Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

വെങ്കോജിയുടെ പത്‌നി ദീപാബായി ധര്‍മ്മജ്ഞയും വിവേകിനിയുമായിരുന്നു. ഇവര്‍ക്ക് ശിവാജിയോട് വലിയ ആദരവുണ്ടായിരുന്നു. ദീപാബായി പതി വെങ്കോജിയെ ഉപദേശിച്ച് വഴിക്കു കൊണ്ടുവന്നു. അതുകൊണ്ട് ശിവാജി ദീപാബായിക്കും വെങ്കോജിക്കും സ്വരാജ്യത്തിന്റെ അധീനതയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ മേലാദായം എടുക്കാന്‍ ഏതാനും സ്ഥലങ്ങള്‍ വിട്ടുകൊടുത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 16, 2021, 07:43 pm IST
in Samskriti

ബീജാപൂരില്‍നിന്നും സഹായമഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതൊന്നും ഫലിച്ചില്ല. ക്രുദ്ധനായ വെങ്കോജി അനുജനായ സന്താജിയെ ആക്രമിച്ചു. സന്താജി തിരിച്ചടിച്ചു വെങ്കോജിയുടെ സൈന്യത്തെ തകര്‍ത്തു തരിപ്പണമാക്കി. ഇതെല്ലാം അറിഞ്ഞതിനുശേഷവും ഔദാര്യത്തോടെ ശിവാജി വെങ്കോജിക്ക് ഒരു എഴുത്തയച്ചു- കഴിഞ്ഞതിനെപ്പറ്റി ചിന്തിക്കേണ്ട. ഇനിയങ്ങോട്ടെങ്കിലും സന്ധി അംഗീകരിക്കാന്‍ തയ്യാറാകൂ എന്ന്. ശക്തിയുടെ പ്രഭാവം മനസ്സിലാക്കിയ വെങ്കോജി പ്രസ്താവന അംഗീകരിച്ചുകൊണ്ട് സന്ധിക്ക് തയ്യാറായി. രഘുനാഥപന്ത് സന്ധിക്ക് കളമൊരുക്കി.

വെങ്കോജിയുടെ പത്‌നി ദീപാബായി ധര്‍മ്മജ്ഞയും വിവേകിനിയുമായിരുന്നു. ഇവര്‍ക്ക് ശിവാജിയോട് വലിയ ആദരവുണ്ടായിരുന്നു. ദീപാബായി പതി വെങ്കോജിയെ ഉപദേശിച്ച് വഴിക്കു കൊണ്ടുവന്നു. അതുകൊണ്ട് ശിവാജി ദീപാബായിക്കും വെങ്കോജിക്കും സ്വരാജ്യത്തിന്റെ അധീനതയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ മേലാദായം എടുക്കാന്‍ ഏതാനും സ്ഥലങ്ങള്‍ വിട്ടുകൊടുത്തു.

ശിവാജിയുടെ ദക്ഷിണാഭിയാനം ആരംഭിച്ചിട്ട് പതിനെട്ടു മാസം പിന്നിട്ടു. ഔറംഗസേബ് ബീജാപൂരുമായി മിത്രത സമ്പാദിച്ചു എന്ന വിവരം ശിവാജിക്ക് ലഭിച്ചു. റായ്ഗഢില്‍ മുതിര്‍ന്ന ഭരണാധികാരികളും ശിവാജിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് തിരിച്ചു പോകണമെന്ന് ശിവാജിയും നിശ്ചയിച്ചു. അതനുസരിച്ച് മടക്കയാത്ര ആരംഭിച്ചു.

1678 മെയ് മാസം 15-ാം തീയതി ഛത്രപതി ശിവാജി റായഗഢ് കോട്ടയില്‍ തിരിച്ചെത്തി. റായഗഢില്‍ എത്തിയതിന് പുറകെ വെല്ലൂര്‍കോട്ട ജയിച്ചു എന്ന ശുഭവാര്‍ത്തയും എത്തി. രാജധാനിയില്‍ ശിവാജി ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പല വീരപ്രവര്‍ത്തനങ്ങളും ചെയ്തുകൊണ്ട് സ്വരാജ്യത്തിന്റെ സുതാര്യവും സുസ്ഥിരവുമായ ഭരണനിര്‍വ്വഹണം നടത്തിപ്പോന്നു.

1678 ഫെബ്രുവരി മാസത്തില്‍ ബീജാപൂരിന്റെ പ്രമുഖ ഭരണനിര്‍വാഹകനായ ബഹലോല്‍ഖാന്‍ മരിച്ചിരുന്നു. പകരം ജമശേദഖാന്‍ ആ സ്ഥാനത്തു വന്നു. ഇയാള്‍ അയോഗ്യനും ദുര്‍ബല മനസ്സിന്റെ ഉടമയുമായിരുന്നു. ഇയാളെ അനായാസേന വിലക്കെടുക്കാന്‍ സാധിക്കുമായിരുന്നു. ഇതു മനസ്സിലാക്കിയ ഛത്രപതി സുല്‍ത്താനെയും സിംഹാസനസഹിതം ബീജാപൂരിനെ വിലക്കെടുക്കാന്‍ നിശ്ചയിച്ചു. അതനുസരിച്ച് ജമശേദഖാന് ആറ് ലക്ഷം സ്വര്‍ണനാണയവും കൊടുത്ത് ബീജാപൂരിനെ ശിവാജിക്ക് നല്‍കാന്‍ വ്യവസ്ഥയായി. എന്നാല്‍ ഈ വിവരം സിദ്ദിമസൂദ് അറിഞ്ഞു. മസൂദ് തന്റെ ഭാര്യാപിതാവായ സിദ്ദിജൗഹറിന്റെ മരണശേഷം തന്റെ സൈനികരോടൊപ്പം ബീജാപൂരില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ബീജാപൂര്‍ സിംഹാസനത്തോടുള്ള അദ്ദേഹത്തിന്റെ കൂറ് ഒട്ടും കുറഞ്ഞിരുന്നില്ല. ഇപ്പോള്‍ ബീജാപൂരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായതറിഞ്ഞ മസൂദ് എങ്ങിനെയും ബീജാപൂരിനെ നിലനിര്‍ത്തണം എന്ന പ്രഖരമായ നിഷ്ഠയോടെ ബീജാപൂര്‍കോട്ടയില്‍ പ്രവേശിക്കാനുള്ള മാര്‍ഗം ആലോചിച്ചു. ജമശേദഖാന്‍ സ്വാഭാവികമായും സിദ്ദിമസൂദിന് അകത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കില്ല, അതുകൊണ്ട് ഒരു തന്ത്രം ആവിഷ്‌കരിച്ചു.

സിദ്ദിമസൂദ് അതികഠിനമായ രോഗബാധിതനായി കിടപ്പിലാണെന്ന് ആദ്യം പ്രചരിപ്പിച്ചു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം മസൂദ് മരിച്ചു എന്നു പ്രചരിപ്പിച്ചു. ഇദ്ദേഹത്തിന്റെ അനാഥരായ സൈനികര്‍ ജമശേദഖാനോട് ആശ്രയത്തിനഭ്യര്‍ത്ഥിച്ചു. ഖാന്‍മസൂദിന്റെ സൈന്യത്തിന് കോട്ടയില്‍ ആശ്രയം നല്‍കി. സൈന്യത്തിന്റെ കൂടെ വേഷപ്രഛന്നനായി മരിച്ച മസൂദും അകത്ത് പ്രവേശിച്ചു. അകത്ത് കടന്ന മസൂദ് തന്റെ സൈനികരെ ഉപയോഗിച്ച് കോട്ട  പിടിച്ചു. ജമശേദഖാനെ ബന്ധനസ്ഥനാക്കി. തുടര്‍ന്ന് ബാദശാഹയേയും ബീജാപൂര്‍ നഗരത്തെയും തന്റെ അധീനത്തിലാക്കി. ഇക്കാരണത്താല്‍ ശിവാജിയുടെ പദ്ധതി പൊളിഞ്ഞു. ബീജാപൂരിലേക്ക് പുറപ്പെട്ട അദ്ദേഹത്തിന് വെറും കയ്യോടെ തിരിച്ചുപോരേണ്ടിവന്നു.

ശിവാജി നേരെ പന്‍ഹല്‍ കോട്ടയിലേക്കാണ് പോയത്. 1678 സപ്തംബര്‍ 17 ന് അദ്ദേഹം പന്‍ഹളില്‍ എത്തി. തന്റെ അനുപസ്ഥിതിയിലും രാജ്യഭരണം വ്യവസ്ഥാപിതമായി നടക്കുന്നു എന്ന് ദക്ഷിണവിജയാഭിയാനത്തിന് പോയ പതിനെട്ടു മാസത്തെ അനുഭവംകൊണ്ട് അദ്ദേഹത്തിനു മനസ്സിലായി. തന്റെ കാലശേഷവും ശാശ്വതമായി സ്വരാജ്യത്തിന്റെ ഭരണവ്യവസ്ഥ അനുസ്യൂതം നടന്നുവരേണ്ടതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചു. അതിനായി യുവരാജാവായ സംഭാജിക്ക് പ്രശിക്ഷണം നല്‍കാന്‍ ആരംഭിച്ചു. യുവരാജാവിന്റെ സംസ്‌കൃത വിദ്യാഭ്യാസം ആരംഭിച്ചു. യുദ്ധവിദ്യയിലും നിഷ്ണാതനാവാന്‍ പ്രശിക്ഷണം നല്‍കി. രാജ്യകാര്യ  

നിര്‍വഹണത്തിലും രാജ്യതന്ത്രത്തിലും ആവശ്യമായ അനുഭവം ഉണ്ടാവട്ടെ എന്ന ഉദ്ദേശ്യത്തോടെ എല്ലാ പ്രധാനപ്പെട്ട സന്ദര്‍ഭത്തിലും മഹാരാജ് സംഭാജിയെ പങ്കെടുപ്പിച്ചിരുന്നു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.