Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘തസ്മൈ ശ്രീ ഗുരവേ നമഃ…’

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 13, 2021, 09:35 pm IST
in Samskriti

ഗുരുവിനെ നീയൊന്നൊരു

മൊഴി ചൊന്നാല്‍

ഗുരുവധം ചെയ്ത ഫലം വരുമെടോ!

മനസ്സാ കര്‍മ്മണാ വചസ്സാ നിന്ദിച്ചാല്‍

വധിപ്പതിനെക്കാള്‍ വലുതടോ സഖേ!

ഗുരു ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും പരബ്രഹ്മവുമാണെന്ന് ഭാരതീയര്‍ പഠിപ്പിക്കുന്നു.’ഗു’ എന്നാല്‍ ഇരുട്ട് (അജ്ഞത) എന്നും രു എന്നാല്‍ അതിനെ നിരോധിക്കുന്നത് എന്നും അര്‍ത്ഥം കല്‍പിക്കുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് ഗുരു. മനസില്‍ അന്ധകാരം (അജ്ഞത) നിറഞ്ഞവര്‍ മൃഗസമാനരാണ്.

ചിന്താരത്‌നത്തില്‍ എഴുത്തച്ഛന്‍ ‘ഗുരുവിന്‍ കൃപാവശാല്‍, ത്രിഗുണഭേദത്തിനാല്‍ വരുമീശ്വര ജീവ ജഗത്‌ഭേദങ്ങളെല്ലാം’ എന്നു തുടക്കത്തില്‍ ഗുരുവിനെ അനുസ്മരിക്കുന്നു. ‘വാഗര്‍ത്ഥാ വിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തയേ, ജഗദ  

പിതരൗ വന്ദേ പാര്‍വ്വതീ പരമേശ്വരൗ’ എന്ന രഘുവംശത്തില്‍ കാളിദാസന്‍ ജഗത് പിതാക്കളെ ആദ്യം സ്തുതിക്കുന്നു. ജ്ഞാനപ്പാനയില്‍ പൂന്താനം ‘ഗുരുനാഥന്‍ തുണ ചെയ്‌ക സന്തതം…’ എന്ന് ഗുരുസ്മരണ നടത്തുന്നു.

സദ്കര്‍മ്മങ്ങള്‍ ആരംഭിക്കുമ്പോള്‍ ഗുരുവന്ദനം നടത്തുന്നു. വിദ്യാരംഭത്തില്‍ വിഘ്‌നങ്ങള്‍ മാറാന്‍ ഗണപതിയേയും വിദ്യാദേവതയായ സരസ്വതിയേയും വന്ദിക്കുന്നു. ഏകലവ്യന്‍ മനസാ ദ്രോണരെ ഗുരുവായി സങ്കല്‍പിച്ചുകൊണ്ടാണ് അസ്ത്രവിദ്യ ആരംഭിച്ചുതുടങ്ങിയത്. ഗുരു ആവശ്യപ്പെടുന്നതെന്തും ഗുരുദക്ഷിണയായി നല്‍കണമെന്നാണ് വിധി. ദ്രോണര്‍ ഗുരുദക്ഷിണയായി അര്‍ജ്ജുനനോട് ആവശ്യപ്പെട്ടത് പാഞ്ചാലനെ ബന്ധിച്ച് തന്റെ മുമ്പില്‍ സമര്‍പ്പിക്കണമെന്നായിരുന്നല്ലോ. അത് അപ്രകാരം നടന്നു. ഏകലവ്യനോട് ദ്രോണര്‍ ആവശ്യപ്പെട്ടത് പെരുവിരല്‍ വേണമെന്നായിരുന്നു. അതും നടന്നു.

ഗുരുശാപത്തിന്റെ കഥകളുമുണ്ട്. ദൈനംദിന ജീവിതത്തിലും ഗുരു, ഗുരുത്വം, ഗുരുത്വക്കേട്, എല്ലാം വരുന്നു. മൂന്നക്ഷരം കൊടുത്ത് അഞ്ചക്ഷരം വാങ്ങുക എന്നൊരു ശൈലിയുമുണ്ട്. പൂജിക്കേണ്ടവരെ പൂജിക്കാതിരിക്കുന്നത് ശ്രേയസ്സിന് തടസ്സം സൃഷ്ടിക്കുമെന്ന് കാളിദാസന്‍. മാതാവും പിതാവും ഗുരുവും നമുക്ക് പ്രത്യക്ഷ ദൈവങ്ങളാണ്. സുബ്രഹ്മണ്യന്‍ മയിലിന്റെ പുറത്തേറി ലോകം ചുറ്റാന്‍ പോയപ്പോള്‍ ഗണപതി മാതാപിതാക്കളെ വലംവെച്ച് സമ്മാനം നേടി.

