Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കടംകേറി മുടിയുന്ന കേരളം

കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്‌നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമൊന്നും മുന്നോട്ടുവയ്‌ക്കാന്‍ ഇല്ലാത്തതിനാല്‍ കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 8, 2021, 05:00 am IST
inEditorial

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് രണ്ട് പ്രളയ ദുരന്തങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അന്നു മുതല്‍ ആവര്‍ത്തിക്കുന്നതാണ് നവകേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനം. ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകളിലും നവകേരള സൃഷ്ടിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച പദാവലികള്‍ക്ക് പഞ്ഞമൊന്നുമുണ്ടായില്ല. പ്രളയാനന്തര കാലത്തെ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി പലതും പറഞ്ഞുകേട്ടെങ്കിലും ക്രിയാത്മകമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പണപ്പിരിവില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.  കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും, കടമെടുത്തായാലും ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നുമാണ് മുന്‍ ധനമന്ത്രി ഐസക്ക് ഒരുതരം വാശിയോടെ പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്ന സത്യം മറച്ചുപിടിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പൊതുകടം ലക്കുംലഗാനുമില്ലാതെ വര്‍ധിക്കുന്നതിനെക്കുറിച്ച് നവകേരള സൃഷ്ടിയുടെ വക്താക്കള്‍ കുറ്റകരമായ മൗനം പാലിച്ചു. പുതിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുന്‍ഗാമിയായ ഐസക്കിന്റെ പാതയാണ് പിന്തുടരുന്നത്. പൊതുകടത്തെക്കുറിച്ചോ അത് കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചോ ബാലഗോപാലിനും ഒന്നും പറയാനില്ല.

സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുകയാണെന്ന വിലയിരുത്തല്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിക്കുന്ന ആപല്‍ക്കരമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കാരണം വ്യക്തമാണ്. സമ്മതിച്ചാല്‍ ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടിവരും. അതിനുള്ള യാതൊരു സാധ്യതയും മുന്നില്‍ കാണുന്നില്ല. കിഫ്ബി വഴിയും മറ്റും കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുക്കുന്ന രീതിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ പോയാല്‍ എവിടെനിന്നും കടം കിട്ടാത്ത സ്ഥിതി വരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ പൊതുകടം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. മന്ത്രി ഐസക്ക് ഈ അപകടത്തെ ലഘൂകരിച്ചു കാണുകയായിരുന്നു. എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരണമെന്ന ചിന്ത മാത്രമാണ് സര്‍ക്കാരിന് ഉണ്ടായിരുന്നത്. തുടര്‍ഭരണം ലഭിച്ചിരിക്കുന്ന സ്ഥിതിയില്‍ ഇനിയങ്ങോട്ട് ഭരണമെന്ന കേവല ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. ചെലവു ചുരുക്കുകയെന്നതാണ് പൊതുകടം കുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗം. അപ്പോള്‍ ജനപ്രിയ നടപടികള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വരും. അതിന് പിണറായി സര്‍ക്കാര്‍ തയ്യാറല്ല. കടം ക്രമാതീതമായി വര്‍ധിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുന്നതോ തകരുന്നതോ പ്രശ്‌നമാക്കേണ്ടെന്ന മനോഭാവമാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക്. കടം കേറി മുടിഞ്ഞാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന നിരുത്തരവാദപരമായ സമീപനം ആപത്കരമാണ്. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമൊന്നും മുന്നോട്ടുവയ്‌ക്കാന്‍ ഇല്ലാത്തതിനാല്‍ കണ്ണടച്ചിരുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചുരുക്കത്തില്‍ സമ്പദ്‌വ്യവസ്ഥ അതിരൂക്ഷമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കെ.എന്‍. ബാലഗോപാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.