ലുധിയാന: കര്‍ഷകസമരത്തിന്റെ ഭാഗമായി നടന്ന ചെങ്കോട്ട അക്രമത്തില്‍ മുഖ്യപ്രതിയായ നടനും ഖാലിസ്ഥാന്വാദിയുമായ ദീപ് സിധു അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനില്‍ വെടിയേറ്റുമരിച്ച ഖാലിസ്ഥാന്‍ നേതാവ് ഭിന്ദ്രന്വാലെയോടൊപ്പമുള്ള പോസ്റ്ററും സുവര്‍ണ്ണക്ഷേത്രത്തില്‍ കാണപ്പെട്ടു.
ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 37ാം വാര്‍ഷക ദിനത്തിലാണ് ഈ പോസ്റ്റര്‍ പതിച്ചത്. ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ പട്ടാളം സുവര്‍ണ്ണക്ഷേത്രത്തില്‍ കയറി ഭീകരവാദിയായ ഭിന്ദ്രന്‍വാലെയെ വധിച്ച സൈനിക നടപടിയാണ് ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍.
ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും ഭിന്ദ്രന്‍വാലെയുടെ പ്ലക്കാര്‍ഡും സുവര്‍ണ്ണക്ഷേത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അകാല്‍ തക്ത് കോംപ്ലക്സില്‍ ഉയര്‍ന്ന സുരക്ഷയുണ്ടായിട്ടും അതിനെ അവഗണിച്ച് ദല് ഖല്‍സ എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടന ജൂണ്‍ 6 ഖാലിസ്ഥാന്‍ ദിനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ഖാലിസ്ഥാന്‍ അനുകൂലികള്‍ വാള്‍വീശി, ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദീപ് സിധു പ്രാര്‍ത്ഥനകള്‍ക്കായി സുവര്ണ്ണക്ഷേത്രത്തിലെത്തിയിരുന്നു.
സിഖ് പുരോഹിതന് ജതേദാര്‍ ഗ്യാനി ഹര്‍പ്രീത് സിംഗ് ഇന്ത്യന്‍ സേനയ്ക്കെതിരെ പ്രസംഗിച്ചതായും ചില ദൃക്സാക്ഷികള്‍ പറയുന്നു. സിഖ് സമൂഹത്തോട് സേന തെറ്റ് ചെയ്തു എന്നതായിരുന്നു ഇദ്ദേഹം പ്രസംഗിച്ചത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ബുള്ളറ്റുകള്‍ കയറിയ സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് പ്രദര്‍ശിപ്പിച്ചു. ഓപ്പറേഷന് ബ്ലുസ്റ്റാറുമായി ബന്ധപ്പെട്ടാണ് ഈ വിശുദ്ധഗ്രന്ഥത്തി്ല് വെടിയുണ്ടകള്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: