ന്യൂദല്‍ഹി: വാക്സിന് പാഴാക്കിയതില്‍ മുന്‍പന്തിയില്‍ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളെന്ന് കണക്ക്. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ജാര്‍ഖണ്ഡ് 37 ശതമാനത്തോളം വാക്സിനുകള്‍ പാഴാക്കി. കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗെല്‍ മുഖ്യമന്ത്രിയായ ഛത്തീസ്ഗഡില്‍ 30 ശതമാനത്തോളം വാക്സിനാണ് പാഴാക്കിയത്.ഇതിന് കാരണം കരിഞ്ചന്തയും ചോര്ച്ചയുമാണെന്ന് ആരോപണമുണ്ട്. വാക്സിനേഷന്റെ വേഗത കുറയ്ക്കുക, രാജ്യത്ത് വാക്സിന് ക്ഷാമം ഉണ്ടെന്ന് വരുത്തിതീര്‍ക്കുക എന്നിവയാണ് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളുടെ ലക്ഷ്യമെന്ന് കരുതുന്നു.
സംസ്ഥാനങ്ങളോട് വാക്സിന് പാഴാക്കല്‍ നിരക്ക് ഒരു ശതമാനത്തിന് താഴെ ഒതുക്കണമെന്നാണ് ആവശ്യം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന് പാഴായതിന്റെ കണക്ക് താഴെ: ജാര്‍ഖണ്ഡ് (37.3%), ഛത്തീസ്ഗഡ് (30.2%), തമിഴ്നാട് (15.5%), ജ്മ്മുകശ്മീര് (10.8%), മധ്യപ്രദേശ് (10.7%). വാക്സിന് പാഴാവുന്നതിന്റെ ദേശീയ ശരാശരി 6.3% മാത്രമാണ്.
വാക്സിന് പാഴാകുന്നതിന് ഫലപ്രദമായി തടയിടാന്‍ കഴിയാത്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് പക്ഷെ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
അതുപോലെ വേണ്ടത്ര ഡോസുകളില്ലെന്ന കാരണം പറഞ്ഞ് മഹാരാഷ്ട്രയും രാജസ്ഥാനും (രണ്ടും കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങള്‍) 18നും 45നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേ സമയം ഉത്തര്‍പ്രദേശിലും അസമിലും നല്ല രീതിയില്‍ വാക്സിനേഷന് നടന്നുവരുന്നു. എങ്ങിനെയാണ് ഉത്തര്‍പ്രദേശിനും അസമിനും ലഭിക്കുന്ന വാക്സിന് മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ലഭിക്കാതിരിക്കുന്നത്? അതായത് വാക്സിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണ്. വാക്സിന്റെ കാര്യത്തില്‍ ഒരു ഓഡിറ്റ് നടത്താനാണ് കേ്ന്ദ്രസര്ക്കാരിന്റെ അടുത്ത നീക്കം. എങ്കില്‍ മാത്രമേ വാക്സിന് ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ കഴിയൂ. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളില്‍ കരിഞ്ചന്തയും ചോര്ച്ചയുമാകാം കാരണമെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: