Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ടുവന്നത് സച്ചിന്‍ വാസെയുടെ ഡ്രൈവര്‍

അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച ഗൂഡാലോചനയില്‍ മറ്റ് ഏതൊക്കെ വമ്പന്മാര്‍ പങ്കാളികളായിട്ടുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ എന്‍ ഐഎ അന്വേഷിക്കുന്നത്. ഇതിന് മുംബൈ പൊലീസ് ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ ഐഎ ശേഖരിച്ചു. 45 ദിവസത്തിനുള്ളില്‍ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങളും ശേഖരിക്കും.

Janmabhumi Online by Janmabhumi Online
Apr 1, 2021, 03:27 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കൊണ്ട് വന്ന് പാര്‍ക്ക് ചെയ്തത് എന്‍ഐഎ അറസ്റ്റ് ചെയ്ത പൊലീസുദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ അസിസ്റ്റന്‍റ്. എന്‍ ഐഎ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോംബ് നിറച്ച വാഹനത്തെ സച്ചിന്‍ വാസെ മറ്റൊരു വാഹനത്തില്‍ അനുഗമിച്ചെന്നും എന്‍ ഐഎ സ്ഥിരീകരിച്ചു. ഫിബ്രവരി 25നാണ് അംബാനിയുടെ വീടിന് മുന്നില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച വാഹനം കണ്ടെത്തിയത്. ഈ വാഹനത്തിന്റെ ഉടമയായ മന്‍സുഖ് ഹിരണ്‍ എന്ന വ്യവസായി ഫിബ്രവരി 17ന് തന്റെ വാഹനം മുലുന്ദ്-എയ്‌റോളി റോഡില്‍ പാര്‍ക്ക് ചെയ്തു. അന്നുതന്നെ മുന്‍സുഖ് ഹിരണ്‍ ഈ വാഹനത്തിന്റെ താക്കോല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി സച്ചിന്‍ വാസെയ്‌ക്ക് കൈമാറി.

പീന്നീട് ദുരൂഹസാഹചര്യത്തില്‍ മന്‍സുഖ് ഹിരന്റെ ജഡം കടലിടുക്കില്‍ കണ്ടെത്തുകയായിരുന്നു. മന്‍സുഖ് ഹിരണ്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മന്‍സുഖ് ഹിരനെ കൊന്നതാണെന്നും സച്ചിന്‍ വാസെയാണ് ഇതിന് പിന്നിലെന്നും മന്‍സുഖ് ഹിരന്റെ ഭാര്യ വെളിപ്പെടുത്തിയതോടെയാണ് കേസന്വേഷണം മുംബൈ പൊലീസിന്റെ കയ്യില്‍ നിന്നും എന്‍ ഐഎ ഏറ്റെടുത്തത്. പിന്നീട് മന്‍സുഖ് ഹിരനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മന്‍സുഖ് ഹിരണ്‍ ഫിബ്രവരി 17ന് മുലുന്ദ്-എയ്‌റോളി റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം പിന്നീട് വാസെയുടെ സ്വകാര്യഡ്രൈവര്‍ അവിടെ നിന്നും എടുത്ത് സച്ചിന്‍ വാസെ താമസിക്കുന്ന സാകേത് ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്ക് ചെയ്തു. 19ന് ഡ്രൈവര്‍ വാഹനം ക്രഫോഡ് മാര്‍ക്കറ്റിലുള്ള പൊലീസ് ആസ്ഥാനത്ത് എത്തിച്ചു. ഫിബ്രവരി 21ന് വീണ്ടും വാഹനം വാസെയുടെ താമസസ്ഥലത്ത് ഡ്രൈവര്‍ എത്തിച്ചു. 25ന് രാത്രിവരെ വാഹനം അവിടെയായിരുന്നു. അന്ന് രാത്രി വാഹനം അംബാനിയുടെ ആഡംബരവസതിയായ ആന്‍റിലിയയ്‌ക്ക് മുന്നില്‍ എത്തിച്ച് ഉപേക്ഷിച്ചു.

