Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ ആരോഗ്യമന്ത്രിയുടെ കരുതല്‍ വാക്കില്‍ ഒതുങ്ങി; മക്കളുടെ തുടര്‍ ചികിത്സയ്‌ക്ക് പണം ഇല്ല: ശാന്തിയും കുടുംബവും റോഡരികില്‍ത്തന്നെ

ഒമ്പതുമാസം മുമ്പാണ് ശാന്തി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ആദ്യമായി റോഡിലിറങ്ങിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയും നാലാണ്‍മക്കളാണുള്ളത്. അതില്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയും ആവശ്യമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ശാന്തി തനിച്ചായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2021, 01:51 pm IST
in Kerala

കൊച്ചി: മക്കളുടെ തുടര്‍ ചികിത്സയ്‌ക്ക് പണം ഇല്ലാത്തതിനെ തുടര്‍ന്ന് സ്വന്തം അവയവം വില്‍ക്കാന്‍ വീണ്ടും നിര്‍ബന്ധിതയാകുകയാണ് ശാന്തിയെന്ന വീട്ടമ്മ. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30 മുതല്‍ കൊച്ചി കണ്ടെയ്‌നര്‍ റോഡരികിലാണ് ശാന്തിയും കുടുംബവും. രോഗബാധിതരായ മൂന്ന് മക്കളുടേയും മുഴുവന്‍ ചെലവും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ സര്‍ക്കാരിന്റെ ചെലവില്‍ നടത്താമെന്ന് വാക്ക് നല്‍കിയിരുന്നു. പിന്നീട് കളക്ടറും സ്ഥലത്തെത്തി ആശ്വസിപ്പിച്ചു. എന്നാല്‍ ഉറപ്പുകളും ആശ്വാസ വാക്കുകളും ശാന്തിയെ തുണച്ചില്ല. പലതവണ ഇതുസംബന്ധിച്ച് കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ നടപടിയുണ്ടായില്ല. സര്‍ക്കാരില്‍ നിന്ന് ഇതുവരെ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞുവെന്നും സംഭവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ജില്ലാ കളക്ടര്‍ തങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിച്ചെന്നും ശാന്തി പറഞ്ഞു. 

ഒമ്പതുമാസം മുമ്പാണ് ശാന്തി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ആദ്യമായി റോഡിലിറങ്ങിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയും നാലാണ്‍മക്കളാണുള്ളത്. അതില്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയും ആവശ്യമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ശാന്തി തനിച്ചായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വാടകയ്‌ക്ക് കഴിഞ്ഞിരുന്ന വീടും ഒഴിയേണ്ടി വന്നു. പിന്നീട് ഗത്യന്തരമില്ലാതെ റോഡരികില്‍ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് ബോര്‍ഡെഴുതി. സംഭവം മാധ്യമശ്രദ്ധ പിടിച്ചു പറ്റിയതോടെ മുന്‍ ആരോഗ്യമന്ത്രി ഷൈലജ മക്കളുടെ എല്ലാ ചെലവുകളും വഹിക്കാമെന്നറിയിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചില്ല.  

കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും വളരെ കഷ്ടപ്പാടോടു കൂടിയാണ് ഇവര്‍ റോഡരികില്‍ കഴിയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിയേറ്ററില്‍ ജോലിയുണ്ടായിരുന്ന മകന്റെ വരുമാനം നിലച്ചു. തുടര്‍ന്ന് മറ്റുവഴികളില്ലാതെ ഭിക്ഷ യാചിച്ച് കിട്ടുന്ന പണം കൊണ്ടാണ് ചെലവുകള്‍ നടത്തുന്നതെന്ന് പറയുമ്പോള്‍ ശാന്തി വിതുമ്പി. തങ്ങള്‍ക്ക് സഹായത്തിനാരുമില്ല, സഹായിക്കാമെന്ന് പറഞ്ഞവര്‍ സഹായിച്ചതുമില്ല, പെണ്‍കുട്ടിയുമായി റോഡരികില്‍ കഴിയുന്നത് നെഞ്ചിടിപ്പോടെയാണ് അവര്‍ പറഞ്ഞു.  

മൂന്നു മക്കളുടെ ചികിത്സാ ചെലവും മറ്റും ഈ നാല്‍പ്പത്തിയാറുകാരിക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ്. പാവങ്ങളുടെ കണ്ണീരൊപ്പുമെന്നുപറഞ്ഞ സര്‍ക്കാര്‍ ശാന്തിയുടെ കുടുംബത്തിന് പ്രതീക്ഷ മാത്രമാണ് നല്‍കിയത്. ആരെങ്കിലും തങ്ങള്‍ക്ക് തുണയാകുമെന്ന് കരുതി കാത്തിരിക്കുകയാണ് ശാന്തിയും കുടുംബവും.

Tags: keralaകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.