന്‍ഐടി സംഘം 2020 സെപ്തംബറില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 05:37 pm IST
in Kerala

മൂന്നാര്‍: ദേവികുളം ഗ്യാപ്പ് റോഡില്‍ അനധികൃതമായി വലിയ തോതില്‍ പാറപ്പൊട്ടിച്ചതായുള്ള കണ്ടെത്തലിനെ തുടര്‍ന്ന് റവന്യൂ-പൊതുമരാമത്ത്-ജിയോളജി വിഭാഗത്തിന്റെ സംയുക്ത പരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ റോഡിന്റെ സ്‌കെച്ച് തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതല്‍ നിരന്തരം മലയിടിച്ചിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എന്‍ഐടി സംഘം 2020 സെപ്തംബറില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അടുത്തിടെ ഇവിടെ നിന്ന് പാറപൊട്ടിച്ച് കടത്താന്‍ ശ്രമിച്ചത് ചെമ്മണ്ണാറില്‍ നിന്ന് റവന്യൂ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടത്. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വേ നടത്തി പൊട്ടിച്ച പാറയുടേയും ഉപയോഗിച്ചതിന്റെയും അളവ് കണ്ടെത്താന്‍ തീരുമാനം എടുത്തത്. ദേവികുളം സബ്കളക്ടര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല.

ദേവികുളം, ഉടുമ്പന്‍ചോല താലൂക്കിലെ സര്‍വേ സംഘങ്ങള്‍, പൊതുമരാമത്ത് അധികൃതര്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തുന്നത്. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയെങ്കിലും മഴ മൂലം ജോലി തടസപ്പെടുന്നതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു.  

റോഡിന് അനുവദിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ച് സ്‌കെച്ച് തയ്യാറാക്കി ഇവിടെ നിന്ന് എത്രദൂരം ഉള്ളിലേക്ക് പാറപൊട്ടിച്ചുവെന്നതാണ് നോക്കുന്നത്. സ്‌കെച്ച് തയ്യാറാക്കിയ ശേഷമാകും ജിയോളജി വിഭാഗം പരിശോധന നടത്തുക.

സ്‌കെച്ചും ഉപയോഗിച്ച് റോഡിന്റെ അളവ് രേഖപ്പെടുത്തിയ ശേഷമാകും സ്ഥലത്ത് നിന്ന് ആകെ പൊട്ടിച്ച പാറയുടെ അളവും ഇവിടെ നിര്‍മാണത്തിനായി എത്ര ഉപയോഗിച്ചുവെന്നതും കണ്ടെത്തുകയെന്ന് ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തിലെ ജിയോളജിസ്റ്റ് സുനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം കൈയേറി പാറ പൊട്ടിച്ചതടക്കം പരിശോധിച്ച് പരമാവധി വേഗത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ വ്യക്തമാക്കി. ഇത് പിന്നീട് സര്‍ക്കാരിലേക്ക് കൈമാറും. ഇവിടെ നിന്നാകും തുടര്‍ നടപടികള്‍ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.  

300 കോടിയോളം രൂപയ്‌ക്കാണ് റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് 1940കളില്‍ പണി പൂര്‍ത്തിയായ പ്രകൃതി മനോഹാരിത നിറഞ്ഞ് തുളുമ്പിയിരുന്ന ഗ്യാപ്പ് റോഡാണ് അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് ഇല്ലാതായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.