Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ അരിവിതരണം നീട്ടിവച്ചു; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മതിയെന്ന് നിര്‍ദ്ദേശം`

കേരളത്തില്‍ അരിയും ഗോതമ്പും എഫ്‌സിഐ ഗോഡൗണ്‍ മുഖേന നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതു വരെ തുടങ്ങിയിട്ടില്ല. പല റേഷന്‍ കടകളിലും മെയ് മാസത്തെ അരി ഇതിനകം എഫ്‌സിഐ ഗോഡൗണില്‍ നിന്ന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇപോസ് മിഷനില്‍ ഇവ സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നിന്ന് ആധികാരികമായി ഉള്‍പ്പെടുത്താത്തതിനാലാണ് ഗുണഭോക്താക്കള്‍ക്ക് അരി വിതരണം മുടങ്ങിയത്.

Janmabhumi Online by Janmabhumi Online
May 15, 2021, 12:12 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് അനൗദ്യോഗിക നിര്‍ദ്ദേശം. പ്രതിമാസം സൗജന്യമായി 5 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ 79.88 കോടി ഗുണഭോക്താക്കള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ഗുണം ചെയ്യുക.  

കേരളത്തില്‍ അരിയും ഗോതമ്പും എഫ്‌സിഐ ഗോഡൗണ്‍ മുഖേന നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതു വരെ തുടങ്ങിയിട്ടില്ല. പല റേഷന്‍ കടകളിലും മെയ് മാസത്തെ അരി ഇതിനകം എഫ്‌സിഐ ഗോഡൗണില്‍ നിന്ന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇപോസ് മിഷനില്‍  ഇവ സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നിന്ന് ആധികാരികമായി ഉള്‍പ്പെടുത്താത്തതിനാലാണ് ഗുണഭോക്താക്കള്‍ക്ക് അരി വിതരണം മുടങ്ങിയത്. 62243.589  ടണ്‍ അരിയും, 14156. 471 ടണ്‍ ഗോതമ്പുമാണ് മെയ് മാസത്തിലേക്ക് മാത്രം സംസ്ഥാനത്തിന് ലഭിച്ചത്. ഇതിന്റെ ഏതാണ്ട് 80 ശതമാനവും എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നും സംസ്ഥാനത്തിന് കൈമാറി കഴിഞ്ഞിട്ടുണ്ട്. സാധാരണ റേഷന്‍ കൂടാതെ സൗജന്യ ധാന്യവിതരണത്തിനുള്ള അരിയും ഗോതമ്പും കടകളില്‍ എത്തിയതോടെ പല റേഷന്‍ കടകളിലും ഇവ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.  

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ 20ന് നടക്കും. ഇതിനു ശേഷം മാത്രമേ സൗജന്യ റേഷന്‍ വിതരണം ചെയ്യാനാവൂ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴിയുള്ള സൗജന്യ റേഷനെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വിതരണം ചെയ്യാനുള്ള നീക്കത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ താല്‍പര്യമാണുള്ളത്. സംസ്ഥാനത്തെ നീലേശ്വരം മുതല്‍ വലിയതുറ വരെയുള്ള 25 എഫ്‌സിഐ ഡിപ്പോകളില്‍ നിന്ന് അരിയും ഗോതമ്പും റേഷന്‍ കടകളിലേക്ക് വിതരണം തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ഉടനെ ഡിപ്പോകളില്‍ നിന്ന് അരി വിതരണം ആരംഭിച്ചിരുന്നു. എട്ടാം തീയതി ആവുമ്പോഴേക്കും ഏതാണ്ട് 50 ശതമാനം ധാന്യവും ഡിപ്പോകളില്‍ നിന്ന് വിതരണം ചെയ്ത് കഴിഞ്ഞിരുന്നു. അന്ത്യോദയ, ബിപിഎല്‍, കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.  

മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല എന്ന് ഉറപ്പായതിനാല്‍ ജൂണ്‍ മാസത്തെ ആദ്യ ആഴ്ച കൂടി സൗജന്യ റേഷന്‍ വിതരണത്തിന് സമയം നീട്ടി നല്‍കാനാണ് ഇനി സാധ്യത. ചെറിയ പെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഉണ്ടായിട്ടു കൂടി സൗജന്യ ധാന്യ വിതരണം നീട്ടിവയ്‌ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തൊട്ടാകെ സൗജന്യ റേഷന്‍ വിതരണത്തിന് കേന്ദ്ര സര്‍ക്കാരിന് 25,332.92 കോടിയുടെ സാമ്പത്തിക അധികചെലവ് വരുന്ന പദ്ധതിയാണിത്.

Tags: അരികേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies