Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൃത്യുവിനെ ജയിക്കാന്‍ മൃതസഞ്ജീവനി

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
May 15, 2021, 09:20 pm IST
in Samskriti

പ്രതീക്ഷിച്ച സമയം കഴിഞ്ഞിട്ടും കചന്‍ തിരിച്ചെത്താതിരുന്നപ്പോള്‍ ദേവയാനിക്ക് വളരെ വിഷമമായി. അവള്‍ ശുക്രാചാര്യരുടെ മുന്നിലെത്തി. അച്ഛനോട് തന്റെ സങ്കടം അറിയിച്ചു. മകളുടെ വിഷമം കാണാനാവാതെ ശുക്രാചാര്യരും ചിന്തയിലായി.

എവിടെയാണ് തന്റെ പ്രിയ ശിഷ്യന്‍? അവനെന്തു സംഭവിച്ചു? അസുരന്മാര്‍ വീണ്ടും ചതിച്ചുവോ? കൂട്ടത്തില്‍ നില്‍ക്കുന്നവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. കാര്യം അവരും തന്റെ ശിഷ്യന്മാരാണെങ്കിലും നന്മയുടെ അംശം വളരെ കുറവാണ്.  

ശുക്രാചാര്യര്‍ തന്റെ ജ്ഞാനദൃഷ്ടിയിലൂടെ നോക്കി. പ്രിയശിഷ്യന്‍ കചന്‍ എവിടെ?  ഒടുവില്‍ ആചാര്യര്‍ അതു കണ്ടു. കചന്‍ തന്റെ ഉള്ളില്‍ തന്നെയുണ്ട്. എങ്ങനെ? എല്ലാം വ്യക്തമായി കാണുന്നു. അസുരന്മാര്‍ കചനെ വധിച്ച് ശരീരം തരിപ്പണമാക്കി മദ്യത്തില്‍ കലക്കി തന്നെക്കൊണ്ട് കുടിപ്പിച്ചു.  

ഇനിയെന്താണൊരുമാര്‍ഗം?    ഏതു മാര്‍ഗത്തിലൂടെയും കചനെ ഇനിയും ജീവിപ്പിക്കണം. മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ചാല്‍ കചന്‍ എന്റെ വയറും പൊട്ടിച്ച് ജീവനോടെ പുറത്തു വരും. അപ്പോള്‍ തന്റെ മരണം ഉറപ്പാണ്. എന്നാലും പ്രശ്‌നമല്ല. ശിഷ്യനെ ജീവിപ്പിച്ച് വളര്‍ത്തേണ്ടത് തന്റെ കടമയാണ്. ലോകത്തെ രക്ഷിക്കാനായി സ്വയം കാളകൂടം വിഷമെടുത്തു ഭുജിച്ച ശ്രീപരമേശ്വരനാണ് എന്റെ ഉപാസനാ മൂര്‍ത്തി. സാക്ഷാല്‍ മൃത്യുഞ്ജയ ഭഗവാന്‍.

ആ മൃത്യുഞ്ജയ ഭഗവാനെക്കുറിച്ചോര്‍ത്തപ്പോള്‍ തന്നെ ലോകഗുരുവായ ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ ശുക്രാചാര്യരുടെ ഉള്ളില്‍ മറ്റൊരു ചിന്ത ഉണര്‍ത്തി. ഉള്ളില്‍ കിടക്കുന്ന കചനെ ഉയിര്‍ കൊടുത്ത്  എഴുന്നേല്‍പ്പിക്കും മുമ്പു തന്നെ ഒരു കാര്യം ചെയ്താലോ? സാക്ഷാല്‍ മൃതസഞ്ജീവനി മന്ത്രം തന്നെ കചന് ഉപദേശിച്ചു കൊടുത്ത് ഉണര്‍ത്തിയാലോ!

ശുക്രാചാര്യര്‍ അതു തന്നെ ചെയ്തു. ഉയിര്‍ കൊണ്ട കചന് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു കൊടുത്തു. പ്രയോഗവും വ്യക്തമാക്കിക്കൊടുത്തു. തുടര്‍ന്നാണ് പുറത്തു വരാനുള്ള ഊര്‍ജസ്വലത പകര്‍ന്നു നല്‍കിയത്.  

ശുക്രാചാര്യരുടെ വയറിനുള്ളില്‍ വിടവുണ്ടാക്കി കചന്‍ പുറത്തു വന്നു. വയറു പൊട്ടിയ ശുക്രാചാര്യര്‍ മരിച്ചു വീഴുകയായി. കചന്‍ താന്‍ അഭ്യസിച്ച മൃതസഞ്ജീവനി മന്ത്രം കൊണ്ട് തന്റെ ഗുരുവിനെ പുനര്‍ജീവിപ്പിച്ചു. ഇരുവരും ആനന്ദത്താടെ ആശ്ലേഷിച്ചു. ദേവയാനിക്കും സന്തോഷമായി. തന്റെ കമിതാവിനേയും പിതാവിനേയും തിരിച്ചു കിട്ടിയിരിക്കുന്നു.  

ശുക്രാചാര്യര്‍ അന്ന് ഒരു തീരുമാനമെടുത്തു. മദ്യം ആപത്താണ് . അതാണ് തന്നെ അപകടത്തില്‍ പെടുത്തിയത്. അതിനാല്‍ ഇനി മുതല്‍ താന്‍ മദ്യപിക്കില്ല. ഋഷിമാരോ, ബ്രാഹ്മണരോ ഉപാസകരോ മദ്യപിക്കാന്‍ പാടില്ല. അത് നിഷിദ്ധമാണ്. ശുക്രാചാര്യരുടെ ഉറച്ച തീരുമാനം  കേട്ട്  ദേവയാനിക്ക് സന്തോഷമായി.  ഗുരുവില്‍ പോലും ഇത്തരം പരിവര്‍ത്തനം വരുത്താന്‍ താന്‍ നിമിത്തമായതില്‍ കചനും ഏറെ സന്തോഷിച്ചു. കചന്‍ ഗുരുവിനെ നമസ്‌കരിച്ചു.  

അനുഗ്രഹാശിസ്സുകള്‍  ചൊരിഞ്ഞുകൊണ്ട് ശുക്രാചാര്യര്‍ ഇങ്ങനെ വ്യക്തമാക്കി:  നീ ഇനി മുതല്‍ എന്റെ ശിഷ്യന്‍ മാത്രമല്ല എന്റെ മകന്‍ തന്നെയാണ്. എന്റെ ഉദരത്തില്‍ നിന്നു പിറന്ന നീ എന്റെ മകനാണ്. എന്റെ ജീവന്‍ കൂടി തിരിച്ചു നല്‍കിയ നീ എനിക്ക് ജീവദാതാവു കൂടിയാണ്. അതുകൊണ്ട് നീ ഒരേ സമയം ശിഷ്യനും പിതാവും പുത്രനുമാണ്. എല്ലാംകൊണ്ടും നീ താതനുമാണ്.  

വിദ്യ എന്നത് ഒരേ ദിശയില്‍ മാത്രം സഞ്ചരിക്കാനുള്ളതല്ല. ഗുരു ശിഷ്യന് വിദ്യ കൈമാറുമ്പോള്‍ ശിഷ്യന്‍ ഗുരുവിനെ കൂടുതല്‍ ചിന്തിക്കാനും പഠിപ്പിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. അതിനാല്‍ പരസ്പര പോഷണമാണ് ഗുരുശിഷ്യ ബന്ധത്തിലൂടെ നടപ്പാകുന്നത്. ശുക്രാചാര്യര്‍ പറഞ്ഞു നിര്‍ത്തി.

Tags: death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.