Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നയപ്രഖ്യാപനത്തിലെ നയരാഹിത്യം

ഉദ്ദേശ്യശുദ്ധിയില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണറെക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിച്ചിട്ടുള്ളത്. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ കണ്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കാണിച്ചിട്ടുള്ള താല്‍പര്യം തരംതാണ രാഷ്‌ട്രീയമാണ്. സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടും കടമെടുക്കുന്നതിന് കേന്ദ്രം അനുവദിക്കുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ ഒരുതരത്തിലും നീതീകരിക്കാവുന്നതല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2021, 05:00 am IST
in Editorial

ആഗ്രഹിച്ചതുപോലെ ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നു. ഇനി അഞ്ച് വര്‍ഷം അധികാരത്തില്‍ തുടരാമെന്ന ഉറപ്പുണ്ട്. തന്നിഷ്ടം പോലെ ഭരിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷം ദുര്‍ബലമാണ്. ചോദിക്കാനും പറയാനും തല്‍ക്കാലം ആരുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും ഈ അലസ മനോഭാവമാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ തെളിഞ്ഞുകാണുന്നത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളോടും നിരുത്തരവാദപരമായ സമീപനമാണ് നയപ്രഖ്യാപനത്തിലുള്ളതെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഗുരുതരമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നതായാണ് പറയുന്നതെങ്കിലും മരണങ്ങള്‍ വര്‍ധിക്കുകയാണ്. പരിശോധനയുടെ കുറവുകൊണ്ടു മാത്രമാണ് രോഗികളുടെ എണ്ണം കുറയുന്നതായി തോന്നുന്നതെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവരും ഭയപ്പെടുന്ന മൂന്നാം തരംഗം സംഭവിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകും. പക്ഷേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കാന്‍ കാണിക്കുന്ന താല്‍പര്യം കൊവിഡ് പ്രതിരോധത്തിന്റെയും മറ്റും കാര്യങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല.

ഇടതുമുന്നണിക്ക് ലഭിച്ചിരിക്കുന്നത് ഭരണത്തുടര്‍ച്ചയാണെങ്കിലും അധികാരമേറ്റിരിക്കുന്നത് പുതിയ സര്‍ക്കാരാണ്. പക്ഷേ ഈ മാറ്റം നയപ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നില്ല. പേരിനു മാത്രമുള്ള പ്രഖ്യാപനങ്ങളാണ് അധികവും. കൊവിഡിന്റെ കാര്യംതന്നെ എടുത്താല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നയപ്രഖ്യാപനത്തില്‍ സ്ഥാനംപിടിച്ചിട്ടുള്ളത്. കൊവിഡ് മരണസംഖ്യ കുറച്ചുകാണിച്ചിരിക്കുന്നു. ആഗോള ഉല്‍പ്പാദകര്‍ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കില്ലെന്ന് പഞ്ചാബ് അതിന് ശ്രമിച്ചപ്പോള്‍തന്നെ വ്യക്തമായതാണ്. കേന്ദ്രത്തിനു മാത്രമേ വാക്‌സിന്‍ ലഭിക്കൂ. സ്ഥിതി ഇതായിരിക്കെ മൂന്നു കോടി കൊവിഡ് വാക്‌സിന് ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണെന്നും, വാക്‌സിന്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നുമൊക്കെയുള്ള എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങള്‍ പരിഹാസ്യമാണ്. ഈ സര്‍ക്കാര്‍ മഹാകാര്യങ്ങള്‍ ചെയ്യാന്‍ പോവുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള പദ്ധതികളോ നിര്‍ദ്ദേശങ്ങളോ നയപ്രഖ്യാപനത്തിലില്ലാത്തത് കുറ്റകരമായ അനാസ്ഥയാണ്. ക്ഷേമ പെന്‍ഷനുകള്‍ കൊവിഡ് പാക്കേജിന്റെ ഭാഗമായി കാണിച്ച് കയ്യടി നേടാനുള്ള ശ്രമം തട്ടിപ്പാണ്.

ഉദ്ദേശ്യശുദ്ധിയില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണറെക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിച്ചിട്ടുള്ളത്. അടിസ്ഥാനരഹിതമായ കാരണങ്ങള്‍ കണ്ടുപിടിച്ച് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കാണിച്ചിട്ടുള്ള താല്‍പര്യം തരംതാണ രാഷ്‌ട്രീയമാണ്. സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടും കടമെടുക്കുന്നതിന് കേന്ദ്രം അനുവദിക്കുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ ഒരുതരത്തിലും നീതീകരിക്കാവുന്നതല്ല. തോന്നിയപോലെ വായ്‌പയെടുത്ത് സംസ്ഥാനത്തെ കടക്കെണിയിലകപ്പെടുത്താനാണ് തോമസ് ഐസക് ധനമന്ത്രിയായിരുന്ന കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ആര്‍ബിഐയുടെ അനുമതിയില്ലാതെ കിഫ്ബി വഴി കടമെടുത്തതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് നയപ്രഖ്യാപനം. ചുരുക്കത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനപ്പുറം സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാനോ ജനക്ഷേമം ഉറപ്പുവരുത്താനോ നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത നയപ്രഖ്യാപനം യാന്ത്രികവും ദിശാബോധമില്ലാത്തതുമാണ്. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍തന്നെ വിളമ്പിയിരിക്കുന്നു എന്നര്‍ത്ഥം.

Tags: keralapolicy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.