Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാക്‌സിന്‍ വിതരണത്തിലെ അപാകത ജനങ്ങള്‍ വട്ടംകറങ്ങുന്നു

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.

Janmabhumi Online by Janmabhumi Online
Apr 29, 2021, 04:18 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

കൂറ്റനാട്: സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും ഒരുപോലെ വട്ടംകറക്കുന്നു. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിനായി നെട്ടോട്ടമോടുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഏറെ തിരക്കുണ്ടായിരുന്നെങ്കിലും അതെല്ലാം സഹിച്ച് കുത്തിവെപ്പ് ലഭ്യമായിരുന്നു. തിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്രവലിയ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ തിരക്ക് ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വാക്‌സിന്‍ ലഭിക്കൂ എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ജനങ്ങളെ വലക്കുന്നത്.  

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.  

ആദ്യമൊക്കെ രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ വാക്‌സിന്‍ ലഭിച്ചിരുന്ന സമയത്ത് ഇപ്പൊ ഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ വാക്‌സിന്‍ ലഭിക്കൂ എന്ന അവസ്ഥയാണ്. നൂറുകണക്കിന് പേരാണ് ഓരോ സ്ഥലങ്ങളിലും ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അവര്‍ക്കിപ്പോഴും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ല. മാത്രമല്ല, ഇവരില്‍ ഭൂരിഭാഗം ഷെഡ്യൂള്‍ ചെയ്യണമെന്ന കാര്യമറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ്.  

രജിസ്റ്റര്‍ കഴിഞ്ഞ് ഷെഡ്യൂള്‍ ചെയ്യാനെത്തുന്നവര്‍ക്ക് ദിവസങ്ങളായി അത് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച മെസേജുമായി ആശുപത്രിയില്‍ എത്തിയവര്‍ക്ക്, ‘നിങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വരൂ’ എന്ന മറുപടിയാണ് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്നത്. അവിടുന്ന് തിരിച്ച് ജനസേവന കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് ഡേറ്റ് ലഭിക്കുന്നില്ല എന്ന മറുപടിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്.  

ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും  ഷെഡ്യൂള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. വക്‌സിന്റെ ലഭ്യതക്ക് അനുസരിച്ചാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുക. വാക്‌സിന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രമേ  ഇപ്പോള്‍  കഴിയുകയുള്ളൂ. ഇത് ഒരു പകുതി പണിയാണ്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ക്കെല്ലാം സൈറ്റ് ഓപ്പണാവുന്ന സമയത്ത് ഷെഡ്യൂള്‍ ചെയ്യുക എന്നതും എളുപ്പമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് അസാധ്യമാണ്. എന്ന്, എപ്പോള്‍  ഷെഡ്യൂള്‍ ചെയ്യണമെന്ന് കൃത്യമായ ഉത്തരമില്ല.

ഓണ്‍ലൈനില്‍ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും,  ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷെഡ്യൂള്‍ ചെയ്യാനാവുന്ന വിവരം അറിയുന്നത്. കേരളത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഷെഡ്യൂള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ അയല്‍ സംസ്ഥാനങ്ങളായ  കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും എല്ലാ ജില്ലകളിലും വാക്‌സിന് ഷെഡ്യൂള്‍ എല്ലാ ദിവസം ലഭിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചില കള്ളകളികളാണ് ഇതിനുപിന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  

കഴിഞ്ഞദിവസം ജില്ലയിലെ എല്ലാ താലൂക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുദിവസമായി അത് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്ന സാധാരണക്കാരായ ആളുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. ആശുപത്രിയിലേക്കും അക്ഷയ കേന്ദ്രങ്ങളിലേക്കും മാറിമാറി പോകേണ്ട അവസ്ഥയാണ്.

Tags: ആരോഗ്യ പ്രവര്‍ത്തകര്‍vaccinationhospital
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

World

ഇസ്ലാമിക കാടത്തം : പാകിസ്ഥാൻ സൈന്യം വികൃതമാക്കിയ 50 ലധികം ബലൂച് വാസികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ അടുക്കിയിട്ട് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം: സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗിക്ക് 42,000 രൂപയുടെ ബില്ല്

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies