Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുന്നത്തൂര്‍ തൊമ്മി

രാധാകൃഷ്ണന് കിട്ടാമായിരുന്ന പൊതുമരാമത്ത് പോലുള്ള പ്രധാനവകുപ്പുകള്‍ മിസ്റ്റര്‍ മരുമകന് എഴുതിക്കൊടുത്തിട്ടാണ് പട്ടേലര്‍ വിപ്ലവവായാടിത്തം നടത്തുന്നത്. ദേവസ്വം വകുപ്പില്‍ മന്ത്രിക്കല്ല ബോര്‍ഡിനാണ് കാര്യമെന്ന് അറിയാത്തവരല്ല പട്ടേലരെ നവോത്ഥാനനായകനാക്കാനുള്ള പാഴ്ശ്രമത്തിന് പിന്നിലെന്ന് അറിയണം. ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ പിന്നാക്കക്കാരനാണ് കെ. രാധാകൃഷ്ണനെന്ന് എന്ന നട്ടാല്‍ കിളിര്‍ക്കാത്ത കള്ളമടക്കം ഉളുപ്പില്ലാതെ തള്ളിയാണ് പിആര്‍ പണ്ഡിതന്മാര്‍ പിണറായിക്ക് കുഴലൂതാന്‍ തുടങ്ങുന്നതെന്ന് ഓര്‍ക്കണം.

എം.സതീശൻ by എം.സതീശൻ
May 23, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

‘അയ്യോ, ഈ പാവം കുഞ്ഞുമോനെ കുറിച്ച് അങ്ങനൊന്നും കരുതിയേക്കല്ലേ’ എന്ന കുന്നത്തൂര്‍ തൊമ്മിയുടെ ഏങ്ങലടിക്ക് മാനങ്ങള്‍ പലതാണ്. ഘടകകക്ഷികള്‍ക്ക് മന്ത്രിമാരെ വീതം വെക്കുന്ന പട്ടേലര്‍ കൂട്ടത്തിന്റെ മീറ്റിങ് ചൂടുപിടിക്കുമ്പോഴാണ് ഒരു ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മാമനോടൊന്നും തോന്നല്ലേ എന്ന മട്ടില്‍ കുഞ്ഞുമോന്‍ വെറും തൊമ്മിയുടെ ഭാവ മെടുത്തിട്ടത്. ‘കാത്തിരുന്ന് കാണാം’ എന്ന കുഞ്ഞുമോന്റെ ഉത്തരത്തിന് ‘ഒരു ഭീഷണിയുടെ സ്വരമുണ്ടോ’ എന്ന അവതാരകന്റെ പരിഹാസത്തില്‍ പൊതിഞ്ഞ മറുചോദ്യം ഉയര്‍ന്നപ്പോഴാണ് മേല്‍പ്പറഞ്ഞ ഏങ്ങലടി ഉണ്ടായത്. ഭീഷണിക്കുള്ള ത്രാണിയൊന്നും കുന്നത്തൂര്‍ തൊമ്മിക്കുണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ട് എന്തിനാ ബാലാ…. എന്ന മട്ടിലൊരു നിസ്സഹായതയുണ്ടായിരുന്നു ആ ശബ്ദത്തിന്.

കുഞ്ഞുമോന്‍ അങ്ങനെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്റെ ഗണ്‍മേന്മാരിലൊരാള്‍ കഴുത്തിന് കുത്തിപ്പിടിച്ച് എയറില്‍ നിര്‍ത്തിയതാണ് കുന്നത്തൂരുകാരുടെ എംഎല്‍എയെ. കോണ്‍ഗ്രസുകാരും ബിജെപിക്കാരുംവരെ അതിനെ അപലപിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തി. പക്ഷേ തൊമ്മിയുണ്ടോ കുലുങ്ങുന്നു. ‘എന്ത് നല്ല തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്… എന്ന മട്ടിലായിരുന്നു അന്നും കുഞ്ഞുമോന്റെ പ്രതികരണം.

കെ. രാധാകൃഷ്ണനെന്ന ജാതിയില്ലാത്ത ചേലക്കാരന്‍ സഖാവ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്ക് ദളിതനായതിന്റെ  കമ്മ്യൂണിസ്റ്റ് തള്ളുകള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളുമ്പോഴാണ് കുന്നത്തൂരില്‍ നിന്ന് ഇങ്ങനെയൊരു വിതുമ്പിക്കരച്ചില്‍ ഉയരുന്നത്. ജാതിയും മതവുമില്ലെന്ന് തള്ളിമറിക്കുന്ന പാര്‍ട്ടിക്ക് കേരളത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ ഇപ്പോള്‍ ദളിതനാണെന്ന് തോന്നുന്നതും അദ്ദേഹത്തിന് ദേവസ്വം വകുപ്പ് നല്‍കിയിട്ട് അതിന്റെ പേരില്‍ ജാതി പറഞ്ഞ് വിപ്ലവമെന്ന് ഘോഷിക്കുന്നതും വലിയ കാര്യമല്ല. രാധാകൃഷ്ണന് കിട്ടാമായിരുന്ന പൊതുമരാമത്ത് പോലുള്ള പ്രധാനവകുപ്പുകള്‍ മിസ്റ്റര്‍ മരുമകന് എഴുതിക്കൊടുത്തിട്ടാണ് പട്ടേലര്‍ വിപ്ലവവായാടിത്തം നടത്തുന്നത്. ദേവസ്വം വകുപ്പില്‍ മന്ത്രിക്കല്ല ബോര്‍ഡിനാണ് കാര്യമെന്ന് അറിയാത്തവരല്ല  പട്ടേലരെ നവോത്ഥാനനായകനാക്കാനുള്ള പാഴ്ശ്രമത്തിന് പിന്നിലെന്ന് അറിയണം. ദേവസ്വം മന്ത്രിയാകുന്ന ആദ്യത്തെ പിന്നാക്കക്കാരനാണ് കെ. രാധാകൃഷ്ണനെന്ന് എന്ന നട്ടാല്‍ കിളിര്‍ക്കാത്ത കള്ളമടക്കം ഉളുപ്പില്ലാതെ തള്ളിയാണ് പിആര്‍ പണ്ഡിതന്മാര്‍ പിണറായിക്ക് കുഴലൂതാന്‍ തുടങ്ങുന്നതെന്ന് ഓര്‍ക്കണം.

അമ്പതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ അഞ്ഞുറ് പേര്‍ക്കുള്ള കസേരയിട്ട്  അതില്‍ നാനൂറ് പേരെ ഇരുത്തിയും ആയിരത്തോളം പേരെ പന്തലിന്റെ നാല് വശത്ത് നിര്‍ത്തിയും വലിയചുടുകാട്ടില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് മുദ്രാവാക്യം വിളിച്ചും മുഷ്ടി ചുരുട്ടിയും  കോടതിയെയും കോവിഡിനെയും മാനിച്ചുകളഞ്ഞ സര്‍ക്കാരാണ് പട്ടേലരുടേതാണ്. അതായത് മൊത്തം മലയാളികളെയും തൊമ്മികളാക്കിക്കളയാമെന്ന ഒരിതുണ്ട് പട്ടേലരുടെ ഉള്ളില്‍. ഒന്നാം വട്ടം കണ്ടപ്പോള്‍ ഇരട്ടച്ചങ്കന്‍, സംഗതി രണ്ടാംവട്ടമാകുമ്പോള്‍ ചങ്കിന്റെ എണ്ണം കൂടുമോ എന്ന് കണ്ടറിയണം.  

ദളിതരില്‍ ദളിതനായ കുഞ്ഞുമോന്‍ 25 വര്‍ഷമായി പട്ടേലര്‍ക്ക് പിന്നിലുണ്ട്. ആര്‍എസ്പിയായും ആര്‍എസ്പി ലെനിനിസ്റ്റായും പെട്ടി ചുമന്നും ചെല്ലമെടുത്തും ആട്ടിത്തുപ്പിയാലും കമാന്ന് ഒരക്ഷരം മിണ്ടാതെയും ശരിക്കും അധ്വാനിക്കുന്ന തൊഴിലാളിയുടെ പ്രതിനിധിയായി പട്ടേലരുടെ അടുക്കളപ്പുറത്തുണ്ട് ഇത്രകാലവും അദ്ദേഹം. കുന്നത്തൂര്‍ എംഎല്‍എ എന്ന മഹോന്നതമായ ഔദാര്യത്തിനപ്പുറം കുഞ്ഞുമോന് ഒന്നും ഇന്നേവരെ കിട്ടിയിട്ടില്ല. കുഞ്ഞുമോന്റെ അടിമക്കണ്ണുകളായ പാര്‍ട്ടിക്കാര്‍ ഒടുവില്‍ കണ്ട പരിഹാരമാര്‍ഗം ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനാക്കണമെന്ന് ഒന്ന് അപേക്ഷിച്ചാലോ എന്നാണ്. കൂടെയുള്ളവരും കൂടി പാവത്തെ കളിയാക്കുകയാണെന്ന് കരുതരുത്. ഏങ്ങലടി കണ്ട് സങ്കടം സഹിക്കാതെയാണ് അവര്‍ കേരളത്തിലെ ആകെയുള്ള ഒരു ലെനിനിസ്റ്റിന് വേണ്ടി ഈ പദവി യാചിച്ച് കത്ത് അയയ്‌ക്കാനൊരുങ്ങുന്നത്. കേരള കാസ്‌ട്രോ കഴിഞ്ഞ കുറി യെച്ചൂരിയുടെ പോക്കറ്റില്‍ വെച്ചുകൊടുത്ത കത്തിനോളം പോരുന്ന ഒരു യെമണ്ടന്‍ കത്താവും അത്. വിഎസ് കഴിഞ്ഞാല്‍ പിന്നെ കോവൂര്‍ കുഞ്ഞുമോന്‍ എന്ന് മലയാളികളെ കൊണ്ട് പറയിക്കും എന്ന വാശിയിലാണ് ലെനിനിസ്റ്റ് അടിമകള്‍.

ഒരു മോഹം കുഞ്ഞുമോന്റെ പാഴ് മനസ്സിലുണ്ടാകാതിരിക്കുമോ എന്ന തോന്നലിലാണ് കേരളാ പാപ്പരാസികള്‍ എറിഞ്ഞുനോക്കുന്നത്. ഒരിക്കലെങ്കിലും മന്ത്രിയാകണമെന്ന് കുഞ്ഞുമോനുമുണ്ട്. പക്ഷേ അത് പട്ടേലരുടെ വാഴ്ചക്കാലത്ത് നടക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പായിട്ടുണ്ട്. കരഞ്ഞുതീര്‍ക്കാമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അത്രയ്‌ക്ക് കുഞ്ഞാണ് പട്ടേലരുടെ പാര്‍ട്ടിക്കാര്‍ക്ക് കുഞ്ഞുമോന്‍. ബ്രാഞ്ച് കമ്മറ്റിയിലെ പട്ടേലര്‍ മുതല്‍ സാക്ഷാല്‍ പിണറായി പട്ടേലര്‍ വരെയുള്ളവരുടെ തീട്ടൂരത്തിന് അനുസരിച്ച് മാത്രമേ കുഞ്ഞുമോന് ചലിക്കാന്‍ പറ്റൂ. എങ്ങോട്ട് തിരിഞ്ഞാലും കഴുത്തില്‍ ബല്‍റ്റിട്ട്, ബല്‍റ്റില്‍ തുടലിട്ട് മുതലാളിമാര്‍ പിടിക്കും. പിന്നെന്താ… താനും തന്റെ ഏതാനും അടിമക്കണ്ണുകളും മാത്രമുള്ള അഖിലകേരള ലെനിനിസ്റ്റ് പ്രസ്ഥാനത്തിന് ചുളുവില്‍ ഒരു എംഎല്‍എ…. അത് കയ്‌ക്കില്ലല്ലോ…. കക്ഷത്തിലുള്ളത് പോവാതെ സൂക്ഷിക്കുക എന്നത് മാത്രമാണ് കുഞ്ഞുമോന്റെ വിനയകുനിയത്തത്തിന് പിന്നിലെന്ന് അറിയണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

Entertainment

ക്ഷയരോഗബാധിത, നില വഷളെന്നും നടി ലീന മരിയ പോള്‍, ജാമ്യാപേക്ഷയില്‍ ഇടപെടാതെ സുപ്രീം കോടതി

India

രാജ്യത്തെ നടുക്കി ആകാശ ദുരന്തം; 110 പേരുടെ മരണം സ്ഥിരീകരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

Kerala

ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് എന്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ഇറാൻ ആക്രമിക്കപ്പെടുമോ ? ടെഹ്‌റാന് ഒരു ആണവ ബോംബ് പോലും നിർമ്മിക്കാൻ കഴിയില്ല ; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും; എഞ്ചിനിലെ സാങ്കേതിക തകരാർ അപകട കാരണമെന്ന് പ്രാഥമിക നിഗമനം

കല്‍മണ്ഡപം കവര്‍ച്ച കേസില്‍ അറസ്റ്റിലായ മണിമാരന്‍ ആക്രമണകാരിയെന്ന് പൊലീസ് , അമ്പതോളം കേസുകളില്‍ പ്രതി

ചായ മേശയുടെ ചില്ല് പൊട്ടി കാൽപാദത്തിലും തുടയിലും തുളച്ചുകയറി നാലു വയസ്സുകാരന് ദാരുണാന്ത്യം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; അപകടം ടേക് ഓഫിനിടെ, വിമാനത്തിൽ ജീവനക്കാർ ഉൾപ്പടെ 242 യാത്രക്കാർ

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ ചിന്തന്‍ ബൈഠക്ക് ജൂലൈയില്‍; ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥി

ഭീകരതയ്ക്കെതിരായ ഭാരതത്തിന്റെ നിലപാട് വിശദീകരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി തിരിച്ചെത്തിയ  പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി   ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരതത്തിന്റെ നയതന്ത്ര അശ്വമേധം

ഒരു വര്‍ഷത്തോളം ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ക്ക് 23 വര്‍ഷം തടവും 30000 രൂപ പിഴയും

അശ്വിൻ രാത്രി ഫോൺ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന് യുവതി;വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

ചായ തിളപ്പിക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies