Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രവിയച്ചന്‍ ഇനി വലിയച്ചന്‍

2003 മുതല്‍ വിക്രമന്‍ അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്‍. നവതി പിന്നിട്ട രവിയച്ചന്‍ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും പ്രതീകമായി നമുക്കിടയില്‍ കഴിയുന്ന രവിയച്ചന്‍ പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിന് ഉടമയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 09:27 am IST
in Cricket

ക്രിക്കറ്റില്‍ അഭിമാനകരമായ വിജയങ്ങള്‍ സമ്മാനിച്ച് കായിക പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പി. രവിയച്ചന് ഇനി പുതിയ നിയോഗം. കൊച്ചി രാജ്യ ചരിത്രത്തില്‍ തിളങ്ങുന്ന ഏടുകള്‍ എഴുതിച്ചേര്‍ത്ത പാലിയം കുടുംബത്തിന്റെ കാരണവരായി മാറിയിരിക്കുകയാണ്, ഒരുകാലത്ത് രഞ്ജി ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന രവിയച്ചന്‍. പാലിയം വലിയച്ചനായിരുന്ന വിക്രമന്‍ അച്ചന്‍ വിടപറഞ്ഞതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് രവിയച്ചന്‍ വന്നിരിക്കുന്നത്.

2003 മുതല്‍ വിക്രമന്‍ അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്‍. നവതി പിന്നിട്ട രവിയച്ചന്‍ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും പ്രതീകമായി നമുക്കിടയില്‍ കഴിയുന്ന രവിയച്ചന്‍ പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിന് ഉടമയാണ്.  

ആഢ്യത്വത്തിന്റെ കെട്ടുപാടുകളൊന്നുമില്ലാതെ പരിചയപ്പെടുന്ന ആരോടും മാന്യമായും സ്നേഹനിര്‍ഭരമായും ഇടപെടുന്ന വലിയ മനസ്സ്. നല്ലൊരു വായനക്കാരന്‍, കലാപ്രേമി എന്നീ നിലകളിലൊക്കെ രവിയച്ചന്റെ വ്യക്തിത്വത്തെ തൃപ്പൂണിത്തുറക്കാര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതു വിഷയത്തെക്കുറിച്ചും തെളിഞ്ഞ ധാരണകളും, അത് ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള കഴിവും ഇദ്ദേഹത്തിനുണ്ട്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘചാലകായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും, സംഘടനയുടെ ചെറുതും വലുതുമായ പരിപാടികളില്‍ ഊര്‍ജസ്വലതയോടെ പങ്കെടുക്കുകയും ചെയ്ത പാരമ്പര്യം രവിയച്ചന് അവകാശപ്പെട്ടതാണ്.

ക്രിക്കറ്റില്‍ ആരെങ്കിലുമാവാനല്ല, അതിനോടുള്ള കമ്പമാണ് രവിയച്ചനെ കളിക്കാരനാക്കിയത്. തിരു-കൊച്ചിക്കു വേണ്ടിയും പിന്നീട് കേരളത്തിനുവേണ്ടിയും 55 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള രവിയച്ചന്‍ 1952-1970 കാലയളവില്‍ ക്രീസില്‍ നിറഞ്ഞുനിന്നു. ക്രിക്കറ്റിന്റെ ലോകത്ത് എന്തെങ്കിലുമാവാന്‍ കേരളം കിണഞ്ഞു ശ്രമിച്ചപ്പോള്‍ അതിനുവേണ്ടി കനത്ത സംഭാവനകള്‍ നല്‍കി നായകസ്ഥാനത്തേക്കു വന്നയാളാണ് രവിയച്ചന്‍.  

സ്വന്തം നഗരമായ തൃപ്പൂണിത്തുറയിലെ പൂജ ക്ലബ്ബിനു വേണ്ടിയാണ് രവിയച്ചന്‍ കളിച്ചു തുടങ്ങിയത്. പില്‍ക്കാലത്ത് മുംബൈയില്‍നിന്ന് കളി പഠിച്ചു. നിരവധി മത്സരങ്ങളില്‍ കേരളത്തെ നയിച്ചു. 41 വയസ്സുവരെ കേരളത്തിനുവേണ്ടി കളിച്ചു. കുറച്ചുകാലം സെലക്ടറായി പ്രവര്‍ത്തിക്കുകയും പില്‍ക്കാലത്ത് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുകയും ചെയ്തു.

നിലവില്‍ വലിയച്ചനായിരിക്കുന്നയാള്‍ വിടപറയുന്നതോടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ ആ സ്ഥാനത്തേക്ക് വരികയാണ്. ഇതിന് പ്രത്യേകചടങ്ങുകളൊന്നുമില്ല. പാലിയം ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ച് സ്വഭാവികമായി സംഭവിക്കുകയാണ്. രവിയച്ചന്‍ വലിയച്ചനായിരിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പ്രതിഫലനങ്ങള്‍ പാലിയം തറവാട്ടിലുമുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Samskriti

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

Samskriti

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.