Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈസ്തീയ സഭകളുടെ സംവരണ അവകാശവാദം തെറ്റ്; ന്യൂനപക്ഷ വകുപ്പ് വിഷയത്തില്‍ വിമര്‍ശനവുമായി മുസ്ലീം മതനേതാക്കള്‍

അതേസമയം, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ത്ത മുസ്ലിം തീവ്രവാദ സംഘടനകള്‍ മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കലിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സംഘടനകള്‍ക്കുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 10:53 am IST
in Kerala

തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി പണറായി വിജയന്‍ ഏറ്റെടുത്തതോടെ ന്യൂനപക്ഷ സംഘടനകളില്‍ ഭിന്നിപ്പ്. പ്രതിഷേധവുമായി മുസ്ലിം ലീഗ്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രചരണത്തിനെതിരെ സമസ്ത കേരളാ മുസ്ലിം ജമാഅത്ത് സമിതി. വിശദീകരണവുമായി സിപിഎം.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തതില്‍ ന്യൂനപക്ഷ സംഘടനകളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്തി ഏറ്റെടുത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വകുപ്പ് ന്യൂനപക്ഷ അംഗത്തിന് നല്‍കിയ ശേഷം തിരികെ എടുത്തു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പിന്നാലെ ക്രൈസ്തീയ സഭകളുടെ സംവരണ അവകാശവാദം തെറ്റാണെന്ന് പറഞ്ഞ് സമസ്ത കേരളാ മുസ്ലിം ജമാഅത്ത് സമിതിയും രംഗത്തെത്തി.  

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ മുഴുവന്‍ മുസ്ലിം വിഭാഗത്തിലേക്ക് പോകുന്നുവെന്ന വിമര്‍ശനം ക്രൈസ്തവ സഭകള്‍ ഉന്നയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തത്. ഇക്കാര്യം മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ എം.വി. ഗോവിന്ദന്‍ സ്ഥരീകരിക്കുകയും ചെയ്തു. ക്രൈസ്തവ സഭകളുടെ ആ അവകാശവാദം തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത കേരളാ മുസ്ലിം ജമാഅത്ത് സമിതി രംഗത്ത് എത്തിയത്.  

സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്ന വിവിധ വിഭാഗങ്ങളിലെ 20 കോടിയില്‍ താഴെ മാത്രം വരുന്ന ചില സ്‌കോളര്‍ഷിപ്പ് പദ്ധതികളെ സംബന്ധിച്ചാണ് 80:20 എന്ന അനുപാതത്തിന്റെ പേരില്‍ ചില  തെറ്റിദ്ധാരണകള്‍ പരക്കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. അതിന്റെ കാരണം ക്രിസ്തീയ വിഭാഗം ന്യൂനപക്ഷ സമുദായമാണെങ്കിലും അതിലെ പിന്നാക്ക സമുദായങ്ങള്‍ 20 ശതമാനം മാത്രമാണുള്ളത് എന്നതിനാലും മുസ്ലിം ന്യൂനപക്ഷ സമുദായം ന്യൂനപക്ഷ വിഭാഗം എന്നതിനൊപ്പം പിന്നാക്ക സമുദായമായതിനാല്‍ കൂടിയാണെന്നും വിശദീകരണ കുറിപ്പിലുണ്ട്.  

സംഭവം ചര്‍ച്ചയായതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ തന്നെ രംഗത്തെത്തി. വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള ലീഗ് നീക്കം അപലപനീയമെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ന്യൂനപക്ഷക്ഷേമ വകുപ്പ് ആര്‍ക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തൂവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്തുതാവിരുദ്ധമാണ്. മുസ്ലിം സമുദായത്തിന് എല്‍ഡിഎഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. ഇതാണ് ലീഗിനെ വിറളി പിടിപ്പിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നതെന്ന് പറഞ്ഞ് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും വിജയരാഘവന്‍ നടത്തി.  

അതേസമയം, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ത്ത മുസ്ലിം തീവ്രവാദ സംഘടനകള്‍ മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കലിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സംഘടനകള്‍ക്കുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Tags: കെസിബിസിസമസ്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വൈഫ് ഇന്‍ ചാര്‍ജ്’ പരാമര്‍ശം: സമസ്തയില്‍ ഭിന്നത രൂക്ഷം

Thrissur

മദ്യനയം ജനവിരുദ്ധം: കെസിബിസി മദ്യവിരുദ്ധ സമിതി

Kerala

കാനത്തില്‍ ജമീലയോ പി.കെ. സൈനബയോ പോലും വന്നില്ല; സിപിഎമ്മിന്റെ ഏക സിവില്‍കോഡ് സമ്മേളനം പ്രസഹനമായെന്ന് ഖദീജ മുംതാസ്

Kerala

പൊതു സിവില്‍ കോഡ് ; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

Kerala

ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സി പി എം; ലക്ഷ്യം ന്യൂനപക്ഷങ്ങളില്‍ ഭീതി സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.