Categories: Kannur

കൊട്ടിയൂർ വൈശാഖ മഹോത്സവം; പ്രാക്കൂഴം നാളെ

നെല്ലളവ്, അവില്‍ അളവ്, ആയില്ല്യാര്‍ കാവില്‍ ഗൂഢ പൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകള്‍.  പ്രാകൂഴത്തിനു വിളക്ക് തെളയിക്കാനുള്ള പശുവിൻ നെയ്യ്  മാലൂർപടി ക്ഷേത്രത്തിൽ നിന്നും കൂട്ടേരി നമ്പ്യാർ എന്ന സ്ഥാനികനും , ചടങ്ങുകൾക്ക് ഉള്ള അവിൽ കാക്കയങ്ങാട്  പാലാ നരസിംഹ ക്ഷേത്രത്തിൽ നിന്ന് മേൽശാന്തിയും എഴുന്നള്ളിച്ചു കൊണ്ട് വരും .

Published by

ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി ഉത്സവ ത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രാക്കൂഴം ബുധനാഴ്ച ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തില്‍ ആണ്  തിയതി കുറിക്കൽ ചടങ്ങ് നടക്കുക . 

അക്കരെ ക്ഷേത്ര അടിയന്തരക്കാരായ ക്ഷേത്ര ഊരാളന്മാര്‍, കണക്കപിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ്  മഹോത്സവ നാളുകള്‍ കുറിക്കുക. ഇതേ ദിവസം തന്നെയാണ്  തണ്ണീര്‍ കുടി ചടങ്ങും നടക്കുക.  നെല്ലളവ്, അവില്‍ അളവ്, ആയില്ല്യാര്‍ കാവില്‍ ഗൂഢ പൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകള്‍.  പ്രാകൂഴത്തിനു വിളക്ക് തെളയിക്കാനുള്ള പശുവിൻ നെയ്യ്  മാലൂർപടി ക്ഷേത്രത്തിൽ നിന്നും കൂട്ടേരി നമ്പ്യാർ എന്ന സ്ഥാനികനും , ചടങ്ങുകൾക്ക് ഉള്ള അവിൽ കാക്കയങ്ങാട്  പാലാ നരസിംഹ ക്ഷേത്രത്തിൽ നിന്ന് മേൽശാന്തിയും എഴുന്നള്ളിച്ചു കൊണ്ട് വരും . 

 ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്മാശാരി, പെരുവണ്ണാന്‍ തുടങ്ങിയവരാണ് തണ്ണീര്‍ കുടി ചടങ്ങ് നടത്തുക.  അവില്‍ സമര്‍പ്പണം, നെല്ലളവ്, അരിയളവ് തുടങ്ങിയവയാണ് പ്രക്കൂഴം നാളി ലെ മറ്റു ചടങ്ങുകള്‍. അര്‍ധ രാത്രി ആയില്യാര്‍ക്കാവില്‍ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ  നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗൂഢ പൂജ നടക്കും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീര്‍ക്കാരും മഠങ്ങളില്‍ കഠിന വ്രതം ആചരിക്കാന്‍ തുടങ്ങും. ഇതിനു മുന്നോടിയായുള്ള ദൈവത്തെ കാണല്‍ ചടങ്ങ് ഇന്ന് മണത്തണ പൊടിക്കളത്തിൽ നടക്കും.പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക    .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക