Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിവിന്റെ അരണി കടഞ്ഞ് ഒരാള്‍

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2021, 01:10 pm IST
in Article

തെളിഞ്ഞ ചിന്തയും ഉറച്ച നിലപാടും കൊണ്ട് തപസ്യക്ക് വഴികാട്ടിയ മാടമ്പ് കുഞ്ഞുക്കുട്ടന്‍ കഥാവശേഷനായി. മലയാള സാഹിത്യത്തിന് പ്രതാപം പകര്‍ന്ന ശ്രേഷ്ഠ രചനകളിലൂടെ താന്‍ ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും പങ്ക് വെച്ചാണ് അദ്ദേഹം യാത്രയായത്.  അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലെ വര്‍ഷങ്ങള്‍ തപസ്യക്കായി ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.  

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ത്തന്നെ ആര്‍ഷഭാരതം ഒരുക്കിയ മഹാദര്‍ശനത്തിന്റെ അകംപൊരുള്‍ അന്വേഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ‘ഭ്രഷ്ട്’ പാഠങ്ങള്‍ ചെറിയേടത്ത് പാപ്തിക്കുട്ടിയുടെ ജീവിത കഥയുമായി ചേര്‍ത്ത് നാം കാണുമ്പോള്‍ പോലും അത് നമ്മെ ഒരു പാരമ്പര്യത്തിന്റെ സ്വത്വബോധവുമായി ഇണക്കിച്ചേര്‍ക്കുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. കഥയാണെങ്കിലും തിരക്കഥയാണെങ്കിലും മാടമ്പിന് ഈ നാടിന്റെ സംസ്‌കൃതിയുമായി ഇണങ്ങിനിന്നുകൊണ്ടുമാത്രമേ എഴുതാനും സംസാരിക്കാനും സാധിച്ചിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.  

പൂമുള്ളി തമ്പുരാന്റെ ശിഷ്യനായിരുന്നുകൊണ്ട് ഒരു ലോകത്തിന് കൊടുക്കാവുന്ന ആയുര്‍വേദ വിജ്ഞാനവും അദ്ദേഹം സ്വായത്തമാക്കി എന്നത് തന്റെ പാരമ്പര്യ വൈജ്ഞാനിക സമ്പത്തിനോടുള്ള ഒടുങ്ങാത്ത ആവേശമാണ് പ്രകടമാക്കുന്നത്. തന്റെ ജീവിതയാത്രയില്‍ വ്യത്യസ്തമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത് എന്നത് ആ വ്യക്തിത്വത്തിന്റെ സവിശേഷതയായി കാണേണ്ടതാണ്. സംസ്‌കൃതഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏറെ പ്രകടമായിരുന്നു. നടനായി വേഷമിടുമ്പോഴും പ്രസിദ്ധങ്ങളായ തിരക്കഥകളുടെ രചയിതാവാകുമ്പോഴും ആയുര്‍വേദ വിദഗ്ധനാകുമ്പോഴും ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന കലാകാരനാവുമ്പോഴും അദ്ദേഹത്തില്‍ പ്രകടമാവുന്ന മനുഷ്യത്വവും ശ്രേഷ്ഠമായ സാംസ്‌കാരിക ഭാവവും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.  

തനത് ശൈലിയില്‍ സ്വയം അവതരിക്കുകയും അവതരിപ്പിക്കുകയുമായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെയും തപസ്സിന്റെയും മുന്നിലല്ലാതെ അദ്ദേഹം തല കുനിച്ചില്ല. ഉറച്ച ബോധ്യത്തോടെ അദ്ദേഹം വെച്ച ചുവടുകളെ പിന്തുടരുകയും അതിലുറച്ച് നീങ്ങുകയുമാണ് ഒപ്പം നടക്കാന്‍ കൊതിച്ചവര്‍ക്കെല്ലാം കരണീയം. 

പ്രൊഫ.പി.ജി. ഹരിദാസ്

(തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.