Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിവിന്റെ അരണി കടഞ്ഞ് ഒരാള്‍

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2021, 01:10 pm IST
in Article

തെളിഞ്ഞ ചിന്തയും ഉറച്ച നിലപാടും കൊണ്ട് തപസ്യക്ക് വഴികാട്ടിയ മാടമ്പ് കുഞ്ഞുക്കുട്ടന്‍ കഥാവശേഷനായി. മലയാള സാഹിത്യത്തിന് പ്രതാപം പകര്‍ന്ന ശ്രേഷ്ഠ രചനകളിലൂടെ താന്‍ ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും പങ്ക് വെച്ചാണ് അദ്ദേഹം യാത്രയായത്.  അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലെ വര്‍ഷങ്ങള്‍ തപസ്യക്കായി ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.  

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ത്തന്നെ ആര്‍ഷഭാരതം ഒരുക്കിയ മഹാദര്‍ശനത്തിന്റെ അകംപൊരുള്‍ അന്വേഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ‘ഭ്രഷ്ട്’ പാഠങ്ങള്‍ ചെറിയേടത്ത് പാപ്തിക്കുട്ടിയുടെ ജീവിത കഥയുമായി ചേര്‍ത്ത് നാം കാണുമ്പോള്‍ പോലും അത് നമ്മെ ഒരു പാരമ്പര്യത്തിന്റെ സ്വത്വബോധവുമായി ഇണക്കിച്ചേര്‍ക്കുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. കഥയാണെങ്കിലും തിരക്കഥയാണെങ്കിലും മാടമ്പിന് ഈ നാടിന്റെ സംസ്‌കൃതിയുമായി ഇണങ്ങിനിന്നുകൊണ്ടുമാത്രമേ എഴുതാനും സംസാരിക്കാനും സാധിച്ചിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.  

പൂമുള്ളി തമ്പുരാന്റെ ശിഷ്യനായിരുന്നുകൊണ്ട് ഒരു ലോകത്തിന് കൊടുക്കാവുന്ന ആയുര്‍വേദ വിജ്ഞാനവും അദ്ദേഹം സ്വായത്തമാക്കി എന്നത് തന്റെ പാരമ്പര്യ വൈജ്ഞാനിക സമ്പത്തിനോടുള്ള ഒടുങ്ങാത്ത ആവേശമാണ് പ്രകടമാക്കുന്നത്. തന്റെ ജീവിതയാത്രയില്‍ വ്യത്യസ്തമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത് എന്നത് ആ വ്യക്തിത്വത്തിന്റെ സവിശേഷതയായി കാണേണ്ടതാണ്. സംസ്‌കൃതഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏറെ പ്രകടമായിരുന്നു. നടനായി വേഷമിടുമ്പോഴും പ്രസിദ്ധങ്ങളായ തിരക്കഥകളുടെ രചയിതാവാകുമ്പോഴും ആയുര്‍വേദ വിദഗ്ധനാകുമ്പോഴും ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന കലാകാരനാവുമ്പോഴും അദ്ദേഹത്തില്‍ പ്രകടമാവുന്ന മനുഷ്യത്വവും ശ്രേഷ്ഠമായ സാംസ്‌കാരിക ഭാവവും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.  

തനത് ശൈലിയില്‍ സ്വയം അവതരിക്കുകയും അവതരിപ്പിക്കുകയുമായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെയും തപസ്സിന്റെയും മുന്നിലല്ലാതെ അദ്ദേഹം തല കുനിച്ചില്ല. ഉറച്ച ബോധ്യത്തോടെ അദ്ദേഹം വെച്ച ചുവടുകളെ പിന്തുടരുകയും അതിലുറച്ച് നീങ്ങുകയുമാണ് ഒപ്പം നടക്കാന്‍ കൊതിച്ചവര്‍ക്കെല്ലാം കരണീയം. 

പ്രൊഫ.പി.ജി. ഹരിദാസ്

(തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശിപാര്‍ശ; കേരളത്തിലെ മണ്ഡലങ്ങള്‍ 30 ആകും

Kerala

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

Kerala

കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍; സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും

India

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

India

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.