Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒരേയൊരു മുഖം പല മുഖച്ഛായകള്‍

മന്ത്രിമാരായി പുതുമുഖങ്ങള്‍ മാത്രം മതിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചതിന്റെ ഏകപക്ഷീയ സ്വഭാവം പ്രകടമാണ്. ഇങ്ങനെയൊരു മാനദണ്ഡം അവതരിപ്പിച്ചതും, സ്റ്റാലിനിസ്റ്റ് രീതിയില്‍ അംഗീകാരം നേടിയെടുത്തതുമൊക്കെ പിണറായിയുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാനാണ്. പാര്‍ട്ടി തീരുമാനമെന്ന പേരില്‍ നേതാവിന്റെ ഇച്ഛകള്‍ അടിച്ചേല്‍പ്പിക്കുന്നത് സിപിഎമ്മില്‍ ഇത് ആദ്യമല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2021, 05:00 am IST
in Editorial

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന് വ്യക്തമായിരിക്കുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ സിപിഎമ്മുകാരില്‍ ഒരാളെ മാത്രം നിലനിര്‍ത്തി ഏറിയ കൂറും  പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് ഒരര്‍ത്ഥത്തില്‍ പ്രശംസനീയമാണ്. കാരണം ഒരു തലമുറമാറ്റം പ്രകടം. ഇവര്‍ക്ക് മന്ത്രിമാരെന്ന നിലയ്‌ക്ക് ക്ലീന്‍ ഇമേജില്‍ പുതുതായി തുടങ്ങാം. പുതുതലമുറയില്‍പ്പെടാത്ത ചിലരെ മന്ത്രിമാരാക്കിയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ അവരും ആദ്യമായാണ് മന്ത്രി സ്ഥാനത്തെത്തുന്നത്. പൊതു മാനദണ്ഡം അനുസരിച്ചാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന വാദമാണ് മുന്നോട്ടുവയ്‌ക്കുന്നതെങ്കിലും ആര് നിശ്ചയിച്ചതാണ് ഈ മാനദണ്ഡമെന്ന് വ്യക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍നിന്ന് ചിലരെ വെട്ടിനീക്കാന്‍ രണ്ടു തവണ മത്സരിച്ചവരെ ഒഴിവാക്കുന്നുവെന്ന ന്യായം പറഞ്ഞതുപോലെയാണ് മന്ത്രിമാരെ തെരഞ്ഞെടുത്തതിലുള്ള പൊതുമാനദണ്ഡത്തിന്റെ കാര്യവും. രണ്ട് തീരുമാനങ്ങളിലും പൊതുവായുള്ളത് സ്വജനപക്ഷപാതമാണ്. രണ്ട് തവണ എംഎല്‍എയായ പിണറായി വിജയന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായതും, പുതുമുഖമോ പുതിയ മുഖമോ അല്ലാത്ത പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടിട്ടുള്ളതും ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യമാണല്ലോ.

ആരൊക്കെ ഒഴിവാക്കപ്പെട്ടാലും ആരോഗ്യമന്ത്രി സ്ഥാനത്ത് കെ.കെ. ശൈലജ തുടരുമെന്നാണ് പാര്‍ട്ടിയുടെ അണിയറ രഹസ്യങ്ങള്‍ അറിയാവുന്ന മാധ്യമങ്ങള്‍ പോലും ദിവസങ്ങളോളം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. കൊവിഡ് കാലത്തെ ‘മഹത്തായ’ പ്രവര്‍ത്തനം ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷേ തീരുമാനം വന്നപ്പോള്‍ ‘ടീച്ചറമ്മയും’ പുറത്തായിരിക്കുന്നു. സംഘടനാപരവും രാഷ്‌ട്രീയവുമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെ

ന്ന് പാര്‍ട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് അങ്ങനെയല്ലെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. പിണറായിയുടെ താളത്തിനു തുള്ളുന്ന പാര്‍ട്ടിയില്‍ വളരെ ആസൂത്രിതമായി നടത്തിയ വെട്ടിനിരത്തലാണിത്. തന്റെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് വിജയകരമായി ഒരു വെട്ടിനിരത്തല്‍ കൂടി പിണറായി നടത്തിയിരിക്കുന്നു. മന്ത്രിമാരായി പുതുമുഖങ്ങള്‍ മാത്രം മതിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചതിന്റെ ഏകപക്ഷീയ സ്വഭാവം പ്രകടമാണ്. ഇങ്ങനെയൊരു മാനദണ്ഡം അവതരിപ്പിച്ചതും, സ്റ്റാലിനിസ്റ്റ് രീതിയില്‍ അംഗീകാരം നേടിയെടുത്തതുമൊക്കെ പിണറായിയുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാനാണ്. പാര്‍ട്ടി തീരുമാനമെന്ന പേരില്‍ നേതാവിന്റെ ഇച്ഛകള്‍ അടിച്ചേല്‍പ്പിക്കുന്നത് സിപിഎമ്മില്‍ ഇത് ആദ്യമല്ല.  ഇതിന് ആദര്‍ശ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നത് മാധ്യമ വിധേയന്മാരുടെ സ്ഥിരം കലാപരിപാടി മാത്രം.

കെ.കെ. ശൈലജയെ ഒഴിവാക്കിയ രീതി പരിശോധിച്ചാല്‍ത്തന്നെ മന്ത്രിമാരെ തെരഞ്ഞെടുത്തതിലെ സ്വജനപക്ഷപാതം മനസ്സിലാക്കാനാവും. യഥാര്‍ത്ഥത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ തന്നെ ശൈലജയുടെ പേര് വെട്ടിയതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിജയകരമായി നടത്തിയതിന് ആരോഗ്യമന്ത്രി ശൈലജയ്‌ക്ക് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നുവെന്ന് ഒരു വശത്ത് വാഴ്‌ത്തിപ്പാടിയപ്പോള്‍ തന്നെ, ഈ വനിതാ മന്ത്രിക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ പിണറായി ഏറെ അസ്വസ്ഥനായിരുന്നുവല്ലോ. അതുവരെ ദിവസേന മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ടീച്ചറമ്മയെ നീക്കി ആ സ്ഥാനത്ത് കയറിയിരുന്ന് പിണറായി പ്രസംഗിക്കാന്‍ തുടങ്ങിയത് ഇതുകൊണ്ടാണ്. ഇരിക്കുന്ന കസേരയുടെ ബലത്തില്‍ എന്ത് ചെയ്യാനും പറയാനും മടിയില്ലാത്തയാളാണ് താനെന്ന് തെളിയിക്കുകയായിരുന്നു പിണറായി. ആരോഗ്യമന്ത്രിയെ അരികിലിരുത്തി ഒരക്ഷരം പോലും മിണ്ടാന്‍ അനുവദിക്കാതെയായിരുന്നു ഈ ധാര്‍ഷ്ട്യ പ്രകടനം. അവസരം വന്നപ്പോള്‍ മന്ത്രിസ്ഥാനം നിഷേധിച്ചും ശൈലജയോട് പിണറായി പകരം വീട്ടിയിരിക്കുകയാണ്. മരുമകനെ മന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ളതുകൊണ്ടാണ് ‘പുതുമുഖ കാര്‍ഡ്’ പുറത്തെടുത്തതെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ചുരുക്കിപ്പറഞ്ഞാല്‍ പിണറായി എന്ന സ്വേച്ഛാധിപതിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമാണ് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.