Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് ഭക്ഷ്യക്കിറ്റിന്റെ മോഡലായ പാറുഅമ്മ റേഷനരി ഇല്ലാത്തതിനാല്‍ കുടിച്ചത് കഞ്ഞിവെള്ളം; തെളിഞ്ഞത് സൈബര്‍സഖാക്കളുടെ നിറം പിടിപ്പിച്ച കള്ളം

ഇതാണ് ഭക്ഷ്യക്കിറ്റും വാങ്ങി സുഖജീവിതം നയിക്കുന്നു എന്ന രീതിയില്‍ എല്‍ഡിഎഫ് അവരുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍ തുടര്‍ഭരണം തട്ടിപ്പറിച്ചെടുക്കാന്‍ വേണ്ടി അവതരിപ്പിച്ചിരിക്കുന്ന പാറുഅമ്മയുടെ തുളവീണ യഥാര്‍ത്ഥജീവിതം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 10:23 pm IST
in Kerala

കളമശേരി: ഇടതുമുന്നണിയുടെ ഭക്ഷ്യക്കിറ്റിന് മോഡലാക്കിയ പാറുഅമ്മ എന്ന 83കാരി കയ്യില്‍ റേഷനരിയില്ലാത്തതിനാല്‍ ഇന്നലെ കുടിച്ചത് കഞ്ഞിവെള്ളം മാത്രം. ഇടതുമുന്നണി കേരളത്തിലാകെ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് എന്ന നേട്ടം എടുത്തുകാണിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് പാറുഅമ്മയുടെ ഫോട്ടോയാണ്. പരസ്യവും ജീവിതവും രണ്ടാണെന്ന് കാണിച്ചുതരുന്നതായിരുന്നു റേഷനരിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം വെച്ച കഞ്ഞിയുടെ വെള്ളം മാത്രം കുടിച്ച് ദിവസം തള്ളിനീക്കിയ പാറുഅമ്മയുടെ കഷ്ടപ്പാടിന്റെ നേര്‍ക്കാഴ്ച.

പാറുഅമ്മയുടെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കാര്യങ്ങള്‍ വെളിപ്പെട്ടത്. കുസാറ്റ് കാമ്പസിനോട് ചേര്‍ന്ന് ഒരു കൊച്ചുകൂരയിലാണ് പാറുഅമ്മ ജീവിക്കുന്നത്. പുരയുടെ ഷീറ്റിന് മുകളില്‍ കഴിഞ്ഞ രാത്രിയിലെ വേനല്‍മഴയില്‍ ഒടിഞ്ഞുവീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിന് സഹായിക്കാന്‍ ഒരാളും ഇതുവരെയും എത്തിയിട്ടില്ല. പുരയുടെ അരികില്‍ ജീര്‍ണ്ണാവസ്ഥയില്‍ ഏതു നിമിഷവും വീഴാന്‍ തയ്യാറായി ഒരു തെങ്ങും നില്‍പുണ്ട്. അതുകൂടി ഒടിഞ്ഞിവീണാല്‍ പുര തന്നെ ഇടിഞ്ഞുതകരും. ഇതാണ് ഭക്ഷ്യക്കിറ്റും വാങ്ങി സുഖജീവിതം നയിക്കുന്നു എന്ന രീതിയില്‍ എല്‍ഡിഎഫ് അവരുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍  തുടര്‍ഭരണം തട്ടിപ്പറിച്ചെടുക്കാന്‍ വേണ്ടി അവതരിപ്പിച്ചിരിക്കുന്ന  പാറുഅമ്മയുടെ തുളവീണ യഥാര്‍ത്ഥജീവിതം. ‘ഉറപ്പാണ് ഭക്ഷ്യസുരക്ഷ’ എന്ന അടിക്കുറിപ്പില്‍ രണ്ടു കൈകളില്‍ ഭക്ഷ്യകിറ്റ് മുറുക്കിപ്പടിച്ച് സ്വച്ഛമായി പുഞ്ചിരിക്കുന്ന പാറുഅമ്മയെയാണ് എല്‍ഡിഎഫ് അവരുടെ പരസ്യബോര്‍ഡുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ഈ ഒറ്റമുറി വീട്ടില്‍ പാറുഅമ്മ തനിച്ചാണ്. പൈപ്പ് ലൈന്‍ റോഡില്‍ ഇപ്പോഴുള്ള ഒറ്റമുറി വീട് നേരത്തെ ഷീറ്റുകൊണ്ടുള്ളതായിരുന്നു.  അത് ഒരു ദിവസം കത്തിയമര്‍ന്നപ്പോള്‍ കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥികള്‍ സഹായത്തിനെത്തി. അവര്‍ നിര്‍മ്മിച്ച് നല്‍കിയതാണ് ഇപ്പോഴത്തെ വീട്. ചോരയും നീറുമുള്ള ഉശിരുള്ള നാളുകളില്‍ കുസാറ്റ് കാമ്പസിലെ കെട്ടിടങ്ങളും നടപ്പാതകളും വൃത്തിയാക്കുലായിരുന്നു പാറുഅമ്മയുടെ ജീവിതം.  ഇതിനുള്ള നന്ദിയാണ് വിദ്യാര്‍ത്ഥികള്‍ പണിത് നല്‍കിയ വീട്.

ഇടതുമുന്നണി നല്‍കുന്ന ഭക്ഷ്യക്കിറ്റും വാങ്ങി പാറു അമ്മ സുഖകരമായി ജീവിക്കുന്നു എന്ന രീതിയിലാണ് സൈബര്‍ പോരാളികള്‍ ആ  ജീവിതം നിറം പിടിപ്പിച്ച് കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അവരുടെ  ജീവിതം കാണുമ്പോള്‍ നമ്മള്‍ അറിയാതെ അറിയുന്നത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കിതച്ച് നീങ്ങുന്ന നിരാലംബവൃദ്ധയെ ആണ്- അത്രയ്‌ക്കൊന്നും ഉറപ്പില്ലാത്ത അവരുടെ കറുപ്പും വെളുപ്പും നിറഞ്ഞ അപൂര്‍ണ്ണജീവിതമാണ്. 

Tags: keralaPinarayi Vijayanlifeഎല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Election ManipulationElection 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.