ഗുരുവിനെ നീയെന്ന് അവജ്ഞയോടെ വിളിച്ചാല്‍ ഗുരുവിനെ വധിച്ച ഫലം വരും. പ്രവൃത്തികൊണ്ട് മാത്രമല്ല മനസുകൊണ്ടും വാക്കുകൊണ്ടും ഗുരുവിനെ നിന്ദിച്ചാല്‍ അതും ഗുരുവിനെ വധിച്ച ഫലം തന്നെയാണ്.

കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നു. ഇരുകൂട്ടരുടേയും സൈന്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്നു. ആളുകളെ അമ്പരപ്പിച്ചുകൊണ്ട് യുധിഷ്ഠിരന്‍ നിരായുധനായി മുന്നോട്ട് ചെന്ന് ഭീഷ്മരുടെ പാദത്തില്‍ നമസ്‌ക്കരിക്കുന്നു. അദ്ദേഹം പറഞ്ഞു: മകനെ നീ വന്നത് നന്നായി. അല്ലെങ്കില്‍ നിന്നെ ഞാന്‍ ശപിക്കുമായിരുന്നു… പിന്നെ പാണ്ഡവരെല്ലാം മുറയനുസരിച്ച് ഗുരുവന്ദനം നടത്തി.

മറ്റൊരു സന്ദര്‍ഭം നോക്കാം. ദുര്യോധനന്‍ കര്‍ണ്ണന്റെ അഭിമാനം സംരക്ഷിക്കാന്‍ അംഗരാജ്യത്തിന്റെ അധിപനായി അഭിഷേകം ചെയ്തു. സന്തോഷമറിയിക്കാന്‍ കര്‍ണ്ണന്‍ വേഗം ഓടിച്ചെന്ന് തന്റെ വളര്‍ത്തച്ഛനായ അധിരഥന്റെ പാദത്തില്‍ വീണ് നമസ്‌ക്കരിച്ചു. കൂനിക്കൂനി വിറച്ച് വിറച്ച് വടിയുമൂന്നി നില്‍ക്കുകയായിരുന്നു അധിരഥന്‍.

കര്‍ണ്ണനോട് ഏറ്റുമുട്ടാന്‍ കഴിവുള്ളയാള്‍ അര്‍ജ്ജുനനാണ്. കര്‍ണ്ണവധം നടക്കാത്തതുകൊണ്ട് യുധിഷ്ഠിരന്‍ പരിഭവം പറഞ്ഞു: ‘വില്ല് കൃഷ്ണന് കൊടുത്ത് നീ തേരാളിയാവുക.  ‘അര്‍ജ്ജുനന്‍ കോപത്തോടെ ജ്യേഷ്ഠനെ വധിക്കാന്‍ വാളോങ്ങി. വേഗം കൃഷ്ണന്‍ തടഞ്ഞു. ഗാണ്ഡീവം മറ്റൊരുവന് കൊടുക്കാന്‍ പറയുന്നവനെ വധിക്കുമെന്ന് പ്രതിജ്ഞയുണ്ടത്രേ. സമനില വീണ്ടെടുത്തപ്പോള്‍ അര്‍ജ്ജുനന് വിഷാദമായി. ഇനി പരിഹാരം എന്തുള്ളു. കൃഷ്ണന്‍ പറഞ്ഞു: ‘നീ യുധിഷ്ഠിരനെ പണ്ടേ കൊന്നുകളഞ്ഞല്ലോ. ഗുരുവിനെ നീയെന്ന് വിളിപ്പിച്ചില്ലേ, ഇനി പ്രത്യേകം കൊല്ലേണ്ടതില്ല. ജ്യോഷ്ഠനെ നീ കൊന്നിരുന്നുവെങ്കില്‍ എന്തുമാത്രം ദുഃഖിക്കുമായിരുന്നു. ഇനി നിന്റെ ജോലിയില്‍ മുഴുകുക.’ തസ്മൈ ശ്രീ ഗുരവേ നമഃ

എസ്.ബി. പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.