ഈ വാഹനത്തെ സച്ചിന്‍ വാസെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നു. പിന്നീട് ഡ്രൈവര്‍ വാസെ ഒാടിച്ചിരുന്ന വാഹനത്തില്‍ കയറി മടങ്ങിപ്പോയി. പിന്നീട് നമ്പര്‍ പ്ലേറ്റ് മാറ്റി വാസെയുടെ വാഹനം വീണ്ടും അംബാനിയുടെ വസതിക്ക് സമീപത്തെത്തി. അവിടെ നേരത്തെ ഉപേക്ഷിച്ച വാഹനത്തില്‍ ഇസ്ലാമിക തീവ്രവാദികളുടേതെന്ന് സംശയം തോന്നിക്കുന്ന ഭീഷണിക്കത്ത് വെച്ചു. സച്ചിന്‍ വാസെ തന്നെയാണ് പെട്ടെന്ന് തിരിച്ചറിയാനാവത്ത വേഷത്തില്‍ ഭീഷണിക്കത്ത് ആന്റിലിയയ്‌ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ വെച്ചതെന്നും പറയപ്പെടുന്നു.

ഈ വാഹനത്തിന്റെ നീക്കങ്ങള്‍ പുറത്ത് ഒരാളും അറിയാതിരിക്കാന്‍ സച്ചിന്‍ വാസെയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം താമസിച്ച സാകേത് സൊസൈറ്റിയിലേയും പൊലീസ് ആസ്ഥാനത്തെയും സിസിടിവികള്‍ നശിപ്പിച്ചിരുന്നതായും എന്‍ ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ഗൂഡാലോചനയില്‍ മറ്റ് ഏതൊക്കെ വമ്പന്മാര്‍ പങ്കാളികളായിട്ടുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ എന്‍ ഐഎ അന്വേഷിക്കുന്നത്. ഇതിന് മുംബൈ പൊലീസ് ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ ഐഎ ശേഖരിച്ചു. 45 ദിവസത്തിനുള്ളില്‍ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കും.

ഇതിനിടെ ഈ ഗൂഡനീക്കങ്ങളില്‍ സ്വകാര്യത കാത്ത് സൂക്ഷിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സച്ചിന്‍ വാസെ താമസിച്ചതായും എന്‍ഐഎ പറഞ്ഞു. ഇതിന് സച്ചിന്‍ വാസെയ്‌ക്ക് പണം നല്‍കിയത് മറ്റൊരു ബിസിനസ്സുകാരനാണെന്ന് പറയുന്നു. അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ചതും അതിനുള്ളില്‍ ഇസ്ലാമിക ഭീകരവാദികളുടേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്തും വെച്ചത് അംബാനിയില്‍ നിന്നും സുരക്ഷയുടെ പേരില്‍ വന്‍തുക പിടുങ്ങാനായിരുന്നുവെന്നും പറയപ്പെടുന്നു.

Tags: മുകേഷ് അംബാനിസച്ചിന്‍ വാസെആന്‍റിലിയ ബോംബ് കേസ്congressNcpShiv Sena
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിധായകന്‍ വരുണ്‍ ഗ്രോവര്‍ (വലത്ത് )
India

2009ല്‍ കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ സിനിമയില്‍ വിലക്ക് ഉണ്ടായിരുന്നു, അത്രയ്‌ക്കായിരുന്നു കോണ്‍ഗ്രസിന്റെ ആവിഷ്കാരസ്വാതന്ത്ര്യം: വരുണ്‍ ഗ്രോവര്‍

Kerala

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

India

ദേശതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടി വിരുദ്ധമായി കാണുന്നവർ സ്വയം ചോദ്യം ചെയ്യണം ; അല്ലാതെ നമ്മളെയല്ല : കോൺഗ്രസിനെതിരെ ശശി തരൂർ

India

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

പുതിയ വാര്‍ത്തകള്‍

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies