Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കടംകേറി മുടിയുന്ന കേരളം

കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്‌നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമൊന്നും മുന്നോട്ടുവയ്‌ക്കാന്‍ ഇല്ലാത്തതിനാല്‍ കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 8, 2021, 05:00 am IST
in Editorial

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് രണ്ട് പ്രളയ ദുരന്തങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അന്നു മുതല്‍ ആവര്‍ത്തിക്കുന്നതാണ് നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം. ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകളിലും നവകേരള സൃഷ്ടിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച പദാവലികള്‍ക്ക് പഞ്ഞമൊന്നുമുണ്ടായില്ല. പ്രളയാനന്തര കാലത്തെ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി പലതും പറഞ്ഞുകേട്ടെങ്കിലും ക്രിയാത്മകമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പണപ്പിരിവില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.  കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും, കടമെടുത്തായാലും ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നുമാണ് മുന്‍ ധനമന്ത്രി ഐസക്ക് ഒരുതരം വാശിയോടെ പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന സത്യം മറച്ചുപിടിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പൊതുകടം ലക്കുംലഗാനുമില്ലാതെ വര്‍ധിക്കുന്നതിനെക്കുറിച്ച് നവകേരള സൃഷ്ടിയുടെ വക്താക്കള്‍ കുറ്റകരമായ മൗനം പാലിച്ചു. പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുന്‍ഗാമിയായ ഐസക്കിന്റെ പാതയാണ് പിന്തുടരുന്നത്. പൊതുകടത്തെക്കുറിച്ചോ അത് കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചോ ബാലഗോപാലിനും ഒന്നും പറയാനില്ല.

സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുകയാണെന്ന വിലയിരുത്തല്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിക്കുന്ന ആപല്‍ക്കരമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കാരണം വ്യക്തമാണ്. സമ്മതിച്ചാല്‍ ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടിവരും. അതിനുള്ള യാതൊരു സാധ്യതയും മുന്നില്‍ കാണുന്നില്ല. കിഫ്ബി വഴിയും മറ്റും കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുക്കുന്ന രീതിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ എവിടെനിന്നും കടം കിട്ടാത്ത സ്ഥിതി വരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ പൊതുകടം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. മന്ത്രി ഐസക്ക് ഈ അപകടത്തെ ലഘൂകരിച്ചു കാണുകയായിരുന്നു. എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരണമെന്ന ചിന്ത മാത്രമാണ് സര്‍ക്കാരിന് ഉണ്ടായിരുന്നത്. തുടര്‍ഭരണം ലഭിച്ചിരിക്കുന്ന സ്ഥിതിയില്‍ ഇനിയങ്ങോട്ട് ഭരണമെന്ന കേവല ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. ചെലവു ചുരുക്കുകയെന്നതാണ് പൊതുകടം കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗം. അപ്പോള്‍ ജനപ്രിയ നടപടികള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വരും. അതിന് പിണറായി സര്‍ക്കാര്‍ തയ്യാറല്ല. കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്‌നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമൊന്നും മുന്നോട്ടുവയ്‌ക്കാന്‍ ഇല്ലാത്തതിനാല്‍ കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചുരുക്കത്തില്‍ സമ്പദ്‌വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.