Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കാടുകളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വരും; വനം വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഹസനമാവും

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.

സി.രാജ by സി.രാജ
Jun 13, 2021, 06:56 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസുകളില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണസംഘം വരുന്നതോടെ വനം വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാകും. ഉന്നതതല സംഘത്തിന്റെ ചുമതല ശ്രീജിത്തിന് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായി സംശയമുള്ള സാഹചര്യത്തില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.  

 ഇതിനിടെ, സംസ്ഥാനത്തുടനീളം നടന്ന മരംമുറി സംബന്ധിച്ച് അഞ്ച് ഡിഎഫ്ഒമാരുടെ നേത്യത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. റവന്യു വകുപ്പുണ്ടാക്കിയ കുരുക്കില്‍ അറിയാതെ ചെന്നുപെട്ട സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ കുടുക്കുന്ന സമീപനം ഈ സംഘത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, വനം വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥരെ കുടുക്കി ഉന്നതരെ രക്ഷിക്കുന്ന അന്വേഷണമാണ് സര്‍ക്കാരിനു വേണ്ടത്.

റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാസുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാവും നടക്കുക. ഇതില്‍ റിസര്‍വ് മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെങ്കില്‍ പാസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാവും. എന്നാല്‍, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങി പല ജില്ലകളില്‍ നിന്നും മരം മുറിച്ചു കടത്താന്‍ പാസിനായി നല്‍കിയ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചതിനാല്‍ അവര്‍ കുടുങ്ങാനിടയില്ല. തൃശൂര്‍ ഡിവിഷനില്‍ മച്ചാട് മാത്രമാണ് കൂടുതല്‍ പാസുകള്‍ നല്‍കിയത്.  

പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളില്‍ നിന്ന് വിരലിലെണ്ണാവുന്ന പാസുകളാണ് നല്‍കിയത്. പാസുകള്‍ നല്‍കുന്നതിലെ അപകടം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മരം മുറിച്ചു കൊണ്ടു പോകാന്‍ കണ്ണടയ്‌ക്കുകയായിരുന്നു. നിങ്ങള്‍ ഇവിടെ അപേക്ഷ തന്നിട്ടുമില്ല, ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടുമില്ല എന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ എടുത്തത്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്.

കൊറോണ കാലമായതിന്റെ പേരില്‍ പലയിടത്തും അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതുമില്ല. മരങ്ങള്‍ മുറിച്ച മാഫിയയാകട്ടെ, മുറിച്ച മരങ്ങളുടെ കുറ്റികള്‍ തീയിട്ടു നശിപ്പിച്ചു. കടത്തിയ തടികള്‍ രൂപമാറ്റം വരുത്തി. ചില ഡിവിഷനുകളില്‍ സ്വീകരിച്ച അപേക്ഷകള്‍ മാറ്റി ഉദ്യോഗസ്ഥര്‍ വേണ്ടപ്പെട്ടവരെ കൊണ്ട് പുതിയ അപേക്ഷകള്‍ വാങ്ങിവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണസംഘം എത്തിയാല്‍ തന്നെയും ഇപ്പോള്‍ തയാറാക്കപ്പെട്ട ‘അപേക്ഷകളിലെ’ മരങ്ങള്‍ യഥാവിധി കാണുകയും മരം മുറിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യും. 

അതുകൊണ്ട് തന്നെ നിലവിലെ വിജിലന്‍സ് അന്വേഷണത്തിന് പാസുകളിലൂടെ നടന്ന കടത്തുകളും വനഭൂമിയില്‍ നിന്ന് ഇതിന്റെ മറവില്‍ മരങ്ങള്‍ നഷ്ടപ്പെട്ടുവോയെന്ന് പരിശോധിക്കാനും മാത്രമേ കഴിയൂ. കേരളത്തില്‍ നിന്ന് വിവാദ കാലയളവില്‍ എത്ര കോടിയുടെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്നു കണ്ടെത്തുക ദുഷ്‌കരമായിരിക്കും. പുതിയ ഉന്നതതല അന്വേഷണത്തില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതിനാല്‍ പുതിയ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുക.

Tags: Pinarayi Vijayanഅന്വേഷണംMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.